Breaking NewsNEWS

16 കാരായ മൂന്ന് വിദ്യാർഥികളുമായി അധ്യാപികയുടെ ഗ്രൂപ്പ് സെക്സ്, കാമുകൻ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചു

ധുര: മാതാപിതാ ഗുരു ദൈവം എന്നാണ് ഭാരതീയ പാരമ്പര്യം. പക്ഷേ ചില ഗുരുശിഷ്യബന്ധം എല്ലാ മൂല്യങ്ങളെയും ചവിട്ടിമെതിച്ചാണ് മുന്നോട്ടു പോകുന്നത്. തമിഴ്നാട്ടിലെ ട്രിച്ചിയിൽ 26കാരിയായ ഒരധ്യാപിക17കാരൻ വിദ്യാർത്ഥിയെ തട്ടികൊണ്ടു പോയി വിവാഹം കഴിച്ച് വിവാദം സൃഷ്ടിച്ചത് കഴിഞ്ഞ ദിവസമാണ്.

ഇപ്പോഴിതാ പ്രായപൂർത്തിയാകാത്ത മൂന്ന് വിദ്യാർഥികളെ സ്വന്തം വീട്ടിൽ വിളിച്ചുവരുത്തി അധ്യാപിക ഗ്രൂപ്പ് സെക്സ് നടത്തിയ സംഭവം വലിയ കോളിളക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്. തമിഴ്നാട്ടിലെ മധുരയിൽ നടന്ന സംഭവത്തെക്കുറിച്ച് അന്വേഷണം സജീവമാക്കി സൈബർ സെൽ. രാജ്യമെങ്ങും ഈ സംഭവം വലിയ ചർച്ചയായായിരിക്കുകയാണ്. മൂന്ന് കുട്ടികളെ ഉപയോഗിച്ച് അധ്യാപികയും കാമുകനും ചിത്രീകരിച്ച വിഡിയോ പോൺ സൈറ്റുകൾക്കു വിൽക്കാനാണോ എന്നും സംശയിക്കുന്നു.
അധ്യാപികയുടെ കാമുകനാണ് മൂന്ന് ആൺകുട്ടികളും അധ്യാപികയും തമ്മിലുള്ള അശ്ലീല വിഡിയോ പ്രചരിപ്പിച്ചത്.

കേസിൽ 42 വയസുള്ള അധ്യാപികയെയും ഇവരുടെ മുപ്പത്തൊൻപതുകാരനായ കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു. മധുരയിലെ സർക്കാർ സ്കൂളിൽ അധ്യാപികയാണ് ആരോപണവിധേയായ സ്ത്രീ. 2010ൽ വിവാഹമോചിതയായ ഇവർ അതിനുശേഷം ഒരു വ്യവസായിയുമായി പ്രണയത്തിലായി. നിലവിൽ ഇരുവരും ഒരുമിച്ചാണ് താമസം. ഇവർ വാടകയ്ക്കു താമസിക്കുന്ന വീട്ടിലേക്ക‌് വിദ്യാർഥികളെ കൊണ്ടുവന്നാണ് അധ്യാപിക ഗ്രൂപ്പ് സെക്സ് നടത്തിയത്.

16 വയസുള്ള മൂന്ന് വിദ്യാർഥികളെയാണ് അധ്യാപികയും കാമുകനും ചേർന്ന് ദൃശ്യങ്ങൾ പകർത്താൻ ഇരയാക്കിയത്. വിഡിയോ ചിത്രീകരിക്കുന്ന വിവരം കുട്ടികൾ അറിഞ്ഞില്ല.

വിഡിയോ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ പങ്കുവച്ച എല്ലാവരെയും കണ്ടെത്താൻ ഡി.ജി.പിയുടെ കർശന നിർദ്ദേശമുണ്ടെന്ന് കേസ് അന്വേഷിക്കുന്ന മധുര സൈബർ സെൽ മേധാവി പറഞ്ഞു. ചില സുഹൃത്തുക്കളുമായി വിഡിയോ പങ്കുവച്ചെന്ന് അധ്യാപികയും കാമുകനും പൊലീസിനോടു വെളിപ്പെടുത്തി. ഇവരെ ചോദ്യം ചെയ്തു വരികയാണ്. കേസിൽ അറസ്റ്റിലായ അധ്യാപികയ്ക്കും കാമുകനുമെതിരെ പോക്സോ നിയമപ്രകാരമാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. വീഡിയോ പ്രചരിപ്പിച്ചവരെയും കസ്റ്റഡിയിലെടുക്കും.
ഗ്രൂപ്പ് സെക്‌സ് വീഡിയോ രാജ്യാന്തര പോണ്‍ വെബ്‌സൈറ്റുകളില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ടോ എന്നും സൈബർ സെൽ അന്വേഷിക്കുന്നുണ്ട്.

Back to top button
error: