CrimeNEWSWorld

നിശാക്ലബ്ബില്‍ യുവതിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന്; ബ്രസീൽ താരം ഡാനി ആൽവസ് സ്പെയിനിൽ പോലീസ് കസ്റ്റഡിയില്‍

മഡ്രിഡ്: നിശാക്ലബ്ബില്‍ യുവതിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ബ്രസീൽ താരം ഡാനി ആൽവസ് സ്പെയിനിൽ പോലീസ് കസ്റ്റഡിയില്‍. ലൈംഗികാതിക്രമം നടത്തിയെന്ന യുവതിയുടെ പരാതിയിലാണ് ഡാനി ആല്‍വസിനെ ബാഴ്‌സലോണ പോലീസ് വെള്ളിയാഴ്ച കസ്റ്റഡിയിലെടുത്തത്. ജനുവരി രണ്ടാം തീയതിയാണ് യുവതി ആല്‍വസിനെതിരേ യുവതി പരാതി നല്‍കിയത്.

കഴിഞ്ഞ ഡിസംബര്‍ 30-ാം തീയതി രാത്രി ബാഴ്‌സലോണയിലെ നിശാക്ലബില്‍വെച്ച് ഡാനി ആല്‍വസ് മോശമായരീതിയില്‍ സ്പര്‍ശിച്ചെന്നായിരുന്നു യുവതിയുടെ ആരോപണം. തന്റെ പാന്റ്‌സിനുള്ളില്‍ കൈ കടത്തി അതിക്രമം കാട്ടിയെന്നും പരാതിയില്‍ ആരോപിച്ചിരുന്നു. അതേസമയം, സംഭവദിവസം ക്ലബ്ബില്‍പോയിരുന്നതായി വ്യക്തമാക്കിയ ഡാനി ആല്‍വസ്, യുവതിയുടെ ആരോപണങ്ങള്‍ നിഷേധിച്ചു. പരാതിക്കാരിയെ ഇതിന് മുന്‍പ് കണ്ടിട്ടുപോലുമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഡാനിയെ വിചാരണയ്ക്കായി ബാഴ്‌സലോണയിലെ കോടതിയില്‍ ഹാജരാക്കും. എന്നാല്‍ തനിക്കെതിരായ ലൈംഗികാരോപണങ്ങള്‍ ഡാനി ആല്‍വസ് നിഷേധിച്ചിട്ടുണ്ട്. ‘സംഭവസ്ഥലത്ത് ഞാനുണ്ടായിരുന്നു. എന്‍റെ കൂടെ വേറെയും കുറെ പേരുണ്ടായിരുന്നു. ഞാന്‍ ഡാന്‍സ് ഇഷ്‌ടപ്പെടുന്ന ആളാണെന്ന് എന്നെ അറിയാവുന്നവര്‍ക്ക് അറിയാം. മറ്റാരുടേയും വ്യക്തിത്വത്തിലേക്ക് കടന്നുകയറാതെ ഞാന്‍ ഡാന്‍സ് ആസ്വദിക്കുകയായിരുന്നു. ആരോപണം ഉന്നയിച്ച വനിത ആരാണെന്ന് തനിക്കറിയില്ല’ എന്നുമാണ് ഡാനിയുടെ പ്രതികരണം.

ഖത്തര്‍ ലോകകപ്പിന് പിന്നാലെ അവധി ആഘോഷിക്കാനായാണ് ഡാനി ആല്‍വസ് ബാഴ്‌സലോണയിലെത്തിയത്. നേരത്തെ ബാഴ്‌സലോണ, യുവന്റസ് തുടങ്ങിയ മുന്‍നിര ക്ലബുകളില്‍ കളിച്ചിരുന്ന 39-കാരനായ താരം, നിലവില്‍ മെക്‌സിക്കന്‍ ക്ലബായ പ്യൂമാസിലാണ് കളിക്കുന്നത്.

Back to top button
error: