CrimeNEWS

പണം തിരികെ നല്‍കിയില്ല; 10 വയസുകാരനെ സുഹൃത്തുക്കള്‍ ലൈംഗികമായി പീഡിപ്പിച്ച് കൊന്നു

ന്യൂഡല്‍ഹി: സുഹൃത്തുക്കള്‍ ലൈംഗികമായി പീഡിപ്പിച്ച പത്തുവയസ്സുകാരന്‍ മരണത്തിന് കീഴടങ്ങി. ബന്ധു അടക്കമുള്ള മൂന്നുപേര്‍ ചേര്‍ന്നാണ് കഴിഞ്ഞ മാസം കുട്ടിയെ പീഡിപ്പിച്ചത്. ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടി ഇന്നു രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്. പത്തിനും പന്ത്രണ്ടിനും ഇടയില്‍ പ്രായമുള്ളവരാണ് പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. ന്യൂ സീലംപുരിലാണ് സംഭവം.

കുട്ടി അതിക്രൂരമായ പീഡനത്തിനിരയായതായി മുറിവുകളില്‍നിന്നു വ്യക്തമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. സ്വകാര്യ ഭാഗങ്ങളില്‍ കമ്പി കയറ്റി. ഡല്‍ഹി കൂട്ടബലാത്സംഗ കേസിന് സമാനമായ സംഭവമാണ് നടന്നിരിക്കുന്നതെന്നും അവര്‍ പറഞ്ഞു.

സെപ്റ്റംബര്‍ 22ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോളാണ് വിവരം പോലീസ് അറിയുന്നത്. പോലീസിന് വിവരം ലഭിക്കുന്നതിന് മൂന്നു ദിവസം മുന്‍പാണ് കുട്ടി പീഡനത്തിനിരയായത്. പൊലീസ് ആശുപത്രിയിലെത്തിയെങ്കിലും മൊഴി നല്‍കാന്‍ കുട്ടിയുടെ മാതാപിതാക്കള്‍ വിസമ്മതിച്ചു. പീഡനത്തിനിരയായ കുട്ടിയുടെ നില ഗുരുതരമായപ്പോഴാണ് രക്ഷിതാക്കള്‍ ആശുപത്രിയിലെത്തിച്ചതെന്നും പോലീസ് പറഞ്ഞു. പിന്നീട് മാതാപിതാക്കള്‍ക്ക് കൗണ്‍സിലിങ് നല്‍കിയ ശേഷമാണ് മൊഴി നല്‍കാന്‍ തയാറായത്.

കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്നും കട്ടയും കമ്പിയും ഉപയോഗിച്ച് അടിച്ചുവെന്നും ഇവര്‍ മൊഴി നല്‍കി. കടം വാങ്ങിയ പണം തിരികെ നല്‍കാത്തതുമായി ബന്ധപ്പെട്ടാണ് കുട്ടിയെ ഇവര്‍ പീഡിപ്പിച്ചതെന്നും അമ്മ പറഞ്ഞു. രണ്ടു പ്രതികളെ പിടികൂടിയെന്നും മൂന്നാമനായി അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു.

 

 

Back to top button
error: