NEWS

28 വർഷം മകനെ പൂട്ടിയിട്ട ‘അമ്മ അറസ്റ്റിൽ ,കണ്ടെത്തുമ്പോൾ മകന് പല്ലില്ല

മകനെ 28 വർഷം വീടിനുള്ളിൽ പൂട്ടിയിട്ട ‘അമ്മ അറസ്റ്റിൽ .കണ്ടെത്തുമ്പോൾ മകൻ പോഷകാഹാരക്കുറവ് മൂലം പല്ലില്ലാത്ത ആളായി മാറിയിരുന്നു .സ്വീഡനിൽ ആണ് സംഭവം .

“മകനെ പൂട്ടിയിട്ടതിനും ദേഹോപദ്രവം ഏൽപ്പിച്ചതിനുമാണ് അമ്മയെ അറസ്റ്റ് ചെയ്തത് .”സ്റ്റോക്ക്ഹോം പോലീസ് വക്താവ് വാർത്താ ഏജൻസിയോട് പറഞ്ഞു .

12 വയസിൽ സ്‌കൂളിൽ പഠിക്കവെയാണ്‌ ‘അമ്മ മകനെ പൂട്ടിയിട്ടത് .പിന്നീട് മോചിപ്പിച്ചില്ല .70 കാരിയായ ‘അമ്മ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ആയപ്പോൾ ബന്ധു വീട്ടിൽ നടത്തിയ പരിശോധനയിൽ ആണ് 40 വയസുള്ള മകനെ കണ്ടെത്തുന്നത് .

കൃത്യമായി സംസാരിക്കാൻ കഴിയാത്ത ,നടക്കാൻ പാട് പെടുന്ന ,ദേഹമാസകലം വൃണങ്ങൾ ഉള്ള ഒരാളെയാണ് തടങ്കലിൽ നിന്ന് മോചിപ്പിച്ചത് .

“ആൾ ആശുപത്രിയിൽ ആണുള്ളത് .ജീവന് ഭീഷണിയാകുന്ന മറ്റ് പ്രശ്നങ്ങൾ ഒന്നും ഇല്ല .”പോലീസ് വക്താവ് വ്യക്തമാക്കി .എന്നാൽ ‘അമ്മ കുറ്റങ്ങൾ സമ്മതിക്കുന്നില്ല .

വൃത്തിഹീനമായ സാഹചര്യത്തിൽ ആയിരുന്നു മകൻ കഴിഞ്ഞിരുന്നത് എന്ന് വീട് പരിശോധിച്ച ബന്ധു പറയുന്നു .

“മലമൂത്ര വിസർജനങ്ങൾക്കിടയിൽ നിന്നാണ് മകനെ കണ്ടെത്തിയത് .വർഷങ്ങളായി ആ വീട് വൃത്തിയാക്കിയിട്ട് .”ബന്ധു മാധ്യമങ്ങളോട് പറഞ്ഞു .

“ഞാൻ ഞെട്ടിപ്പോയി ,സങ്കടത്തിലായി ,അതേസമയം ആശ്വാസത്തിലുമാണ് .20 കൊല്ലമായി എനിക്കീ സംശയം ഉണ്ട് .അയാളുടെ ജീവിതത്തിന്റെ മുഴുവൻ നിയന്ത്രണവും ഈ സ്ത്രീയുടെ കയ്യിൽ ആണെന്ന് .എന്നാൽ ഇത്രയും ഭീകരമാണെന്ന് കരുതിയില്ല .”ബന്ധു വ്യക്തമാക്കി .

Back to top button
error: