Kerala
-
ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു: സീറ്റ് വെച്ചുമാറി ഇ.ടിയും സമദാനിയും
മലപ്പുറം: മുസ്‍ലിം ലീഗിന്റെ പാർലമെന്റ് സ്ഥാനാർഥികളെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു. മലപ്പുറത്ത് ഇ.ടി മുഹമ്മദ് ബഷീറും പൊന്നാനിയില്‍ അബ്ദുസ്സമദ് സമദാനിയുമാണ് മത്സരിക്കുക. ജൂണില്‍ ലഭിക്കുമെന്ന് ഉറപ്പ് നല്‍കപ്പെട്ട രാജ്യസഭ സീറ്റില്‍ ആരായിരിക്കും മത്സരിക്കുകയെന്ന കാര്യം പിന്നീട് പ്രഖ്യാപിക്കുമെന്നും സാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചു.
Read More » -
പട്ടാപ്പകല്‍ ബൈക്കിലെത്തി ക്ഷേത്രവഞ്ചികള്‍ കവര്‍ന്ന് യുവാവും യുവതിയും; സംഭവം കൊല്ലത്ത്
കൊല്ലം: ബൈക്കിലെത്തിയ യുവാവും യുവതിയും പട്ടാപ്പകല്‍ ക്ഷേത്രവഞ്ചികള്‍ മോഷ്ടിച്ചുകടന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നേമുക്കാലോടെ പൂവറ്റൂർ പടിഞ്ഞാറ് മാവടി പുനരൂർകുളങ്ങര മഹാവിഷ്ണുക്ഷേത്രത്തിലാണ് സംഭവം. മൂന്നു വഞ്ചികളാണ് കൊണ്ടുപോയത്.കൊടിമരച്ചുവട്ടിലും രണ്ട് ഉപദേവാലയങ്ങള്‍ക്കു മുന്നിലും വെച്ചിരുന്ന കുടത്തിന്റെ ആകൃതിയിലുള്ള സ്റ്റീല്‍ വഞ്ചികളായിരുന്നു ഇവ. സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. യുവാവ് സ്കൂട്ടർ കൊടിമരത്തിനുസമീപം നിർത്തുന്നതും തൊഴുന്നതുപോലെ നിന്നശേഷം യുവതി വഞ്ചിയെടുത്ത് ബാഗില്‍ വയ്ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. രണ്ടെണ്ണം യുവതിയുടെ ബാഗിലും ഒരെണ്ണം യുവാവിന്റെ പക്കലുമായിരുന്നു. പാന്റ്സും ടീഷർട്ടുമിട്ട യുവതി മാസ്ക് ധരിച്ചിരുന്നു. ക്യാമറയില്‍ പെടാതിരിക്കാൻ കൈകൊണ്ട് മുഖം മറച്ചായിരുന്നു മോഷണം 5000 രൂപയോളം വഞ്ചിയില്‍ ഉണ്ടാകാമെന്നാണ് ഭരണസമിതി പോലീസില്‍ നല്‍കിയ മൊഴി.പത്തനംതിട്ട ജില്ലയില്‍ സമാനമായ മോഷണങ്ങള്‍ നടന്നിട്ടുണ്ട്. ഇവർ തന്നെയാണോ അതോ ഇവരുടെ സംഘങ്ങളാണോ മോഷണത്തിനു പിന്നിലെന്ന് അന്വേഷിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.
Read More » -
മക്കളെ സ്കൂളിലേക്ക് പറഞ്ഞയച്ചതിന് പിന്നാലെ യുവതിയെ കിടപ്പ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കാഞ്ഞങ്ങാട്: മക്കളെ സ്കൂളിലേക്ക് പറഞ്ഞയച്ചതിന് പിന്നാലെ യുവതിയെ കിടപ്പ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഓട്ടോറിക്ഷ ഡ്രൈവർ അമ്ബലത്തറ അയ്യങ്കാവ് വളവില്‍ ഹൗസില്‍ ബിജുവിന്റെ ഭാര്യ പി ശ്രീജ (35) ആണ് മരിച്ചത്. ശ്രീജയുടെ മക്കളെ സ്കൂള്‍ വാഹനം കയറ്റി വിടാനായി ഭർതൃമാതാവ് വീട്ടില്‍ നിന്നും അല്‍പം ദൂരെ പോയ സമയത്താണ് സംഭവം. ഇവർ തിരിച്ചു വരുമ്ബോഴേക്കും ശ്രീജയെ കാണാതായിരുന്നു. തോട്ടത്തിലേക്ക് പോയതാണെന്ന് സംശയിച്ച് അങ്ങോട്ട് ചെന്ന് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തിരിച്ച് വരുമ്ബോഴേക്കാണ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്ബലത്തറ പൊലീസ് ഇൻക്വസ്റ്റ് നടത്തി. കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.
Read More » -
റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിൽ റിക്രൂട്ട്മെന്റ്; സന്ദേശം വ്യാജമെന്ന് റെയിൽവേ
റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിൽ (RPF) എസ്.ഐ., കോൺസ്റ്റബിൾ തസ്തികയിലേക്ക് റിക്രൂട്ട്മെന്റ് നടക്കുന്നെന്ന സന്ദേശം വ്യാജമെന്ന് റെയിൽവേ. ആർ.പി.എഫിൽ 4,208 കോൺസ്റ്റബിൾ, 452 സബ് ഇൻസ്പെക്ടർമാരുടെ ഒഴിവുകളിലേയ്ക്ക് റിക്രൂട്ട്മെന്റ് നടക്കുന്നെന്ന വ്യാജസന്ദേശം “RTUEXAM.NET’ എന്ന വെബ്സൈറ്റ് വഴിയാണ് പ്രചരിക്കുന്നത്. ആർ.പി.എഫോ റെയിൽവേ മന്ത്രാലയമോ ഇത്തരമൊരു അറിയിപ്പ് നൽകിയിട്ടില്ല. #keralapolice
Read More » -
തിരുവനന്തപുരത്ത് ബിജെപി ജില്ല കമ്മിറ്റി അംഗം നെല്ലിനാട് ശശി പാര്‍ട്ടി വിട്ട് സിപിഎമ്മിൽ ചേര്‍ന്നു
തിരുവനന്തപുരം: ലോക് സഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ വന്ന് നില്‍ക്കേ തിരുവനന്തപുരത്ത് ബിജെപിയില്‍ ആഭ്യന്തര കലഹം രൂക്ഷമാകുന്നു.ബിജെപി ജില്ല കമ്മിറ്റി അംഗം നെല്ലിനാട് ശശി പാര്‍ട്ടി വിട്ട് സിപിഎമ്മിന് ഒപ്പം ചേര്‍ന്നു. ആറ്റിങ്ങല്‍ ഇടത് സ്ഥാനാര്‍ത്ഥി വി. ജോയിയുടെ സ്വീകരണത്തില്‍ പങ്കെടുത്തു കൊണ്ടാണ് കര്‍ഷകമോര്‍ച്ചയുടെ മുന്‍ ജില്ല സെക്രട്ടറി കൂടിയായ നെല്ലിനാട് ശശി നിലപാട് വ്യക്തമാക്കിയത്. സംസ്ഥാനത്തിലെയും ജില്ലയിലെയും ബിജെപി നേതാക്കള്‍ പിന്തുടര്‍ന്ന് വരുന്ന സ്വജനപക്ഷപാതത്തിലും, ബിജെപി വെച്ച് പുലര്‍ത്തുന്ന രാജ്യവിരുദ്ധ നിലപാടുകളിലും പ്രതിഷേധിച്ചാണ് പാര്‍ട്ടി വിടുന്നതെന്ന് നെല്ലിനാട് ശശി പറഞ്ഞു. തന്നോടൊപ്പം കൂടുതല്‍ പ്രവര്‍ത്തകരും പാര്‍ട്ടി വിടുമെന്ന് നെല്ലിനാട് ശശി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം തിരുവനന്തപുരം ജില്ലയിലെ പാലോടില്‍ നിന്നും കോണ്‍ഗ്രസിലെ നിരവധി പ്രവര്‍ത്തകര്‍ സിപിഎമ്മിന് ഒപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ബിജെപിയില്‍ വിള്ളലുകള്‍ ഉണ്ടാകുന്നത്. ആറ്റിങ്ങലില്‍ വി. മുരളീധരന്‍ സ്ഥാനാര്‍ത്ഥിയായി എത്താന്‍ ഇരിക്കെ, സ്വന്തം പാളയത്തില്‍ നിന്ന് തന്നെ കൊഴിഞ്ഞ് പോക്ക് ഉണ്ടാകുന്നത് ബിജെപിയ്ക്കും കടുത്ത ക്ഷീണമായിരിക്കുകയാണ്.
Read More » -
മുണ്ടക്കയം പുഞ്ചവയലില്‍ ദമ്ബതികള്‍ക്ക് വെട്ടേറ്റു
മുണ്ടക്കയം പുഞ്ചവയലില്‍ ദമ്ബതികള്‍ക്ക് വെട്ടേറ്റു. പുഞ്ചവയല്‍ 504 കണ്ടംങ്കേരി തോമസ് (77) ഭാര്യ ഓമന (55) എന്നിവര്‍ക്കാണ് വെട്ടേറ്റത്. രാവിലെ 9.30 ഓടെയായിരുന്നു സംഭവം. തോമസും ഭാര്യ ഓമനയും കുളിക്കാനായി പോകും വഴിയാണ് സംഭവമുണ്ടായത്.ഇരുവരുടെയും നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തോമസിന്റെ തലയിലും, ഓമനയുടെ മുഖത്തുമാണ് വെട്ടേറ്റിരിക്കുന്നത്.ആദ്യം മുണ്ടക്കയത്തെ ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇരുവരെയും തുടര്‍ന്ന് കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. അയല്‍വാസിയായ പള്ളിത്തടത്തില്‍ കൊച്ചുമോനാണ് തങ്ങളെ അക്രമിച്ചതെന്ന് ഇരുവരും പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. മാത്യുവും ഓമനയും തനിച്ചാണ് നിലവില്‍ താമസിക്കുന്നത്. അയല്‍വക്ക തര്‍ക്കമാണ് വെട്ടില്‍ കലാശിച്ചതെന്നാണ് പോലീസ് നല്‍കുന്ന വിവരം.
Read More » -
സാമ്ബത്തിക ബാധ്യത ; ഇടക്കൊച്ചിയില്‍ ദമ്ബതികള്‍ ജീവനൊടുക്കി
കൊച്ചി: സാമ്ബത്തിക ബാധ്യതയെ തുടർന്ന് ഇടക്കൊച്ചിയില്‍ ദമ്ബതികള്‍ ജീവനൊടുക്കി. ഇടക്കൊച്ചി പാലമറ്റം റോഡില്‍ കോയിമ്മപറമ്ബില്‍ ആന്റണി (64), ഭാര്യ സലോമി (59) എന്നിവരാണ് തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. രാവിലെ വീട്ടിലെത്തിയവർ ഇവരെ വിളിച്ചെങ്കിലും വീട്ടില്‍ നിന്ന് മറുപടി ഉണ്ടായില്ല. തുടർന്ന് ഇവർ താമസിക്കുന്ന ഇരുനില വീടിന്റെ മുകളിലത്തെ നിലയില്‍ താമസിക്കുന്ന മകൻ ആൻസനെ വിവരം അറിയിക്കുകയും ജനല്‍ വഴി വീട്ടിനുള്ളില്‍ നോക്കിയപ്പോള്‍ ഇരു മുറികളിലാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു. ഇവർക്ക് സ്വന്തമായി വീടുണ്ടെങ്കിലും ആധാരം ബാങ്കില്‍ പണയത്തിലാണ്. ആദ്യ ഭാര്യ മരിച്ചതിനു ശേഷമാണ് ആന്റണി സലോമിയെ വിവാഹം കഴിച്ചത്. ഇവരുടെ ദാമ്ബത്യത്തില്‍ മക്കളില്ല. മരപ്പണിക്കാരനായ ആന്റണി രോഗബാധിതനുമാണ്. പലരില്‍ നിന്നും ആന്റണി പലിശയ്ക്ക് പണം വാങ്ങിയിട്ടുണ്ടെന്നുമാണ് റിപ്പോർട്ട്
Read More » -
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് മയക്കുമരുന്ന് നല്‍കി പീഡനം; മലയാളി യുവാവ് ബെംഗളൂരുവിൽ അറസ്റ്റില്‍
കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിക്ക് മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച കേസിലെ പ്രതിയെ എടക്കാട് പോലീസ് ബെംഗളൂരുവില്‍ പിടികൂടി. മാവിലായി സ്വദേശി സാൻലിത്തിനെ (29) ആണ് മൂന്ന് മാസത്തിനുശേഷം എടക്കാട് പോലീസ് പിടിച്ചത്. പെണ്‍കുട്ടിയെ സ്നേഹം നടിച്ച് വശത്താക്കിയാണ് മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചത്. സംഭവത്തിന് ശേഷം പ്രതി നാടുവിട്ടു. മൊബൈല്‍ ഫോണ്‍ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷത്തിനൊടുവിലാണ് പിടിയിലായത്. കോടതി റിമാൻഡ് ചെയ്തു. എടക്കാട് എസ്.ഐ. ഖലീലിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് കസ്റ്റഡിയിലെടുത്തത്.
Read More » -
താരമായാല്‍ സാരമില്ല! സുരാജിന് കൂടുതല്‍ സമയം; തല്‍ക്കാലം ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യില്ല
കൊച്ചി: മൂന്നുതവണ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കാതിരുന്ന നടന്‍ സുരാജ് വെഞ്ഞാറമൂടിന് കുറച്ചുദിവസം കൂടി സമയം അനുവദിച്ച് മോട്ടോര്‍ വാഹന വകുപ്പ്. സിനിമാ താരമെന്ന നിലയിലെ തിരക്കുകള്‍ പരിഗണിച്ചാണ് തീരുമാനം. എറണാകുളം ആര്‍ടി ഓഫീസില്‍നിന്നാണ് സുരാജിന്റെ ഡ്രൈവിങ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കാനുള്ള സമയം നീട്ടി നല്‍കിയത്. ഇതിനിടയില്‍ വാഹനാപകടത്തില്‍ പൊലീസിന്റെ എഫ്ഐആര്‍ മാത്രം പരിശോധിച്ച് ആരുടെയും ഡ്രൈവിങ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യരുതെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറേറ്റ് നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. എഫ്ഐആര്‍ വിശദമായി പരിശോധിച്ച് കൂടുതല്‍ അന്വേഷണിത്തിന് ശേഷം മാത്രമേ തീരുമാനമെടുക്കാവൂ എന്ന് ജോയിന്റ് ആര്‍ടിഒ ഓഫീസുകള്‍ക്ക് ആര്‍ടിഒ നിര്‍ദേശം നല്‍കി. സുരാജ് വെഞ്ഞാറമൂടിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുമെന്ന വാര്‍ത്ത വന്നതോടെയാണ് പുതിയ നിര്‍ദേശമെന്നാണ് സൂചന. രാത്രി അമിത വേഗത്തില്‍ ഓടിച്ച കാര്‍ ഇടിച്ച് ബൈക്ക് യാത്രക്കാരനു പരിക്കേറ്റ സംഭവത്തിലാണ് സുരാജിനെതിരെ മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി.
Read More » -
കനത്ത ചൂടിനിടെ റോഡ് ടാറിങ് ; തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു
കാസർകോട്: ടാറിങ് ജോലിക്കിടെ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. വിദ്യാനഗർ നെലക്കളയിലെ പരേതനായ രാജൻ – സരള ദമ്ബതികളുടെ മകൻ ഷാജു (33) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉപ്പളയ്ക്ക് സമീപം റോഡ് നിർമാണ ജോലിക്കിടെയാണ് യുവാവ് കുഴഞ്ഞുവീണത്. ഒപ്പമുണ്ടായിരുന്നവർ ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. . അവിവാഹിതനാണ്.
Read More »