Kerala

    • തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇപി ബിജെപിയിലേക്ക് പോകും:കെ സുധാകരന്‍

      ബിജെപിയുമായി ചര്‍ച്ച നടത്തിയ നേതാവ് ഇപി ജയരാജനെന്ന് കെ സുധാകരന്‍. ശോഭാ സുരേന്ദ്രനും രാജീവ് ചന്ദ്രശേഖരനും ഇപിയുമായി ചര്‍ച്ച നടത്തി. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇപി ജയരാജന്‍ ബിജെപിയിലേക്ക് പോകുമെന്നും സുധാകരന്‍ പറഞ്ഞു. പാര്‍ട്ടിയില്‍ ഇപി ജയരാജന്‍ അസ്വസ്ഥനാണ്. ഗള്‍ഫില്‍ വെച്ചാണ് ഇപി, ബിജെപിയുമായി ചര്‍ച്ചനടത്തിയത്. സിപിഐഎം നേതൃത്വം ഭീഷണിപ്പെടുത്തിയതോടെ ഇപി പിന്‍വലിഞ്ഞു. ഇപിയ്ക്ക് മഹാരാഷ്ട്ര ഗവര്‍ണര്‍ പദവി വാഗ്ദാനം ചെയ്തു. എംവി ഗോവിന്ദന്‍ പാര്‍ട്ടി സെക്രട്ടറി ആയതില്‍ ഇപിക്ക് നിരാശയുണ്ട്. സെക്രട്ടറി പദവി ഇപി പ്രതീക്ഷിച്ചിരുന്നു എന്നും കെ സുധാകരന്‍ പറഞ്ഞു. അതേസമയം തനിക്കെതിരെയുള്ള കെ സുധാകരൻറെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി എല്‍ഡിഎഫ് കണ്‍വീനർ ഇപി ജയരാജൻ രംഗത്ത്. കെ സുധാകരനാണ് ബിജെപിയിലേക്ക് പോകാൻ തയ്യാറായി നില്‍ക്കുന്നതെന്നും നേരത്തെ സുധാകരൻ ബിജെപിയിലേക്ക് പോകാൻ വണ്ടി കയറി ചെന്നൈയിലെത്തിയതാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ട് തിരിച്ചയക്കുകയായിരുന്നുവെന്നും ഇപി ജയരാജൻ തുറന്നടിച്ചു.  എനിക്ക് ബിജെപിയില്‍ പോകേണ്ട ആവശ്യമില്ല. ഞാൻ ആർഎസ്‌എസുക്കാർക്കെതിരെ പോരാടി വന്ന നേതാവാണ്. അവർ എന്നെ…

      Read More »
    • അന്നദാനത്തിന് വേണ്ടി ക്ഷേത്രത്തിലെ ഭക്തൻ തയ്യാറാക്കിയ കിറ്റാണ് പിടികൂടിയത്: കെ സുരേന്ദ്രന്‍

      കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരിയില്‍നിന്ന് പിടിച്ചെടുത്ത ഭക്ഷ്യക്കിറ്റുമായി ബിജെപിക്ക് ബന്ധമില്ലെന്ന് വയനാട് സ്ഥാനാർത്ഥി കെ സുരേന്ദ്രൻ.അന്നദാനത്തിന് വേണ്ടി ക്ഷേത്രത്തിലെ ഭക്തൻ തയ്യാറാക്കിയ കിറ്റാണ് പിടികൂടിയത്. ആദിവാസികള്‍ക്കുള്ള കിറ്റാണെന്ന് പറഞ്ഞ് എല്‍ഡിഎഫും യുഡിഎഫും ഗോത്രവിഭാഗങ്ങളെ ആക്ഷേപിക്കുകയാണ്.ആരോപണത്തിന് പിന്നില്‍ മറ്റ് പല ഉദ്ദേശങ്ങളും ഉണ്ടെന്നും കെ സുരേന്ദ്രൻ പറഞ്ഞു. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് അവശ്യസാധനങ്ങള്‍ അടങ്ങിയ 1500 ഭക്ഷ്യക്കിറ്റുകളാണ് പിടികൂടിയത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഭക്ഷ്യവസ്തുക്കള്‍ പിടികൂടിയത്. പഞ്ചസാര, ബിസ്‌ക്കറ്റ്, ചായപ്പൊടി, വെളിച്ചെണ്ണ, റസ്‌ക്, സോപ്പ്, സോപ്പ് പൊടി എന്നിവയാണ് ഭക്ഷ്യകിറ്റിലെ സാധനങ്ങള്‍.ഇതിനുപുറമെ വെറ്റില, അടക്ക, ചുണ്ണാമ്ബ്, പുകയില എന്നിവ അടക്കമുള്ള  കിറ്റുകളും വാഹനത്തില്‍ നിന്ന് പിടിച്ചെടുത്തു. ആദിവാസി ഊരുകളിൽ വിതരണം ചെയ്യാൻ എത്തിച്ചതാണിത്.പിടികൂടിയ ലോറി ഡ്രൈവറുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.തുടർന്നായിരുന്നു ബിജെപി നേതാക്കൾക്കെതിരെ കേസെടുത്തത്.

      Read More »
    • ഭക്ഷണത്തില്‍ ചത്ത എട്ടുകാലി; കുന്നംകുളത്ത് ഹോട്ടലിന് പൂട്ടുവീണു

      തൃശൂര്‍: കുന്നംകുളത്ത് ഹോട്ടലില്‍ നിന്നും നല്‍കിയ ഭക്ഷണത്തില്‍ ചത്ത എട്ടുകാലി. സംഭവത്തില്‍ മരത്തംകോട് സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ കുന്നംകുളം നഗരസഭ ആരോഗ്യവിഭാഗം ഹോട്ടല്‍ അടപ്പിച്ചു. കുന്നംകുളം ഗുരുവായൂര്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ഭാരത് ഹോട്ടലാണ് ആരോഗ്യ വിഭാഗം അധികൃതര്‍ പൂട്ടിച്ചത്. യുവതി ഓര്‍ഡര്‍ ചെയ്ത മസാലദോശ കഴിക്കുന്നതിനിടയിലാണ് ഇതില്‍ നിന്നും ചത്ത എട്ടുകാലിയെ ലഭിച്ചത്. തുടര്‍ന്ന് സംഭവം ഹോട്ടല്‍ ജീവനക്കാരെ അറിയിച്ച യുവതി കുന്നംകുളം നഗരസഭ ആരോഗ്യവിഭാഗത്തിന് പരാതി നല്‍കി.സ്ഥലത്തെത്തിയ നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍ ആറ്റ്‌ലി പി. ജോണ്‍, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ എം.എസ് ഷീബ, പി.പി വിഷ്ണു എന്നിവരുടെ നേതൃത്വത്തില്‍ ഹോട്ടലില്‍ പരിശോധന നടത്തി. പരിശോധനയില്‍ വൃത്തിഹീനമായ സാഹചര്യത്തിലാണ് ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തി. തുടര്‍ന്ന് ഹോട്ടല്‍ അടയ്ക്കാന്‍ ആരോഗ്യ വിഭാഗം നിര്‍ദേശം നല്‍കി. ഹോട്ടലുകളില്‍ വൃത്തിഹീനമായ ഭക്ഷണം നല്‍കുന്ന സാഹചര്യത്തില്‍ മേഖലയില്‍ വരുംദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ അറിയിച്ചു.  

      Read More »
    • കെ- ടെറ്റ്, സെറ്റ്; അപേക്ഷാ തീയതി നീട്ടി

      തിരുവനന്തപുരം: ഹയര്‍ സെക്കണ്ടറി, നോണ്‍ വൊക്കേഷണല്‍ അധ്യാപക നിമനത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാ നിര്‍ണയ പരീക്ഷയായ സെറ്റ്, കെ- ടെറ്റ് പരീക്ഷകള്‍ക്കായി അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടി. സ്‌കൂളുകളിലെ അധ്യാപകരാകാന്‍ യോഗ്യത നിര്‍ണയിക്കുന്ന കെ- ടെറ്റ് പരീക്ഷയ്ക്കായി അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി മേയ് രണ്ടു വരെയാണ് നീട്ടിയത്. അപേക്ഷ സമര്‍പ്പിച്ചരില്‍ തെറ്റ് സംഭവിച്ചിട്ടുള്ളവര്‍ക്ക് തിരുത്തുവാനുള്ള അവസരം മേയ് നാലു മുതല്‍ ഏഴു വരെ https://ktet.kerala.gov.in എന്ന വെബ്സൈറ്റിലെ CANDIDATE LOGIN -ല്‍ ലഭ്യമാകും. നിര്‍ദ്ദിഷ്ട മാതൃകയിലുള്ള ഫോട്ടോ ഉള്‍പ്പെടുത്തുന്നതിന് കൂടാതെ അപേക്ഷയില്‍ നല്‍കിയിട്ടുള്ള ലാംഗ്വേജ്, ഓപ്ഷണല്‍ സബ്ജക്ടുകള്‍, വിദ്യാഭ്യാസ ജില്ല, അപേക്ഷാര്‍ഥിയുടെ പേര്, രക്ഷകര്‍ത്താവിന്റെ പേര്, ജെന്‍ഡര്‍, ജനനതീയതി, വിദ്യാഭ്യാസ യോഗ്യത എന്നിവയും തിരുത്താവുന്നതാണെന്ന് പരീക്ഷാഭവന്‍ സെക്രട്ടറി അറിയിച്ചു. സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഏപ്രില്‍ 30 വരെയാണ് നീട്ടിയത്. വിവരങ്ങളില്‍ എന്തെങ്കിലും മാറ്റം വരുത്തണമെങ്കില്‍ മേയ് 3, 4, 5 തീയതികളില്‍ മാറ്റം വരുത്താം.…

      Read More »
    • ശോഭാ സുരേന്ദ്രനെ പോലൊരു ഭൂലോക കള്ളി:  ഇപി ജയരാജന്റെ മകൻ

      കണ്ണൂർ : മകന്റെ ഫോണിലൂടെ ഇപി ജയരാജൻ തന്നെ വിളിച്ചുവെന്ന ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ ആരോപണം തള്ളി ജയരാജന്റെ മകൻ ജിജിന്ത് രാജ്.ശോഭാ സുരേന്ദ്രനെ പോലൊരു ഭൂലോക കള്ളിയെ കണ്ടിട്ടില്ലെന്ന് ജിജിന്ത് രാജ് കൂട്ടിച്ചേർത്തു. ബിജെപിക്കാരനെ തന്നെ ഭീക്ഷണിപ്പെടുത്തി 25 ലക്ഷം അവർ ആവശ്യപ്പെടുന്ന വീഡിയോ ഇപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാണ്.ഇതിനിടെയിലാണ് തന്നോടു  10 ലക്ഷം വാങ്ങിയതെന്ന നന്ദകുമാറിന്റെ ആരോപണം.അതവർ ശരിവയ്ക്കുകയും ചെയ്തിട്ടുണ്ട്.എന്നാൽ വസ്തുകച്ചവടമായിരുന്നു അതെന്നാണ് അവർ പറയുന്നത്.ആ കച്ചവടം നടന്നില്ലെന്നും അവർ പറയുന്നു.അപ്പോൾ നന്ദകുമാർ നൽകിയ 10 ലക്ഷം എവിടെ? ഇതുപോലൊരു ഭൂലോക കള്ളിയെ താൻ കണ്ടിട്ടില്ല.എറണാകുളത്തെ ഒരു വിവാഹ വീട്ടില്‍ വച്ച്‌ തന്നെ ശോഭ സുരേന്ദ്രൻ പരിചയപ്പെട്ടിരുന്നു. ശോഭയാണ് ഫോണ്‍ നമ്ബർ ചോദിച്ചുവാങ്ങിയത്. ഒന്നുരണ്ട് തവണ ഇങ്ങോട്ട് വിളിച്ചു.താൻ സംസാരിച്ചു.പിന്നെ സംഭാക്ഷണം മാറിയതോടെ  ഫോണ്‍ എടുത്തിട്ടില്ല.ഇപ്പോൾ അനാവശ്യമായി തന്നെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുകയാണ് – ജിജിന്ത് രാജ് പ്രതികരിച്ചു. ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട് മകന്റെ ഫോണിലൂടെ ഇ പി…

      Read More »
    • ഗുരുതര സംഭവം, ഉദ്യോഗസ്ഥരടക്കം നടപടി നേരിടേണ്ടി വരും; സിദ്ധാര്‍ഥന്റെ മരണത്തില്‍ ഹൈക്കോടതി

      കൊച്ചി: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ ജെ.എസ്. സിദ്ധാര്‍ഥന്റെ മരണം ഗുരുതര സംഭവമാണെന്നും ഉദ്യോഗസ്ഥരടക്കം ഇതിന് ഉത്തരവാദികളായവര്‍ നടപടി നേരിടേണ്ടതുണ്ടെന്നും ഹൈക്കോടതി. ഗവര്‍ണര്‍ സസ്പെന്‍ഡ് ചെയ്തത് ചോദ്യം ചെയ്ത് മുന്‍ വിസി എം.ആര്‍.ശശീന്ദ്രനാഥിന്റെ ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് എ.എ.സിയാദ് റഹ്‌മാന്‍ ഇക്കാര്യം പ്രസ്താവിച്ചത്. ”ഒരു വിദ്യാര്‍ഥി മറ്റുള്ള വിദ്യാര്‍ഥികളുടെ മുന്നില്‍വച്ച് ദിവങ്ങളോളം മനുഷ്യത്വരഹിതമായ മര്‍ദനത്തിന് ഇരയാവുകയും അത് ആത്മഹത്യയിലേക്ക് നയിക്കുകയുമാണ് ഉണ്ടായത്. ഇതിന് ഉത്തരവാദികളായവരും അറിഞ്ഞു കൊണ്ടോ ഉപേക്ഷ കൊണ്ടോ ഇത്തരമൊരു ക്രൂരമായ മര്‍ദനം തടയാനും അത് ഒരാളുടെ മരണത്തിന് കാരണമാവുകയും ചെയ്തതില്‍ ഉദ്യോഗസ്ഥരും നടപടി നേരിടേണ്ടതുണ്ട്. അതുകൊണ്ട് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന അന്വേഷണത്തില്‍ ഇടപെടുന്നത് ശരിയല്ല എന്ന് കോടതി കരുതുന്നു. പരാതിക്കാരനായ വിസിക്ക് തന്റെ ഭാഗം അന്വേഷണ സമിതിക്ക് മുമ്പാകെ ഹാജരാക്കാം”, കോടതി വ്യക്തമാക്കി. വൈസ് ചാന്‍സലറെ സസ്പെന്‍ഡ് ചെയ്യാന്‍ ചാന്‍സലര്‍ക്ക് അധികാരമില്ലെന്നായിരുന്നു വിസിയുടെ വാദം. എന്നാല്‍ കോടതി ഈ വാദം തള്ളി. സിദ്ധാര്‍ഥ് ആത്മഹത്യ ചെയ്ത ഫെബ്രുവരി 18ന് താന്‍…

      Read More »
    • നാലര ലക്ഷം വോട്ടുകള്‍ നേടും; ഇത് അനില്‍ ആൻ്റണി ഗ്യാരന്റി

      പത്തനംതിട്ട:താൻ നാലര ലക്ഷം വോട്ടുകള്‍ നേടുമെന്ന് എൻഡിഎ സ്ഥാനാർത്ഥി അനില്‍ ആൻ്റണി. പത്തനംതിട്ടയില്‍ വിജയം ഉറപ്പാണെന്നും അനില്‍ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി മല്‍സരിച്ചപ്പോള്‍ എന്നല്ല  ഒരു തിരഞ്ഞെടുപ്പിലും പിതാവ് എ കെ ആൻ്റണിക്ക് ടെൻഷൻ ഉണ്ടായിരുന്നില്ല. ‌തനിക്കും ഒരു ടെൻഷനുമില്ലെന്നും അനില്‍ പറഞ്ഞു. കുടുംബ സമേതം വോട്ട് ചെയ്യാൻ പോകില്ല. എൻഡിഎ പ്രവർത്തകരോടൊപ്പം പോയി വോട്ട് ചെയ്യും അനില്‍ പറഞ്ഞു. താൻ നാലര ലക്ഷം വോട്ടുകള്‍ നേടും ഇത് അനില്‍ ആൻ്റണി ഗ്യാരന്റിയാണ്.രണ്ടും മൂന്നും സ്ഥാനങ്ങൾ ആർക്കെന്നറിയുന്നതിനു വേണ്ടിയാണ് നിലവിൽ പത്തനംതിട്ടയിലെ മത്സരം -അനിൽ കൂട്ടിച്ചേർത്തു.

      Read More »
    • വേണാട് എറണാകുളം ജംഗ്ഷൻ ഒഴിവാക്കുന്നു; പ്രതിഷേധം ശക്തം

      എറണാകുളം: വേണാട് എക്സ്‌പ്രസ് ട്രെയിനിന്റെ എറണാകുളം ജംഗ്ഷൻ (സൗത്ത്) സ്റ്റോപ്പ് ഒഴിവാക്കുന്ന തീരുമാനത്തില്‍ പ്രതിഷേധം ശക്തം. എറണാകുളം ജംഗ്ഷനില്‍ എത്തുന്നവർക്ക് മറ്റൊരു ബദല്‍ മാർഗം ഒരുക്കാതെയാണ് ട്രെയിനിന്റെ സ്റ്റോപ്പ് നിറുത്തലാക്കുന്നതെന്ന് യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്സ് ഓണ്‍ റെയില്‍ ഭാരവാഹികള്‍ ആരോപിക്കുന്നു. രാവിലെ 5.25ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ 12.17ന് ഷൊർണൂരിലെത്തണം.പ്ലാറ്റ് ഫോം ദൗർലഭ്യം മൂലം എറണാകുളം ഔട്ടറില്‍ പിടിച്ചിടുന്നതു മൂലം കൃത്യ സമയത്തിന് ഷൊർണൂരിലെത്താൻ പലപ്പോഴും ട്രെയിനിന് സാധിക്കുന്നില്ല.ഇതിനാൽ എറണാകുളം ജംഗ്ഷൻ ഒഴിവാക്കി ടൗണിൽ സ്റ്റോപ് ഏർപ്പെടുത്താനാണ് നിലവിൽ റയിൽവെ നീക്കം. എന്നാൽ ട്രെയിനിന്റെ സമയക്രമീകരണത്തിനായി യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നതാണ് പുതിയ പരിഷ്കാരം.തൃപ്പൂണിത്തുറയില്‍ ഇറങ്ങി നഗരത്തിലേക്ക് പോകാമെന്നു വച്ചാലും പ്രതിസന്ധിയാണ്. രാവിലെ ഒമ്ബതിന് തൃപ്പൂണിത്തുറയിലെത്തുന്ന യാത്രക്കാരാൻ മെട്രോ സ്റ്റേഷനിലെത്തി രണ്ടാം നിലയിലെ പ്ലാറ്റ്ഫോമിലെത്തുമ്ബോള്‍ കുറഞ്ഞത് 15 മിനിറ്റ് എടുക്കും. 7 മിനിറ്റ് ഇടവേളകളിലാണ് മെട്രോ സർവീസ്. മെട്രോ സൗത്ത് സ്റ്റേഷനിലെത്താൻ 14 മിനിറ്റ് സമയമെടുക്കും. വേണാടിനുള്ള ടിക്കറ്റും മെട്രോയ്ക്കുള്ള 30 രൂപ…

      Read More »
    • വയനാട്ടില്‍ ബിജെപി പ്രാദേശിക നേതാവിന്റെ വീട്ടില്‍ ഭക്ഷ്യക്കിറ്റുകള്‍ പിടികൂടി

      വയനാട്: വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെ കല്‍പ്പറ്റയ്ക്ക് സമീപം തെക്കുംതറയില്‍ വച്ച് 167 ഭക്ഷ്യക്കിറ്റുകള്‍ കണ്ടെത്തി. പൊലീസും തെരഞ്ഞെടുപ്പ്് സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കിറ്റുകള്‍ കണ്ടെത്തിയത്. ബിജെപി പ്രാദേശിക നേതാവ് ശശിയുടെ വീട്ടില്‍ നിന്നാണ് കിറ്റുകള്‍ കണ്ടെത്തിയത്. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ബിജെപി വ്യാപകമായി ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്യുന്നുവെന്നാരോപിച്ച് എല്‍ഡിഎഫും യുഡിഎഫും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ കിറ്റുകള്‍ ബിജെപി വിതരണം ചെയ്തിട്ടില്ലെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷനും സ്ഥാനാര്‍ഥിയുമായ കെ സുരേന്ദ്രന്‍ പറഞ്ഞു. ക്ഷേത്ര ഭാരവാഹികളാണ് കിറ്റുകള്‍ വിതരണം ചെയ്തതെന്നും പാര്‍ട്ടിക്ക് യാതൊരു പങ്കുമില്ലെന്ന് സുരേന്ദ്രന്റെ പ്രതികരണം. ഇന്നലെ ആയിരത്തിയഞ്ഞൂറോളം കിറ്റുകള്‍ ബത്തേരിയില്‍ നിന്ന് പിടികൂടിയിരുന്നു.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ബത്തേരിയിലെ മൊത്തവിതരണ സ്ഥാപനത്തില്‍ നടത്തിയ പരിശോധനയിലാണ് അവശ്യസാധനങ്ങള്‍ അടങ്ങിയ കിറ്റുകള്‍ കണ്ടെത്തിയത്. പഞ്ചസാര, ബിസ്‌ക്കറ്റ്, റസ്‌ക്, ചായപ്പൊടി, വെളിച്ചെണ്ണ, സോപ്പ് പൊടി, കുളിസോപ്പ് തുടങ്ങിയവയായിരുന്നു കിറ്റിലുണ്ടായിരുന്നത്. ചില കിറ്റുകളില്‍ വെറ്റില, അടക്ക, പുകയില എന്നിവയും കണ്ടെത്തി. വയനാട്ടിലെ ആദിവാസി മേഖലകളില്‍ വോട്ടിനായി വിതരണം ചെയ്യാനാണ് കിറ്റുകള്‍…

      Read More »
    • ഇ.പിയുടെ ബി.ജെ.പി പ്രവേശനം 90% പൂര്‍ത്തിയായിരുന്നു; മകന്റെ സന്ദേശവും ഡല്‍ഹി ടിക്കറ്റും പുറത്തുവിട്ട് ശോഭ

      ആലപ്പുഴ: ബിജെപിയില്‍ ചേരാന്‍ തയ്യാറായ നേതാവ് ഇ.പി.ജയരാജനായിരുന്നുവെന്ന് വെളിപ്പെടുത്തി ശോഭാ സുരേന്ദ്രന്‍. ജയരാജന്റെ ബിജെപി പ്രവേശനം 90 ശതമാനം പൂര്‍ത്തിയായിരുന്നുവെന്നും പാര്‍ട്ടിയില്‍ നിന്നുണ്ടായ ഭീഷണിമൂലമാണ് അദ്ദേഹം പിന്മാറിയതെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. ജയരാജന്റെ മകനുമായി എറണാകുളത്തെ ഹോട്ടലില്‍ താന്‍ കൂടിക്കാഴ്ച നടത്തിയെന്ന് പറഞ്ഞ ശോഭാസുരേന്ദ്രന്‍, കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ലെന്നും വ്യക്തമാക്കി. ജയരാജന്റെ മകന്‍ അയച്ച വാട്സാപ്പ് സന്ദേശവും ഡല്‍ഹിയിലേക്ക് പോകുന്നതിനായി പാര്‍ട്ടി പ്രവേശനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ദല്ലാള്‍ നന്ദകുമാര്‍ എടുത്തുനല്‍കിയ ടിക്കറ്റും ശോഭാ സുരേന്ദ്രന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു. ‘2023 ഏപ്രില്‍ 24-ാം തീയതി ശോഭാസുരേന്ദ്രന് ഡല്‍ഹിയിലേക്ക് പോകാന്‍ നന്ദകുമാര്‍ എന്തിനാണ് ടിക്കറ്റെടുത്ത് എന്റെ വാട്സാപ്പിലേക്കയച്ചത്. എന്നെ അറിയില്ലെന്ന് പറഞ്ഞ ജയരാജന്റെ മകന് എന്തിനാണ് എന്റെ വാട്സാപ്പിലേക്ക് മെസേജ് അയക്കുന്നത്. ജയരാജന്റെ മകനെ ഞാന്‍ കാണുന്നത് 2023 ജനുവരി 18-ാം തിയതിയിലാണ്. എറണാകുളത്തെ ഒരു ഹോട്ടലില്‍ വെച്ചാണ് ഞാന്‍ കാണുന്നത്. ടി.ജി.രാജഗോപാലും എന്റെ കൂടെയുണ്ടായിരുന്നു. ഏത് തലയെടുപ്പുള്ള നേതാവ് ബിജെപിയില്‍…

      Read More »
    Back to top button
    error: