Crime

  • 11കാരിയെ പ്രണയം നടിച്ച് പലതവണ ബലാത്സംഗംചെയ്തു; 25-കാരന് 58 വര്‍ഷം കഠിന തടവ്

    കോഴിക്കോട്: പതിനൊന്നുവയസ്സുകാരിയായ പെണ്‍കുട്ടിയെ പ്രണയം നടിച്ച് ഒട്ടേറെത്തവണ ബലാത്സംഗം ചെയ്ത കേസില്‍ കന്യാകുമാരി മാര്‍ത്താണ്ഡം സ്വദേശി വളവിലായി രതീഷ് (25)നെ 58 വര്‍ഷം കഠിനതടവിനും ഒരുലക്ഷം രൂപ പിഴയടയ്ക്കാനും നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി എം. സുഹൈബ് ശിക്ഷവിധിച്ചു. 2020 ഒക്ടോബര്‍ മുതല്‍ 2021 ഫെബ്രുവരിവരെയുള്ള ദിവസങ്ങളിലായാണ് സംഭവം. നരിപ്പറ്റ ഗ്രാമപ്പഞ്ചായത്തിലെ കമ്പനിമുക്ക് എന്ന സ്ഥലത്തെ വാടക വീട്ടില്‍ താമസിക്കുന്നതിനിടയിലാണ് പ്രതി പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്. പെണ്‍കുട്ടിയും കുടുംബവും തൊട്ടടുത്ത പ്രദേശമായ പാതിരപ്പറ്റയിലെ വാടകവീട്ടിലായിരുന്നു താമസം. ഈ സമയത്ത് പ്രണയം നടിച്ച് കുട്ടിയെ ക്രൂരമായ ലൈംഗികാതിക്രമത്തിനും ബലാത്സംഗത്തിനും ഇരയാക്കിയെന്നാണ് കേസ്. സംഭവമറിഞ്ഞ സാമൂഹികപ്രവര്‍ത്തകരും നാട്ടുകാരും കുട്ടിയെ രക്ഷപ്പെടുത്തി ബാലികാസദനത്തിലേക്കയച്ചു. അവിടെനിന്ന് കോഴിക്കോട് ചെല്‍ഡ് വെല്‍ഫെയര്‍ അധികൃതര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കുറ്റ്യാടി പോലീസ് കേസെടുത്തു. ഒളിവില്‍പ്പോയ പ്രതിയെ കന്യാകുമാരിയില്‍വെച്ച് പോലീസ് അറസ്റ്റുചെയ്തു. കുറ്റ്യാടി പോലീസ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ മനോജ് അരൂര്‍ ഹാജരായി.

    Read More »
  • ബ്യൂട്ടി പാര്‍ലര്‍ ഉടമ സ്ഥാപനത്തില്‍ മരിച്ച നിലയില്‍; മൃതദേഹത്തിനു രണ്ടാഴ്ച പഴക്കം

    തിരുവനന്തപുരം: തൈക്കാട് നാച്വറല്‍ റോയല്‍ സലൂണ്‍ എന്ന സ്ഥാപനം നടത്തിയിരുന്ന മാര്‍ത്താണ്ഡം സ്വദേശി ഷീല (55) മരിച്ച നിലയില്‍. മൃതദേഹത്തിനു രണ്ടാഴ്ച പഴക്കമുണ്ട്. ഇന്നലെ വൈകിട്ടോടെ സലൂണിന്റെ മുകളിലത്തെ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ട്യൂഷന്‍ സെന്ററിലെ വിദ്യാര്‍ഥികള്‍ ദുര്‍ഗന്ധം വന്നതിനെത്തുടര്‍ന്നു കെട്ടിട ഉടമയെ വിവരം അറിയിക്കുകയായിരുന്നു. കെട്ടിട ഉടമ കണ്ണേറ്റുമുക്ക് സ്വദേശി ഷാജി അറിയിച്ചതിനെ തുടര്‍ന്ന് തമ്പാനൂര്‍ പൊലീസ് സ്ഥലത്തെത്തി. അകത്തുനിന്നു പൂട്ടിയിരുന്ന വാതിലിന്റെ പൂട്ടുതകര്‍ത്താണ് പൊലീസ് അകത്തു കയറിയത്. ശാരീരിക അവശതകളുള്ള ആളായിരന്നു മരിച്ച ഷീല. ഇവരുടെ ബന്ധുക്കളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കഴിഞ്ഞ രണ്ടു വര്‍ഷമായി ഇവര്‍ ഇവിടെ സ്ഥാപനം നടത്തുകയായിരുന്നു. ഏതാനും നാളുകളായി പുറത്തുകാണാനില്ലായിരുന്നെന്ന് സമീപത്തുള്ള സ്ഥാപന ഉടമകള്‍ പറയുന്നു.  

    Read More »
  • പന്തീരങ്കാവ് ഗാര്‍ഹിക പീഡനം: പ്രതി രാഹുലിന്റെ സുഹൃത്ത് രാജേഷ് അറസ്റ്റില്‍

    കോഴിക്കോട്: പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതി രാഹുല്‍ പി ഗോപാലിന്റെ സുഹൃത്ത് രാജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചത് രാജേഷ് ആണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. കേസെടുത്ത് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയതോടെ, രാഹുല്‍ ജര്‍മ്മനിയിലേക്ക് കടക്കുകയായിരുന്നു. നവവധുവിനെ ഭര്‍തൃവീട്ടില്‍ വെച്ച് ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കിയ കേസിലാണ് പൊലീസ് അന്വേഷണം നടക്കുന്നത്. ഗാര്‍ഹിക പീഡനക്കേസില്‍ രാഹുലിന്റെ അമ്മ, സഹോദരി എന്നിവര്‍ക്ക് പൊലീസ് നോട്ടീസ് നല്‍കി. ഇന്നു തന്നെ ഹാജരായി മൊഴി നല്‍കണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടിട്ടുള്ളത്. മര്‍ദ്ദനത്തിന് രാഹുലിനെ പ്രേരിപ്പിച്ചത് അമ്മയാണെന്ന് യുവതി ആരോപിച്ചിരുന്നു. പ്രതി വിദേശത്തേക്ക് കടന്നതായി സൂചന ലഭിച്ചതിനു പിന്നാലെ രാഹുല്‍ പി ?ഗോപാലിനെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളും പൊലീസ് ആരംഭിച്ചിരുന്നു. ഇതിനായി ഇന്റര്‍പോളിന്റെ സഹായം തേടും. രാഹുലിനെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ഐബിയ്ക്കും പൊലീസ് കൈമാറി. രാഹുലിന്റെ ഇന്ത്യയിലെ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്. ജര്‍മനിയില്‍ എയറോനോട്ടിക്കല്‍ എഞ്ചിനീയറായ രാഹുലിന്റെ വിദേശത്തുള്ള ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാനുള്ള ശ്രമങ്ങളും പൊലീസ് ആരംഭിച്ചിട്ടുണ്ട്. പ്രതി…

    Read More »
  • ടിക്കറ്റില്ലാതെ യാത്രചെയ്തത് ചോദ്യം ചെയ്തതിന് റെയില്‍വെ ജീവനക്കാരനെ കുത്തിക്കൊന്നു; മൂന്നുപേര്‍ക്ക് പരിക്ക്

    ബംഗളൂരു: ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തതിന് റെയില്‍വെ ജീവനക്കാരനെ കുത്തിക്കൊന്നു. വ്യാഴാഴ്ച വൈകുന്നേരം കര്‍ണാടകയിലെ ബെലഗാവി ജില്ലയിലെ ലോണ്ട റെയില്‍വേ സ്റ്റേഷന് സമീപം ചാലൂക്യ എക്‌സ്പ്രസിലാണ് സംഭവം. യാത്രക്കാരന്‍ റെയില്‍വേ കോച്ച് അറ്റന്‍ഡറെ കുത്തി കൊല്ലുകയായിരുന്നു. സംഭവത്തില്‍ ട്രാവലിംഗ് ടിക്കറ്റ് എക്‌സാമിനര്‍ (ടിടിഇ) ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.ആക്രമണത്തിന് ശേഷം യാത്രക്കാരന്‍ ഖാനാപൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്ത് വെച്ച് ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു. കുത്തേറ്റ റെയില്‍വേ കോച്ച് അറ്റന്‍ഡര്‍ ട്രെയിനില്‍ വച്ച് മരിച്ചതായി പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ടിടിഇയെയും മറ്റ് രണ്ട് പേരെയും ബെലഗാവിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ അപകടനില തരണം ചെയ്തതായി അധികൃതര്‍ അറിയിച്ചു.ടിക്കറ്റ് കാണിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ യാത്രക്കാരന്‍ പെട്ടന്ന് കത്തിയെടുത്ത് ടി.ടി.ഇയെ കുത്താന് ശ്രമിക്കുകയായിരുന്നു. ഇത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് കോച്ച് അറ്റന്‍ഡര്‍ക്ക് കുത്തേറ്റതെന്ന് ബെലഗാവി പൊലീസ് കമ്മീഷണര്‍ ലഡ മാര്‍ട്ടിന്‍ മാര്‍ബാനിയാങ് പറഞ്ഞു. തുടര്‍ന്ന് അദ്ദേഹം ടിടിഇയെയും മറ്റ് രണ്ട് പേരെയും ആക്രമിക്കുകയും ട്രെയിനില്‍…

    Read More »
  • വയറ്റില്‍ ഇടിക്കുകയും ചവിട്ടുകയും ചെയ്തു; കെജ്രിവാളിന്റെ PAയ്ക്കെതിരെ എഫ്‌ഐആറില്‍ ഗുരുതര പരാമര്‍ശങ്ങള്‍

    ന്യൂഡല്‍ഹി: ആംആദ്മി പാര്‍ട്ടി രാജ്യസഭാംഗം സ്വാതി മലിവാളിന്റെ പരാതിയില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പേഴ്സണല്‍ അസിസ്റ്റന്റ് ഭൈഭവ് കുമാറിനെതിരായ കേസില്‍ എഫ്‌ഐആറിലുള്ളത് ഗുരുതര പരാമര്‍ശങ്ങള്‍. സ്വാതിയുടെ വയറ്റില്‍ ഇടിക്കുകയും തല്ലുകയും ചവിട്ടുകയും ചെയ്‌തെന്നാണ് പോലീസ് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. എ.സി.പി പി.എസ്.കുഷ്വാഹയുടെ നേതൃത്വത്തില്‍ ഡല്‍ഹി പോലീസിന്റെ രണ്ടംഗസംഘം വ്യാഴാഴ്ച സ്വാതിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭൈഭവിനെതിരെ കേസെടുത്തത്. ഐപിസി 354, 506, 509, 323 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. മെഡിക്കല്‍ പരിശോധനയ്ക്കായി സ്വാതി മലിവാള്‍ കഴിഞ്ഞദിവസം രാത്രി ഡല്‍ഹി എയിംസില്‍ പോയിരുന്നു. മേയ് 13-ന് കെജ്‌രിവാളിനെ സന്ദര്‍ശിക്കാന്‍ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലെത്തിയപ്പോള്‍ അതിക്രമം നേരിട്ടെന്നാണ് പരാതി. കെജ്‌രിവാളിന്റെ ഡ്രോയിങ് റൂമില്‍ ഇരുന്നപ്പോള്‍ ഭൈഭവ് അവിടേക്കെത്തി അക്രമിക്കുകയായിരുന്നു എന്നാണ് സ്വാതിയുടെ ആരോപണം. ഈ സമയം കെജ്‌രിവാള്‍ വീട്ടില്‍ ഉണ്ടായിരുന്നുവെന്നാണ് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തത്. സംഭവത്തില്‍ ഭൈഭവിനെ ദേശീയ വനിതാ കമ്മിഷന്‍ ചോദ്യംചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ 11-ന് എത്താനാണ്…

    Read More »
  • സ്‌കൂളിന്റെ ഓടയില്‍ ഏഴു വയസ്സുകാരന്റെ മൃതദേഹം; ബിഹാറില്‍ സ്‌കൂളിനു തീയിട്ടു

    പട്‌ന: ബിഹാറിലെ ദിഘയില്‍ സ്‌കൂളിന്റെ ഓടയില്‍ ഏഴു വയസ്സുള്ള കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കുട്ടി തലേദിവസം ടൈനി ടോട്ട് അക്കാദമി എന്ന സ്‌കൂളില്‍ പോയിട്ട് തിരിച്ചെത്തിയിരുന്നില്ല. അന്വേഷണത്തിനൊടുവില്‍ പുലര്‍ച്ചെ മുന്നുമണിയോടെയാണ് ആയുഷ് കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. രോഷാകുലരായ നാട്ടുകാര്‍ ഇന്നു രാവിലെയാണു സ്‌കൂളിനു തീയിട്ടത്. സ്‌കൂളില്‍ കടന്നുകയറി സാധനസാമഗ്രികള്‍ തല്ലിത്തകര്‍ത്തശേഷം തീയിടുകയായിരുന്നു. സ്‌കൂളിലെ ക്ലാസ് കഴിയുമ്പോള്‍ കുട്ടി ഉച്ചയ്ക്കുശേഷം അവിടെത്തന്നെ ട്യൂഷനു പോകാറുണ്ടെന്നു പിതാവ് ശൈലേന്ദ്ര റായ് പറഞ്ഞു. എന്നാല്‍ വൈകിട്ടു വരെ വീട്ടിലെത്തിയില്ല. കുട്ടിയുടെ അമ്മ അന്വേഷിക്കാനായി സ്‌കൂളിലെത്തിയെങ്കിലും കണ്ടില്ല. സ്‌കൂള്‍ അധികൃതരോടും ക്ലാസിലെ മറ്റു കുട്ടികളോടും വിവരം തേടിയിട്ടും ഫലമുണ്ടായില്ല. സ്‌കൂളിനു പുറത്തും തിരച്ചില്‍ നടത്തി. പിന്നീട് ഓടയില്‍ തിരഞ്ഞപ്പോഴാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

    Read More »
  • ഉറങ്ങിക്കിടന്ന 10 വയസുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച സംഭവം; പ്രതി പിടിയില്‍

    കാസര്‍കോട്: പടന്നക്കാട് ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച് സ്വര്‍ണം കവര്‍ന്ന കേസിലെ പ്രതി പിടിയില്‍. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന യുവാവിന്റെ സിസിടിവി ദൃശ്യം മീഡിയവണിന് ലഭിച്ചു.സംഭവം നടന്ന ദിവസം പുലര്‍ച്ചെ കുട്ടിയുടെ വീടിന്റെ ഭാഗത്തേക്ക് നടക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. 30 വയസിനടുത്ത് പ്രായമുള്ള യുവാവാണ് പൊലീസിന്റെ പിടിയിലുള്ളതെന്നാണ് സൂചന. പാന്റും ഷര്‍ട്ടും ധരിച്ച യുവാവ് പുലര്‍ച്ച മൂന്ന് മണിക്ക് പെണ്‍കുട്ടിയുടെ വീടിന്റെ അടുത്തുകൂടി നടന്നുപോകുന്നതിന്റെ ദൃശ്യമാണ് പുറത്ത് വന്നത്. ഇതോടെയാണ് പ്രതിയെ കണ്ടെത്താന്‍ സഹായകമായത്. കഞ്ചാവ് ഉള്‍പെടെയുള്ള ലഹരിക്കടിമയാണ് യുവാവെന്ന് പൊലീസ് പറയുന്നു. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ വീടിന്റെ ഒരു കിലോമീറ്റര്‍ അകലെയാണ് പ്രതിയുടെ വീട്. പ്രതിയുടെ അറസ്റ്റ് ഇന്ന് തന്നെ രേഖപ്പെടുത്തുമെന്നാണ് സൂചന. ഡിഐജി തോംസണ്‍ ജോസ്, ജില്ലാ പൊലീസ് മേധാവി പി ബിജോയ് എന്നിവര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. 4 ഡിവൈഎസ്പിമാര്‍ ഉള്‍പ്പെടെ 20 അംഗ…

    Read More »
  • ഒരാഴ്ച മുമ്പ് കാണാതായെങ്കിലും മക്കള്‍ തിരക്കിയില്ല; വയോധിക വീടിന് സമീപം മരിച്ച നിലയില്‍, മൃതദേഹം നായകള്‍ ഭക്ഷിച്ചു

    തിരുവനന്തപുരം: കാണാതായ വയോധികയുടെ മൃതദേഹം വീടിന് സമീപം ജീര്‍ണിച്ചനിലയില്‍ കണ്ടെത്തി. മടവൂര്‍ തകരപ്പറമ്പ് സ്വദേശി കെ ഭവാനി (75) ആണ് മരിച്ചത്. മൃതദേഹ?ത്തിന്റെ മാംസഭാഗങ്ങള്‍ തെരുവുനായ്ക്കള്‍ ഭക്ഷിച്ച നിലയിലായിരുന്നു. തലയോട്ടിയും അസ്ഥിഭാഗങ്ങളുമാണ് ബാക്കിയായത്. വസ്ത്രവും കഴുത്തിലണിഞ്ഞിരുന്ന സ്വര്‍ണമാലയും വെച്ചാണ് മൃതദേഹം തിരിച്ചറിഞ്ഞത്. സമീപത്തെ പുരയിടത്ത് നിന്നും വിറക് ശേഖരിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചതാകാമെന്നാണ് നി?ഗമനം. മൂത്തമകനൊപ്പമാണ് ഇവര്‍ താമസിച്ചിരുന്നത്. വെള്ളിയാഴ്ച മുതല്‍ ഇവര്‍ വീട്ടിലുണ്ടായിരുന്നില്ല. ഒരു കിലോമീറ്ററിനപ്പുറം താമസിക്കുന്ന ഇളയമകന്റെ വീട്ടിലുണ്ടാവുമെന്ന് കരുതി വീട്ടിലുള്ളവര്‍ അന്വേഷിച്ചില്ല. ബുധനാഴ്ച ഇളയമകന്‍ അമ്മയെ അന്വേഷിച്ച് സഹോദരന്റെ വീട്ടില്‍ എത്തിയപ്പോഴാണ് അമ്മയെ കാണാതായ വിവരം മനസിലാകുന്നത്. തുടര്‍ന്ന പൊലീസില്‍ അറിയിക്കുകയായിരുന്നു. ഇതിനിടെ സമീപവാസിയായ വീട്ടമ്മ കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെ ഇവരെ കണ്ടതായി അറിയിച്ചിരുന്നു. തുടര്‍ന്ന് ബന്ധുവും അയല്‍വാസിയും ചേര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് പള്ളിക്കല്‍ പൊലീസില്‍ അറിയിച്ചു. മൃതദേഹം കാണപ്പെട്ടതിനടുത്ത് താമസിക്കുന്ന കുടുംബം ഒരാഴ്ചയായി വീട്ടിലുണ്ടായിരുന്നില്ല. ഇതും സംഭവം പുറത്തറിയാന്‍ വൈകുന്നതിനു കാരണമായി. രാജു,…

    Read More »
  • പരിക്കേറ്റ ഭാര്യയെ ആദ്യം ആശുപത്രിയിലെത്തിച്ചതും രാഹുല്‍; ഡോക്ടറോട് പറഞ്ഞത് വീണതാണെന്ന്

    കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പരിക്കേറ്റ പെണ്‍കുട്ടിയെ പ്രതി രാഹുല്‍തന്നെ ഞായറാഴ്ച പുലര്‍ച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചതായി പോലീസ്. കുറച്ചുകൂടി സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് മാറ്റണമെന്ന ഡോക്ടറുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ നാലുമണിയോടെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. ഈ ആശുപത്രിയിലെ ഡോക്ടര്‍ പെണ്‍കുട്ടിയുടെ സ്ഥിതി മോശമാണെന്നും ആറുമണിക്കൂറോളം നിരീക്ഷണത്തില്‍ കഴിയണമെന്നും നിര്‍ദേശിച്ചു. എന്നാല്‍, അത് ലംഘിച്ച് രാഹുല്‍ പെണ്‍കുട്ടിയുമായി പോകുകയായിരുന്നെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച വിവരം. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന സമയം പെണ്‍കുട്ടി അബോധാവസ്ഥയിലായിരുന്നെന്ന് ചികിത്സിച്ച ഡോക്ടര്‍ പോലീസിനോട് വ്യക്തമാക്കി. എന്താണ് സംഭവിച്ചതെന്ന് ചോദിച്ചപ്പോള്‍ വീണതാണെന്ന് രാഹുല്‍ പറഞ്ഞെന്നും ഡോക്ടര്‍മാര്‍ അന്വേഷണസംഘത്തോട് പറഞ്ഞിട്ടുണ്ട്. രണ്ട് ഡോക്ടര്‍മാരില്‍നിന്നുകൂടി വിവരം ശേഖരിക്കാനുണ്ട്. ആശുപത്രിയിലേക്ക് ഇവര്‍ വന്ന വാഹനം ഓടിച്ചിരുന്നത് രാഹുലിന്റെ സുഹൃത്തായിരുന്നെന്നും പോലീസിന് വിവരം ലഭിച്ചു. പുലര്‍ച്ചെ നാലുമുതല്‍ ഏഴുമണിവരെ ആശുപത്രിയില്‍ രാഹുല്‍ ഉണ്ടായിരുന്നതായി സി.സി.ടി.വി. ദൃശ്യങ്ങളില്‍നിന്ന് വ്യക്തമായിട്ടുണ്ട്. ക്രൂരമായി മര്‍ദിച്ചിരുന്നെന്ന് പെണ്‍കുട്ടി പോലീസിന് മൊഴിനല്‍കിയിരുന്നു. പന്തീരാങ്കാവ് ഗാര്‍ഹികപീഡനത്തില്‍ പോലീസിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍…

    Read More »
  • ഗുണ്ടാപ്പാര്‍ട്ടിയില്‍ പങ്കെടുത്തവരെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു; നടപടി ഇരുപതോളം പേര്‍ക്കെതിരെ

    തൃശൂര്‍: ജയില്‍ മോചിതനായതിന്റെ ആഹ്ലാദം പങ്കുവയ്ക്കാന്‍ ഗുണ്ടാപ്പാര്‍ട്ടി നടത്തിയ സംഭവത്തില്‍ ഗുണ്ടാത്തലവനടക്കം ഇരുപതോളം ക്രിമിനലുകളെ പൊലീസ് വിളിച്ചുവരുത്തി കരുതല്‍ അറസ്റ്റ് രേഖപ്പെടുത്തി. ഗുണ്ടാത്തലവന്‍ കുറ്റൂര്‍ അനൂപ്, കാപ്പ കാലാവധി കഴിഞ്ഞു പുറത്തിറങ്ങിയ 2 ഗുണ്ടകള്‍, ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിന്നു മോചിതരായവര്‍ എന്നിവരടക്കമാണ് അറസ്റ്റിലായത്. സിആര്‍പിസി 151ാം വകുപ്പു പ്രകാരം ഇവരെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ഇവരിലാരും നിലവില്‍ പൊലീസ് തിരയുന്നവരല്ല എന്നതിനാല്‍ താക്കീതിന്റെ സ്വഭാവത്തില്‍ കസ്റ്റഡിയിലെടുക്കാനേ നിയമം അനുവദിക്കുന്നുള്ളൂ. 4 വര്‍ഷത്തെ ജയില്‍വാസത്തിനുശേഷം കഴിഞ്ഞ മാസം 13നാണ് അനൂപ് മോചിതനായത്. തിരഞ്ഞെടുപ്പിനു പിന്നാലെ കഴിഞ്ഞ 28നു കുറ്റൂരില്‍ അനൂപ് പാര്‍ട്ടി സംഘടിപ്പിച്ച വിവരം അറിഞ്ഞിരുന്നുവെന്നാണു പൊലീസ് വിശദീകരണം. പാര്‍ട്ടി നടക്കുമ്പോള്‍ പൊലീസ് എത്തുന്ന ദൃശ്യം ഗുണ്ടകള്‍ പ്രചരിപ്പിച്ച റീലില്‍ കാണാം. ബന്ധുവിന്റെ മരണസമയത്തു താന്‍ ജയിലിലായിരുന്നുവെന്നും തിരിച്ചെത്തിയപ്പോള്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വേണ്ടി ഭക്ഷണം നല്‍കുന്ന ചടങ്ങാണിതെന്നും അനൂപ് വിശദീകരിച്ചതോടെ പൊലീസ് മടങ്ങുകയായിരുന്നു. സംഭവ സ്ഥലത്തു മദ്യം വിതരണം…

    Read More »
Back to top button
error: