‘വഖഫിനെതിരേ മുസ്ലിം ലീഗ് പോകുന്നത് മത കോടതികളിലേക്കല്ല; നീതിക്ക് അവിടെയും പ്രതീക്ഷയുണ്ട്; സംഘപരിവാര്‍ ക്രിസ്ത്യാനികളെ ആക്രമിക്കുന്നതിന്റെ പേരില്‍ ഭിന്നിപ്പിന് ശ്രമിക്കേണ്ട; മുസ്ലിം മതമൗലികവാദികളാല്‍ കൊല്ലപ്പെടുന്നവര്‍ നിങ്ങളുടെ റഡാറില്‍ വരില്ല’; സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും കടന്നാക്രമിച്ച് കത്തോലിക്ക സഭ മുഖപത്രം

കോട്ടയം: വഖഫ് ഭേദഗതി ബില്‍ രാജ്യസഭയും കടന്നു രാഷ്ട്രപതിയുടെ തീരുമാനത്തിനു വിട്ടതിനു പിന്നാലെ എല്‍ഡിഎഫിനെയും യുഡിഎഫിനെയും രൂക്ഷമായ ഭാഷയില്‍ കടന്നാക്രമിച്ചു കത്തോലിക്ക സഭയുടെ മുഖപത്രമായ ദീപിക. വഖഫ് ബില്‍ കോടതിയില്‍ നേരിടുമെന്നു പറയുന്ന മുസ്ലിം ലീഗ് പോകുന്നതു മത കോടതികളിലേക്ക് അല്ലെന്നും നീതി ലഭിക്കുന്ന ഇന്ത്യന്‍ കോടതികളിലേക്കാണെന്നും ക്രിസ്ത്യാനികള്‍ക്കു നേരെ രാജ്യത്തു നടക്കുന്ന ആക്രമണങ്ങളുടെ പേരില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ആരും ശ്രമിക്കേണ്ടെന്നും ദീപിക മുഖപ്രസംഗത്തില്‍ പറയുന്നു.
ക്രൈസ്തവ വിരുദ്ധതകള്‍ സിപിഎമ്മും കോണ്‍ഗ്രസും പറഞ്ഞിട്ടല്ല ജനം അറിയുന്നത്. മുസ്ലിംകള്‍ക്കെതിരേയും ആക്രമണങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഇതൊക്കെ നിലനില്‍ക്കുമ്പോള്‍തന്നെ മറ്റു വിഷയങ്ങളില്‍ മാറ്റമുണ്ടാകരുതെന്നാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്? കത്തോലിക്കാ സഭയും മറ്റു ക്രൈസ്തവ വിഭാഗങ്ങളുമൊക്കെ ആക്രമണങ്ങളെക്കുറിച്ചു കേന്ദ്രസര്‍ക്കാരിന്റെയും പ്രധാനമന്ത്രിയുടെയും ശ്രദ്ധയില്‍ പെടുത്തുകയും തിരുത്തണമെന്നാവശ്യപ്പെടുകയും ചെയ്തിട്ടുള്ളതാണ്. പക്ഷേ, ബിജെപി ചെവിക്കൊണ്ടിട്ടില്ല. അതുകൊണ്ട്, വഖഫ് നിയമം ഈ രാജ്യത്തെ ജനങ്ങളുടെ വീടും പറമ്പും കൈയേറുന്നത് കണ്ടുനില്‍ക്കണമെന്നാണോ എന്നും ദീപിക ചോദിക്കുന്നു.

ഇന്നു മുസ്ലിം സമുദായത്തിനെതിരേ നില്‍ക്കുന്ന ബിജെപി നാളെ ക്രിസ്ത്യന്‍ വിഭാഗത്തിനെതിരേ തിരിയുമെന്ന മുന്നറിയിപ്പാണു മറ്റൊരു വ്യാഖ്യാനം. ക്രൈസ്തവര്‍ നാളെയല്ല ഇപ്പോള്‍തന്നെ പീഡനങ്ങള്‍ക്കു വിധേയരാണ്. മധ്യപ്രദേശിലെ ജബല്‍പുരില്‍ കത്തോലിക്കാ പുരോഹിതരെയും വിശ്വാസികളെയും സംഘപരിവാര്‍ ആക്രമിച്ച ദിവസങ്ങളില്‍തന്നെയാണ് വഖഫ് ചര്‍ച്ച നടന്നത്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലുള്‍പ്പെടെ സംഘപരിവാര്‍ അത്തരം ആക്രമണങ്ങളില്‍ ഏര്‍പ്പെടുന്നുമുണ്ട്. ആരും തടയുന്നില്ല. ഇക്കാര്യങ്ങളില്‍ ക്രൈസ്തവ സംഘടനകള്‍ തയാറാക്കിയ റിപ്പോര്‍ട്ടുകളാണ് നിങ്ങളും ഉപയോഗിക്കുന്നതെന്നും ദീപിക പറയുന്നു.
ദീപികയുടെ മുഖപ്രസംഗത്തിന്റെ പൂര്‍ണരൂപം
വഖഫ് ഭേദഗതി ബില്‍ ‘ഇന്ത്യ’ മുന്നണിയുടെ സഹായമില്ലാതെ ലോക്സഭയും രാജ്യസഭയും പാസാ ക്കി. നിയമ ഭേദഗതി ഉടന്‍ പ്രാബല്യത്തിലാകും. ആയിരക്കണക്കിനു പൗരന്മാരെ അവരുടെ കിടപ്പാട ങ്ങളില്‍നിന്ന് ആട്ടിപ്പായിച്ച, കിരാത വകുപ്പുകള്‍ ഒഴിവാക്കിയതാണ് പ്രധാനം. അതേസമയം, എല്ലാ ഭേദഗതികളും മുസ്ലിം സമുദായത്തിനു ഗുണകരമല്ലെന്ന വാദവുമുണ്ട്. തീര്‍ച്ച യായും മുസ്ലിം ലീഗ് പ്രസ്താവിച്ചതുപോലെ അവ കോടതിയില്‍ ചോദ്യം ചെയ്യാവുന്നതാണ്. അവര്‍ പോകുന്നത് മത ട്രൈബ്യൂണലുകളിലേക്ക് അല്ലാത്തതിനാല്‍ അര്‍ഹതയുണ്ടെങ്കില്‍ നീതി ലഭിക്കു കയും ചെയ്യും.
മറ്റൊരു കാര്യം എടുത്തുപറയേണ്ടത്, വഖഫ് നിയമത്തിലെ ജനദ്രോഹ വകുപ്പെങ്കിലും തിരുത്താന്‍ സഹായിക്കണമെന്ന കത്തോലിക്കാ സഭയുടേതുള്‍പ്പെടെയുള്ള അഭ്യര്‍ഥനകളെ തുടക്കംമുതല്‍ നി രസിച്ച കോണ്‍ഗ്രസും ഇടതുപക്ഷവും ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭിന്നതയും ആശങ്കയും പരത്താന്‍ ലോക്‌സഭയിലും ശ്രമിച്ചു എന്നതാണ്. അതിനായി, മണിപ്പുരിലും ഉത്തരേന്ത്യയിലും തകര്‍ക്കപ്പെട്ട പള്ളികള്‍, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ക്രൈസ്തവരെയും സ്ഥാപനങ്ങളെയും ആക്രമി ക്കുന്ന സംഘപരിവാര്‍ അഴിഞ്ഞാട്ടം, മതപരിവര്‍ത്തന നിരോധന നിയമങ്ങള്‍, അതുപയോഗിച്ചുള്ള പീഡനങ്ങള്‍, എഫ്സിആര്‍എ (വിദേശ സംഭാവനാ നിയന്ത്രണ നിയമം), ലോക്സഭയിലും നിയമസഭയിലും ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധികള്‍ക്കുണ്ടായിരുന്ന സംവരണം നിര്‍ത്തലാക്കിയത് തുടങ്ങിയ കാര്യങ്ങള്‍ അവര്‍ ചൂണ്ടിക്കാണിച്ചു.
ഈ ക്രൈസ്തവ വിരുദ്ധതകളും ആക്രമണങ്ങളും കോണ്‍ഗ്രസും സിപിഎമ്മും പറഞ്ഞിട്ടാണോ ഈ സമൂഹം അറിയുന്നത്? കത്തോലിക്കാ സഭയും മറ്റു ക്രൈസ്തവ വിഭാഗങ്ങളുമൊക്കെ അവ കേന്ദ്രസര്‍ക്കാരിന്റെയും പ്രധാനമന്ത്രിയുടെയും ശ്രദ്ധയില്‍ പെടുത്തുകയും തിരുത്തണമെന്നാവശ്യപ്പെ ടുകയും ചെയ്തിട്ടുള്ളതാണ്. പക്ഷേ, ബിജെപി ചെവിക്കൊണ്ടിട്ടില്ല. അതുകൊണ്ട്, വഖഫ് നിയമം ഈ രാജ്യത്തെ ജനങ്ങളുടെ വീടും പറമ്പും കൈയേറുന്നത് കണ്ടുനില്‍ക്കണമെന്നാണോ? മേല്‍പ്പറ
ഞ്ഞ ക്രൈസ്തവവിഷയങ്ങളിലും മുസ്ലിം സമുദായം അഭിമുഖീകരിക്കുന്ന വിഷയങ്ങളിലും ബന്ധപ്പെട്ട മതങ്ങളും കോണ്‍ഗ്രസും സിപിഎമ്മുമൊക്കെ പ്രതികരിച്ചിട്ടുണ്ട്. എന്തെങ്കിലും മാറ്റമുണ്ടായി ട്ടുണ്ടോ?
അതുകൊണ്ട്, മറ്റു വിഷയങ്ങളിലൊന്നും ഇനിമേല്‍ നിങ്ങള്‍ പ്രതികരിക്കാതിരിക്കുമോ?
കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷം രാജ്യത്തിന് അനിവാര്യമാണ്. പക്ഷേ, വോട്ടുരാഷ്ട്രീയ നീക്കുപോക്കുകളുടെ ഭാഗമായി അധഃപതിച്ച രാഷ്ട്രീയം കുടുതല്‍ സത്യസന്ധമാകേണ്ടതുണ്ട്. 1995ലെ വഖഫ് നിയമത്തിലെ 40-ാം അനുച്ഛേദം പോലെ ചില വകുപ്പുകള്‍ മുനമ്പത്ത് ഉള്‍പ്പെടെ രാ ജ്യത്തെ നിരവധി പൗരന്മാരെ നിരാലംബരാക്കിയെന്നത് വസ്തുതയായതിനാല്‍, അവയില്‍ ഭേദഗ തി വരുത്തി മറ്റുള്ളവ നിലനിര്‍ത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നെങ്കില്‍ ചര്‍ച്ചകള്‍ എല്ലാവ രെയും പരിഗണിക്കുന്നതും കൂടുതല്‍ ഫലപ്രദമാകുകയും ചെയ്യുമായിരുന്നു. അതിനുള്ള ഗൃഹപാ ഠം ‘ഇന്ത്യ’ മുന്നണി നടത്തിയില്ലെന്നാണ് ലോക്സഭയിലെ ഉപരിപ്ലവ പ്രതികരണങ്ങള്‍ വ്യക്തമാക്കി യത്.
പകരം, വഖഫ് നിയമത്തെ തൊടുന്നത് ഭരണഘടനയ്ക്കു നേരേയുള്ള ആക്രമണമാണെന്നും മുസ് ലിംകളെ അനാഥരാക്കാനാണെന്നും ആരോപിക്കുന്നതും, അതിനെ കത്തോലിക്കാ സഭ പിന്തുണ ച്ചെന്നുമുള്ള വ്യാഖ്യാനങ്ങള്‍ നിരുത്തരവാദപരമാണ്. രാജ്യത്ത് ന്യൂനപക്ഷ വിരുദ്ധതയുണ്ട്. പക്ഷേ, ഉള്ളതും ഇല്ലാത്തതുമെല്ലാം ആ പട്ടികയില്‍ തിരുകിക്കയറ്റുന്നവര്‍ നശിപ്പിക്കുന്ന വിശ്വാസ്യത മറ്റു മ തസ്ഥരെ അകറ്റുകയും മതേതര പോരാട്ടങ്ങളെ ദുര്‍ബലമാക്കുകയും ചെയ്യും. സത്യത്തില്‍ കോണ്‍ ഗ്രസും സിപിഎമ്മും അനാവശ്യ പ്രീണനങ്ങളിലൂടെ മുസ്ലിം സമുദായത്തെ പൊതുസമൂഹത്തില്‍ നിന്ന് അകറ്റിക്കൊണ്ടിരിക്കുകയാണ്. അത് ബിജെപിക്ക് എത്ര ഗുണകരമായിട്ടുണ്ടെന്ന് പഠിച്ചാല്‍ ന ന്ന്. ഷാബാനു കേസിലെ സുപ്രീംകോടതി വിധി മറികടക്കാന്‍ ലോക്സഭയില്‍ നടത്തിയ നിയമനിര്‍ മാണമുള്‍പ്പെടെ പാഠമാക്കണം.
മറ്റൊരു വ്യാഖ്യാനം, ഇന്നു മുസ്ലിം സമുദായത്തിനെതിരേ നില്‍ക്കുന്ന ബിജെപി നാളെ ക്രിസ്ത്യന്‍ വിഭാഗത്തിനെതിരേ തിരിയുമെന്ന മുന്നറിയിപ്പാണ്. അതേ എംപിമാരേ, ക്രൈസ്തവര്‍ നാളെയല്ല ഇപ്പോള്‍തന്നെ പീഡനങ്ങള്‍ക്കു വിധേയരാണ്. മധ്യപ്രദേശിലെ ജബല്‍പുരില്‍ കത്തോലിക്കാ പുരോ ഹിതരെയും വിശ്വാസികളെയും സംഘപരിവാര്‍ ആക്രമിച്ച ദിവസങ്ങളില്‍തന്നെയാണ് വഖഫ് ചര്‍ച്ച നടന്നത്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലുള്‍പ്പെടെ സംഘപരിവാര്‍ അത്തരം ആക്രമണങ്ങളില്‍ ഏര്‍പ്പെടുന്നുമുണ്ട്. ആരും തടയുന്നില്ല. ഇക്കാര്യങ്ങളില്‍ ക്രൈസ്തവ സംഘടനകള്‍ തയാറാക്കിയ റിപ്പോര്‍ട്ടുകളാണ് നിങ്ങളും ഉപയോഗിക്കുന്നത്.
ആ മുറിവുകളില്‍ തറഞ്ഞിരിക്കുന്ന കഠാരയില്‍ പിടിച്ച് ഇളക്കിക്കൊണ്ടാണ് നിങ്ങള്‍ വഖഫിന്റെ ഇര കളായ ക്രൈസ്തവര്‍ക്കു മുന്നറിയിപ്പു നല്‍കുന്നത്. ഇത്ര സാഡിസം വേണോ? പ്രൊട്ടസ്റ്റന്റ് പുരോ ഹിതനും നാസിവിരുദ്ധ പ്രവര്‍ത്തകനുമായിരുന്ന ഫ്രെഡറിക് ഗുസ്താവ് എമില്‍ മാര്‍ട്ടിന്‍ നീമൊളെ ുടെ കവിത അസ്ഥാനത്ത് ഉപയോഗിച്ച്, ഒടുവിലവര്‍ നിങ്ങളെത്തേടി വരുമെന്നു പറയുന്നത്, തങ്ങളെത്തേടി വന്നുകഴിഞ്ഞ പീഡനങ്ങളില്‍ ജീവിക്കുന്നവരോടാണ്. നിങ്ങളുടേതു ക്രൂരഫലിതം മാത്ര മല്ല, രാഷ്ട്രീയ വിശകലനങ്ങളിലെ അജ്ഞതയുമാണ്. പക്ഷേ, ചാനലുകളില്‍ ഓളമിട്ട് യാഥാര്‍ഥ്യ ങ്ങളെ മുക്കിക്കളയുന്നതുപോലെയല്ല പാര്‍ലമെന്റ എന്നതു നിങ്ങള്‍ മറന്നു.
ക്രിസ്ത്യാനികളെ ആഭ്യന്തര ശത്രുക്കളായി കാണുന്ന വിചാരധാരയെക്കുറിച്ച് നിങ്ങള്‍ ഇന്നലെയും ഓര്‍മിപ്പിച്ചു. പക്ഷേ, യഹൂദര്‍ക്കൊപ്പം ക്രിസ്ത്യാനികളെയും കൊല്ലപ്പെടേണ്ടവരോ രണ്ടാംതരം പൗ രന്മാരോ ആയി പരസ്യമായി പ്രഖ്യാപിക്കുകയും അതു നടപ്പാക്കുകയും ചെയ്യുന്ന ഹമാസ് ഉള്‍പ്പെ ടെയുള്ള ഭീകരപ്രസ്ഥാനങ്ങളെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ? അവരെ ഭീകരരെന്നു വിളിക്കുമോ? അത്തരം ആശയങ്ങള്‍ വംശീയതയാണെന്നു സമ്മതിക്കുമോ? ആഗോള മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടിയുള്ള നിങ്ങളുടെ റാലികളില്‍ ക്രിസ്ത്യാനികള്‍ക്ക് ഒരിക്കലും ഇടമില്ല.
മുസ്ലിം മതമൗലികവാദികളാല്‍ കൊല്ലപ്പെടുകയും ആട്ടിയോടിക്കപ്പെടുകയും ചെയ്യുന്ന മനുഷ്യര്‍ നിങ്ങളുടെ മതേതര റഡാറില്‍ തെളിയില്ല. പലസ്തീനപ്പുറം നിങ്ങള്‍ക്കൊരു ലോകവുമില്ല. കോണ്‍ ഗ്രസിന്റെയും സിപിഎമ്മിന്റെയും മതേതരത്വത്തെ പലരും സംശയിച്ചുതുടങ്ങിയിരിക്കുന്നു. ഹിന്ദുവി നെയും ക്രിസ്ത്യാനിയെയും മുസ്ലിമിനെയും ഉള്‍പ്പെടെ എല്ലാവരെയും ചേര്‍ത്തുനിര്‍ത്തുന്ന സത്യ സന്ധതയാണ് ഇനി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആവശ്യം; ബിജെപിയായാലും കോണ്‍ഗ്രസായാലും ഇടതുപക്ഷമായാലും. ജനം എല്ലാം നിരീക്ഷിക്കുന്നുണ്ട്.
വഖഫ് ഇനിയും ചര്‍ച്ച ചെയ്യപ്പെടും. നിങ്ങളുടെ മുനമ്പത്തെ പ്രസംഗവും ലോക്സഭയിലെയും നിയ മസഭയിലെയും പ്രവൃത്തിയും പരസ്പരവിരുദ്ധമെന്നു നിരീക്ഷിക്കുകയും വഖഫ് നിയമം പഠിക്കുക യും ചെയ്ത ശേഷമാണ് ക്രൈസ്തവര്‍ തീരുമാനമെടുത്തത്. ഇനിയൊരു മുനമ്പം ഉണ്ടാകരുത് എ ന്നതായിരുന്നു ആഗ്രഹം. അതു സാധ്യമാക്കി എന്നാണ് ബിജെപിയുടെ അവകാശവാദം. മുനമ്പ ത്തെ നിലവിലുള്ള പ്രതിസന്ധികളും മാറാന്‍ ഇടയാകട്ടെ. ജനാധിപത്യത്തെക്കുറിച്ചും മതേതരത്വ ത്തെക്കുറിച്ചും ക്രൈസ്തവര്‍ക്കെതിരായ പീഡനങ്ങളെക്കുറിച്ചും മുസ്ലിം സഹോദരന്മാര്‍ക്കെതിരേ നടത്തിയ ആള്‍ക്കൂട്ടക്കൊലപാതകങ്ങളെക്കുറിച്ചും ബുള്‍ഡോസര്‍ അതിക്രമങ്ങളെക്കുറിച്ചും നിര്‍ ണായക മുഖപ്രസംഗങ്ങളെഴുതിയ ദീപിക, വഖഫെന്ന കംഗാരു കോടതിയുടെ കാവല്‍ക്കാര്‍ ക്രൈ സ്തവരെ മതേതരത്വം പഠിപ്പിക്കേണ്ടെന്നും ഓര്‍മിപ്പിക്കുന്നു.