KeralaNEWS

കുണ്ടള വാലി എന്ന ഇടുക്കിയുടെ സ്വന്തം റയിൽവെ  

ന്ത്യയിലെ ആദ്യത്തെ മോണോ റെയിൽ സംവിധാനമാണ് കുണ്ടള വാലി റെയിൽവേ. പിന്നീട് 2 അടി ( 610 എംഎം ) നാരോ-ഗേജ് റെയിൽവേ ആയി ഇത് പരിവർത്തനം ചെയ്തു.
 
 ഇടുക്കി  മൂന്നാറിലെ കുണ്ടള താഴ്‌വരയിൽ നിർമ്മിച്ച ഈ റെയിൽപ്പാതയ്ക്ക് 35 കിലോമീറ്റർ നീളമുണ്ടായിരുന്നു.1902 മുതൽ 1924 വരെയാണ് ഇത് പ്രവർത്തിച്ചിരുന്നത്.
 
 
1902 ൽ നിർമ്മിച്ച കുണ്ടള വാലി റെയിൽവേ കേരളത്തിലെ കണ്ണൻ ദേവൻ കുന്നുകളിലെ മൂന്നാറിനും ടോപ്പ് സ്റ്റേഷനും ഇടയിലാണ് പ്രവർത്തിച്ചിരുന്നത്. തേയിലയും മറ്റ് സാധനങ്ങളും കൊണ്ടുപോകുന്നതിനായി ബ്രിട്ടീഷുകാരാണ് ഈ റെയിൽവേ നിർമ്മിച്ചത്.
 
 1924 -ൽ ഉണ്ടായ മഹാപ്രളയത്തിൽ കുണ്ടള വാലി റെയിൽവേ പൂർണ്ണമായും നശിച്ചു, ഈ പാത പിന്നീട് ഉപേക്ഷിക്കുകയായിരുന്നു.മൂന്നാറിലേക്കുള്ള യാത്രക്കാർക്ക് ഇന്നും അതിന്റെ  അവശിഷ്ടങ്ങൾ കാണാൻ കഴിയും. പ്രധാന റെയിൽവേ സ്റ്റേഷനായി പ്രവർത്തിച്ച കെട്ടിടം ഇന്ന് കണ്ണൻ ദേവൻ ഹിൽസ് പ്ലാന്റേഷൻസ് കമ്പനി പ്രൈവറ്റ് ലിമിറ്റഡിന്റെ (KDHP) (മുമ്പ് ടാറ്റ ടീ) റീജിയണൽ ഓഫീസാണ്.       
 
രാജ്യത്ത് ആദ്യമായി റെയിൽവേ ലൈൻ ആരംഭിച്ച സ്ഥലങ്ങളിലൊന്നാണ് ഇടുക്കി. വിരോധാഭാസമെന്നു പറയട്ടെ, ഹിൽസ്റ്റേഷനും അത് ഉൾപ്പെടുന്ന ജില്ലയായ ഇടുക്കിക്കും ഇന്നും റെയിൽവേ കണക്ഷനില്ല. 

Back to top button
error: