NEWS
-
ശകാരിച്ചത് പ്രേകാപനമായി; പ്ലസ് വണ്‍കാരന്‍ അധ്യാപകനെ പ്രിന്‍സിപ്പലിന്റെ മുന്നിലിട്ട് മര്‍ദിച്ചു, കൈക്കുഴ വേര്‍പെട്ടു
മലപ്പുറം: കലോത്സവ പരിശീലന സ്ഥലത്ത് കറങ്ങിനടന്നതിന് ശകാരിച്ച അധ്യാപകനെ പ്ലസ് വണ്‍ വിദ്യാര്‍ഥി പ്രിന്‍സിപ്പലിന്റെ മുന്നിലിട്ട് മര്‍ദിച്ചു പരുക്കേല്‍പിച്ചു. വിദ്യാര്‍ഥിയുടെ ആക്രമണത്തില്‍ അധ്യാപകന്റെ കൈക്കുഴ വേര്‍പെട്ടു. കുറ്റിപ്പുറം പേരശ്ശനൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കഴിഞ്ഞ ദിവസം വൈകിട്ട് നാലോടെയാണ് സംഭവം. സ്‌കൂളിലെ ഹയര്‍ സെക്കന്‍ഡറി അധ്യാപകനായ കുണ്ടില്‍ ചോലയില്‍ സജീഷി (34) നാണ് പരുക്കേറ്റത്. ഉപജില്ലാ കലോത്സവത്തിനായി പെണ്‍കുട്ടികള്‍ പരിശീലനം നടത്തുന്ന സ്ഥലത്ത് അനാവശ്യമായി കറങ്ങി നടന്ന വിദ്യാര്‍ഥികളില്‍ ചിലരെ അധ്യാപകന്‍ ശകാരിച്ചു പ്രിന്‍സിപ്പലിന് മുന്നിലെത്തിച്ചപ്പോഴാണ് സംഭവം. പ്രകോപിതനായ വിദ്യാര്‍ഥി പ്രിന്‍സിപ്പലിന്റെ മുന്നിലിട്ട് അധ്യാപകനെ മര്‍ദിക്കുകയായിരുന്നു. വിദ്യാര്‍ഥി അധ്യാപകന്റെ കൈ പിന്നിലേക്ക് തിരിച്ച് പുറത്തു ചവിട്ടുകയായിരുന്നുവെന്ന് പറയുന്നു. ഇതോടെ അധ്യാപകന്റെ കൈക്കുഴ വേര്‍പെട്ടു. പരുക്കേറ്റ സജീഷ് ഗവ. താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. അധ്യാപകന്റെ പരാതിയില്‍ പൊലീസ് വിദ്യാര്‍ഥിക്കെതിരെ കേസെടുത്ത് ജുവനൈല്‍ കോടതി ജഡ്ജിക്കു റിപ്പോര്‍ട്ട് കൈമാറി.
Read More » -
‘ഫ്രണ്ട്സ്’ താരം മാത്യു പെറി അന്തരിച്ചു; മൃതദേഹം കണ്ടെത്തിയത് കുളിമുറിയില്‍
ലോസ് ഏഞ്ചല്‍സ്: ‘ഫ്രണ്ട്സ്’ എന്ന ജനപ്രിയ സീരീസിലൂടെ പ്രശസ്തനായ മാത്യു പെറി (54) മരിച്ച നിലയില്‍. ലോസ് ഏഞ്ചല്‍സിലെ വസതിയിലെ ഹോട് ടബ്ബില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മരണകാരണം എന്തെന്ന് വ്യക്തമല്ല. മരണത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് ലോസ് ലോസ് ഏഞ്ചല്‍സ് പോലീസ് അറിയിച്ചു. കവര്‍ച്ച, കൊലപാതകം തുടങ്ങിയ സാധ്യതകള്‍ പോലീസ് തള്ളിക്കളഞ്ഞതായാണ് വിവരം. ഹൃദയാഘാതത്തെ തുടര്‍ന്ന് ബാത്ത് ടബ്ബില്‍ മുങ്ങിയതായിക്കാമെന്ന നിഗമനത്തിലാണ് പോലീസ് ഇപ്പോള്‍ എത്തിയിരിക്കുന്നതെന്ന അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്‍ ബി സിയുടെ സൂപ്പര്‍ഹിറ്റ് സീരീസായ ഫ്രണ്ട്‌സില്‍ ‘ചാന്‍ഡ്‌ലര്‍ ബിംഗ്’ എന്ന കഥാപാത്രത്തെയാണ് മാത്യു അവതരിപ്പിച്ചത്. 1994 മുതല്‍ 2004വരെ പ്രദര്‍ശനം തുടര്‍ന്ന പരിപാടിക്ക് പത്ത് സീസണുകളായിരുന്നു ഉണ്ടായിരുന്നത്. മദ്യത്തിനും വേദനസംഹാരികള്‍ക്കും മാത്യു അടിമയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ലഹരിയില്‍നിന്ന് മുക്തനാകാന്‍ താരം പലതവണ ചികിത്സതേടുകയും ചെയ്തിരുന്നു. ഫ്രണ്ട്‌സിന്റെ ചിത്രീകരണ സമയത്ത് കടുത്ത ഉത്കണ്ഠ അനുഭവിച്ചിരുന്നതായി അടുത്തിടെ നടന്ന താരങ്ങളുടെ ഒത്തുച്ചേരലില്‍ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ലഹരിയ്ക്ക് അടിമപ്പെട്ട…
Read More » -
മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരക് ആര്‍. ഹരി അന്തരിച്ചു
കൊച്ചി: മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകും എഴുത്തുകാരനും, വാഗ്മിയുമായ ആര്‍ ഹരി അന്തരിച്ചു. 93 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് രാവിലെയായിരുന്നു അന്ത്യം. ആര്‍എസ്എസ് അഖിലഭാരതീയ ബൗധിക് പ്രമുഖ് ആയിരുന്നു. കേരളത്തില്‍ നിന്ന് ആര്‍എസ്എസ് തലപ്പത്ത് എത്തിയ ആദ്യ പ്രചാരകനാണ്. രംഗ ഹരി എന്നാണ് പൂര്‍ണ്ണമായ പേര്. 1930 ല്‍ വൃശ്ചികത്തിലെ രോഹിണി നക്ഷത്രത്തില്‍ എറണാകുളം ജില്ലയിലാണ് ഹരിയുടെ ജനനം,അച്ഛന്‍ രംഗ ഷേണോയ് അമ്മ പത്മാവതി. എറണാകുളം സെന്റ് ആല്‍ബര്‍ട്ട്‌സ് ഹൈസ്‌കൂളിലും, മഹാരാജാസ് കോളേജിലും പഠനത്തിന് ശേഷം ബാലസ്വയംസേവകനായി രാഷ്ട്രീയ സ്വയം സേവക സംഘത്തില്‍ ചേര്‍ന്നു, 1948ല്‍ മഹാത്മാ ഗാന്ധിയുടെ വധത്തെ തുടര്‍ന്ന് സംഘത്തിന് നിരോധനം ഉണ്ടായപ്പോള്‍ സംഘത്തിന്റെ അഖിലഭാരതീയ സത്യാഗ്രഹത്തില്‍ പങ്കെടുത്തു ജയില്‍ വാസം അനുഷ്ഠിച്ചു. 1951ല്‍ സംഘപ്രചാരകായി ആദ്യം വടക്കന്‍ പറവൂരില്‍ പ്രവര്‍ത്തിച്ചു. പിന്നീട്, തൃശൂര്‍ ജില്ല, പാലക്കാട് ജില്ല, തിരുവനന്തപുരം വിഭാഗ് പ്രചാരക്, എറണാകുളം വിഭാഗ് പ്രചാരക്, കോഴിക്കോട് വിഭാഗ് പ്രചാരക് എന്നിങ്ങിനെ പ്രവര്‍ത്തിച്ചിരുന്നു. 1980 ല്‍…
Read More » -
ഭക്ഷ്യവിഷബാധയേറ്റ് യുവാവിന്റെ മരണം; ഹോട്ടലുടമയ്‌ക്കെതിരെ നരഹത്യയ്ക്ക് കേസ്
കൊച്ചി: ഭക്ഷ്യവിഷബാധയേറ്റ് യുവാവ് മരിച്ചെന്ന പരാതിയില്‍ ഹോട്ടലുടമയ്‌ക്കെതിരെ നരഹത്യാ വകുപ്പ് ചുമത്തി കേസെടുത്തു. കാക്കനാട് ലേ ഹയാത്ത് ഹോട്ടലുടമയ്‌ക്കെതിരെ തൃക്കാക്കര പോലീസിന്റേതാണ് നടപടി. യുവാവിന്റെ ബന്ധുക്കളുടെ പരാതിയില്‍ തൃക്കാക്കര പോലീസ് നേരത്തെ കേസെടുത്തിരുന്നു. ഹോട്ടലിനെതിരെ പതിനഞ്ചോളം പേര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പാലാ ചെമ്പിളാവ് സ്വദേശി രാഹുല്‍ ഡി നായരാണ് മരിച്ചത്. ലേ ഹയാത്ത് ഹോട്ടലില്‍നിന്ന് ഷവര്‍മ വാങ്ങിക്കഴിച്ച രാഹുലിന് ഭക്ഷ്യവിഷബാധ ഏറ്റുവെന്നായിരുന്നു ബന്ധുക്കളുടെ പരാതി. ഇതേ ഹോട്ടലില്‍ ഭക്ഷണം കഴിച്ച പത്തുപേരാണ് ചികിത്സ തേടിയത്. മരിച്ച രാഹുലിന്റേതുള്‍പ്പെടെ മൂന്നുപേരുടെ രക്തത്തില്‍ സാല്‍മോണല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. മൈക്രോബയോളജി പരിശോധനയില്‍ രാഹുലിന്റെ ശരീരത്തില്‍ ഷിഗല്ല ബാക്ടീരിയയുടെ സാന്നിധ്യവും കണ്ടെത്തിയിരുന്നു. അതേസമയം, യുവാവ് മരിച്ച സംഭവത്തെ തുടര്‍ന്ന് തൃക്കാക്കര നഗരസഭാ പരിധിയിലെ ഹോട്ടലുകളില്‍ നഗരസഭയുടെ ആരോഗ്യവിഭാഗം പരിശോധന നടത്തി. പരിശോധനയില്‍ ഒന്‍പത് ഹോട്ടലുകള്‍ക്കാണ് ആരോഗ്യവിഭാഗം നോട്ടീസ് നല്‍കിയത്. വൃത്തിഹീനമായി പാകം ചെയ്ത ഭക്ഷണസാധനങ്ങള്‍ ഹോട്ടലുകളില്‍ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. പല ഹോട്ടലുകളിലും പാചകം…
Read More » -
കനത്ത മഴ; വാഹനം വാദിയിലകപ്പെട്ട് ഒമാനില്‍ ഒരാള്‍ മരിച്ചു
മസ്കറ്റ്:കനത്ത മഴയെ തുടര്‍ന്ന് ഒമാനില്‍ ഒരാള്‍ മരണപ്പെട്ടു.ഒമാനിലെ ഖാബൂറ വിലായത്തിലെ വാദി ഷഫാനില്‍ വാഹനം അകപ്പെട്ടാണ് ഒരാള്‍ മരിച്ചത്. വാദികളില്‍ അകപ്പെട്ട വാഹനങ്ങളില്‍ കുടുങ്ങിയ എട്ടുപേരെ ഒമാൻ സിവില്‍ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി രക്ഷപ്പെടുത്തുകയും ചെയ്തു. ശക്തമായ മഴയില്‍ വാദികള്‍ നിറഞ്ഞൊഴുകുന്നതിനാല്‍ ജാഗ്രതപാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. പലയിടത്തും റോഡുകളില്‍ വെള്ളം കയറി. ന്യൂന മര്‍ദ്ദത്തിന്‍റെ ഭാഗമായി ശനിയാഴ്ചവരെ രാജ്യത്തെ വിവിധ ഗവര്‍ണറേറ്റുകളില്‍ ശക്തമായ മഴയും കാറ്റും തുടരുമെന്നാണ് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. മുസന്ദം, തെക്ക്-വടക്ക് ബാത്തിന, ബുറൈമി, ദാഹിറ, മസ്‌കത്ത്, ദാഖിലിയ, വടക്ക്-തെക്ക് ശര്‍ഖിയ ഗവര്‍ണറേറ്റുകളില്‍ ശക്തമായ കാറ്റിനൊപ്പം ഇടിമിന്നലും കനത്ത മഴയും ഉണ്ടാവുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
Read More » -
ബംഗ്ളാദേശിനെയും വീഴ്ത്തി നെതര്‍ലെൻഡ്സ്
കൊല്‍ക്കത്ത : ലോകകപ്പില്‍ ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ ബംഗ്ളാദേശിനെ 89 റണ്‍സിന് തോല്‍പ്പിച്ച് നെതര്‍ലെൻഡ്സ്. ഈഡൻ ഗാര്‍ഡൻസില്‍ 230 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ളാദേശ് 42.2 ഓവറില്‍ 142 റണ്‍സിന് ആള്‍ഒൗട്ടാവുകയായിരുന്നു. നാലുവിക്കറ്റ് വീഴ്ത്തിയ പോള്‍ വാൻ മീക്കരനാണ് ബംഗ്ളാദേശിനെ തകര്‍ത്തത്. ടോസ് നേടി ആദ്യ ബാറ്റിംഗിന് ഇറങ്ങിയ നെതര്‍ലാൻഡ്സുകാര്‍ ക്യാപ്ടൻ സ്കോട്ട് എഡ്വാര്‍ഡ്സ്(68),ഫസ്റ്റ് ഡൗണ്‍ വെസ്‌ലി ബറേസി (41) എന്നിവരുടെ പോരാട്ട മികവിൽ 50 ഓവറില്‍ 229 റണ്‍സെടുത്തു. ഏൻഗല്‍ബെര്‍ട്ട് (35) ലോഗൻ വാൻബീക്ക് (23 നോട്ടൗട്ട്) എന്നിവരുടെ പരിശ്രമമവും 200കടക്കാൻ സഹായകമായി. ബംഗ്ളാദേശിന് വേണ്ടി ഷൊറിഫുള്‍ ഇസ്ളാം,ടാസ്കിൻ അഹമ്മദ്,മുസ്താഫിസുര്‍ റഹ്മാൻ,മെഹ്ദി ഹസൻ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
Read More » -
സെല്‍ഫ് ഗോളുകളിൽ സമനില നേടി മുംബൈയും ഹൈദരാബാദും
ഐഎസ്‌എല്ലിൽ ഇന്നലെ നടന്ന പോരാട്ടത്തില്‍ സമനിലയില്‍ പിരിഞ്ഞ് മുംബൈ എഫ്സിയും ഹൈദരാബാദും.സെല്‍ഫ് ഗോളുകളിലായിരുന്നു ഇരു ടീമുകളും സമനിലയിൽ പിരിഞ്ഞത്. പത്ത് പേരിലേക്ക് ചുരുങ്ങിയിട്ടും ലീഡ് എടുത്ത മുംബൈ മത്സരം സ്വന്തമാക്കുമെന്ന് തോന്നിച്ചെങ്കിലും അവസാന നിമിഷം അവരുടെ തന്നെ സെൽഫ് ഗോളിൽ ഹൈദരാബാദ് സമനില ഗോള്‍ കണ്ടെത്തുകയായിരുന്നു. മൂന്ന് തുടര്‍ തോല്‍വികള്‍ നേരിട്ട ഹൈദരാബാദിന്റെ ആദ്യ പോയിന്റ് ആണ് ഇത്. എങ്കിലും അവസാന സ്ഥാനത്ത് തുടരുകയാണ് അവര്‍. മുംബൈ അഞ്ചാമതാണ്. മുംബൈക്ക് ആയിരുന്നു തുടക്കത്തില്‍ മേധാവിത്വം. അഞ്ചാം മിനിറ്റില്‍ വിക്രം പ്രതാപിന്റെ ഷോട്ട് പോസ്റ്റിനെ തൊട്ടിരുമി കടന്ന് പോയി. എന്നാല്‍ ഹൈദരാബാദ് താരം ജോ നോള്‍സിനെ ഫൗള്‍ ചെയ്തതിന് മുംബൈ കീപ്പര്‍ക്ക് ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തു പോകേണ്ടി വന്നതോടെ മത്സരം മാറി മറിഞ്ഞു. എന്നാൽ 75ആം മിനിറ്റില്‍ എതിരാളികളെ ഞെട്ടിച്ചു കൊണ്ട് മുംബൈ ലീഡ് എടുക്കുകയും ചെയ്തു. ബോക്സിനുളില്‍ എതിര്‍ തരങ്ങള്‍ക്കിടയിലൂടെ ഗ്രെഗ് സ്റ്റുവര്‍ട്ട് നല്‍കിയ ഒന്നാന്തരമൊരു പാസ് പിടിച്ചെടുത്ത ബിപിൻ പോസ്റ്റിന്…
Read More » -
മോദിയുമായി വേദി പങ്കിടില്ലെന്ന് മുഖ്യമന്ത്രി; പ്രധാനമന്ത്രിയുടെ മിസോറാം സന്ദര്‍ശനം റദ്ദാക്കി
ഐസ്വാള്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വേദി പങ്കിടില്ലെന്ന് മുഖ്യമന്ത്രി സോറം തങ്ക പ്രഖ്യാപിച്ചതിന് പിന്നാലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള മിസോറം സന്ദര്‍ശനം മോദി റദ്ദാക്കി. നവംബര്‍ ഏഴിന് തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ ബിജെപി പ്രചാരണ ക്യാമ്ബയിന്റെ ഭാഗമായി ഈ മാസം 30ന് മോദി മിസോറമിലെത്തുമെന്നായിരുന്നു നേരത്തേയുള്ള റിപ്പോര്‍ട്ട്. ഇത് റദ്ദാക്കിയതായി മുതിര്‍ന്ന ബിജെപി നേതാവാണ് അറിയിച്ചത്. മണിപ്പൂരില്‍ കുക്കികള്‍ക്കും ക്രൈസ്തവാരാധനാലയങ്ങള്‍ക്കുമെതിരേ നടക്കുന്ന അതിക്രമങ്ങള്‍ ചൂണ്ടിക്കാട്ടിയാണ എംഎൻഎഫ് നേതാവ് കൂടിയായ സോറം തങ്ക വിട്ടുനില്‍ക്കാൻ തീരുമാനിച്ചത്. ഇതിനു പിന്നാലെയാണ് മോദി സംസ്ഥാനത്തേക്കുള്ള യാത്ര റദ്ദാക്കിയതായി ബിജെപി നേതാവ് പ്രഖ്യാപിക്കുന്നത്.
Read More » -
മാധ്യമപ്രവര്‍ത്തകയെ അധിക്ഷേപിച്ച ലസിത പാലക്കലിനെതിരെ പരാതി
കോഴിക്കോട്: നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി അപമാനിച്ച മാധ്യമപ്രവര്‍ത്തകയെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച യുവമോര്‍ച്ച കണ്ണൂര്‍ ജില്ല മുൻ സെക്രട്ടറിയും പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ പോരാളിയുമായ ലസിത പാലക്കലിനെതിരെ പരാതി. മാധ്യമപ്രവര്‍ത്തക ജോലി ചെയ്യുന്ന സ്ഥാപനമായ മീഡിയവണ്‍ ആണ് പൊലീസില്‍ പരാതി നല്‍കിയത്. പച്ചക്കള്ളം പ്രചരിപ്പിച്ച മാധ്യമപ്രവര്‍ത്തകയാണ് മാപ്പ് പറയേണ്ടതെന്നും പൊതുജനം നേരില്‍ കണ്ട സത്യത്തെക്കാള്‍ വലുതല്ല മാധ്യമപ്രവര്‍ത്തകയുടെ ആരോപണമെന്നുമാണ് ലസിത പാലക്കല്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ലസിത പാലക്കലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്: സുരേഷ് ഗോപിയല്ല മാപ്പുപറയേണ്ടത്.⁉️ ഒമ്ബതോളം വരുന്ന ക്യാമറകള്‍ക്കു മുന്നില്‍ വെച്ച് സുരേഷ് ഗോപിയെ പോലുള്ള വ്യക്തി മീഡിയ വണ്‍ ചാനല്‍ കറസ്പോണ്ടന്റനോട് അപമര്യാദയായി പെരുമാറി എന്ന പച്ചക്കള്ളം പ്രചരിപ്പിച്ച മാധ്യമപ്രവര്‍ത്തകയാണ് മാപ്പ് പറയേണ്ടത്, പൊതുജനം നേരില്‍ കണ്ട സത്യത്തെക്കാള്‍ വലുതല്ല മാധ്യമപ്രവര്‍ത്തകയുടെ ആരോപണം. സുരേഷ് ഗോപി എന്ന വ്യക്തിയെ തേജോ വധം ചെയ്യുമ്ബോള്‍ നമ്മള്‍ ജനങ്ങള്‍ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്, ഇവളെപ്പോലുള്ള മാധ്യമപ്രവര്‍ത്തകര്‍ ജന മധ്യത്തിലേക്ക് പടച്ചുവിടുന്ന…
Read More » -
ദീപാവലിക്ക് ആഗ്രാ പേട ഉണ്ടാക്കിയാലോ ?
ആഗ്രയുടെ പേര് വിശ്വവിഖ്യാതമാക്കിയത് താജ്മഹൽ ആണെങ്കിൽ ആരുമറിയാത്ത മറ്റൊന്നുകൂടി ഇവിടെയുണ്ട് – ആഗ്രാ പേട. ദില്ലിയിലേക്കുള്ള യാത്രയിൽ ആഗ്ര, മഥുര റയിൽവെ സ്റ്റേഷനുകളിലെ നിറസാന്നിധ്യമാണ് ആഗ്രാ പേട.കേരളത്തിൽ സുലഭമായ കുമ്പളങ്ങ കൊണ്ടാണ് ഇതുണ്ടാക്കുന്നതെന്നതിനാൽ നമുക്കും ഇതൊന്ന് പരീക്ഷിക്കാവുന്നതേയുള്ളൂ. ആഗ്രാ പേട 1.കുമ്പളങ്ങ – അരക്കിലോ 2.പഞ്ചസാര – അരക്കിലോ 3.വെള്ളം – ആവശ്യത്തിന് 4.ചുണ്ണാമ്പ് – ഒരു ചെറിയ സ്പൂൺ പാകം ചെയ്യുന്ന വിധം ∙കുമ്പളങ്ങ, തൊലിയും കുരുവും കളഞ്ഞു ചെറിയ കഷണങ്ങളാക്കുക. ∙ഒരു ചെറിയ സ്പൂൺ ചുണ്ണാമ്പ് രണ്ടു ലിറ്റർ വെള്ളത്തിൽ കലക്കി, ഇതിൽ കുമ്പളങ്ങ കഷണങ്ങൾ ഇട്ടു രണ്ടു മണിക്കൂർ വയ്ക്കുക. ∙പിന്നീട് ശുദ്ധമായ വെള്ളത്തിൽ രണ്ടോ മൂന്നോ പ്രാവശ്യം കഴുകി ഊറ്റിയെടുക്കുക. ∙കുമ്പളങ്ങ കഷണങ്ങളിൽ ഫോർക്കു കൊണ്ടു കുത്തി ദ്വാരങ്ങളിടുക. ∙പഞ്ചസാരയും ഒരു കപ്പ് വെള്ളവും യോജിപ്പിച്ചു തിളപ്പിക്കുക. ∙സിറപ്പ് കുറുകി കട്ടിയായി വരുമ്പോൾ കുമ്പളങ്ങ കഷണങ്ങളിട്ട് അൽപനേരം കൂടി തിളപ്പിക്കുക. ∙പിന്നീടു സിറപ്പിൽ നിന്ന് കോരി…
Read More »