CrimeNEWS

ഭാര്യയുമായി അവിഹിതം, ഓട്ടോ ഡ്രൈവറായ യുവാവും ഭാര്യയും ചേർന്ന് 37 കാരനെ കൊലപ്പെടുത്തി

   കമ്പം നാട്ടുകാൽ തെരുവിൽ പ്രകാശ് എന്ന 37 കാരനെ ദുരൂഹ സാഹചര്യത്തിൽ കാണാതായത് 5 നാൾ മുമ്പാണ്. ഭർത്താവിനെ കാണാനില്ലെന്ന പരാതിയുമായി പ്രകാശിന്റെ ഭാര്യ പൊലീസിനെ സമീപിച്ചു. പൊലീസ് ഊർജ്ജിതമായ അന്വേഷണം ആരംഭിച്ചു. ഒടുവിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ പ്രകാശിനെ ഓട്ടോ ഡ്രൈവറായ വിനോദ് കുമാറും ഭാര്യ നിത്യയും ചേർന്ന് കൊലപ്പെടുത്തുകയായിരുന്നു എന്ന് കണ്ടെത്തി. ഇടുക്കിയുടെ അതിർത്തി ഗ്രാമമായ തമിഴ്നാട്ടിലെ കമ്പത്താണ് സംഭവം. മുല്ലപ്പെരിയാറിൽ നിന്നു വൈഗ അണക്കെട്ടിലേക്കു വെള്ളം കൊണ്ടു പോകുന്ന കനാലിൽ മൃതദേഹം തള്ളിയതായും പ്രതികൾ പൊലീസിനോടു സമ്മതിച്ചു.

കമ്പം നാട്ടുകാൽ തെരുവിൽ പ്രകാശ് (37) കൊല്ലപ്പെട്ട കേസിൽ ഓട്ടോ ഡ്രൈവർ വിനോദ് കുമാർ (34), ഭാര്യ നിത്യ (26), മൃതദേഹം ഓട്ടോയിൽ കടത്താൻ സഹായിച്ച രമേശ് (31) എന്നിവർ അറസ്റ്റിലായി.

പ്രകാശിനു തന്റെ ഭാര്യ നിത്യയുമായുള്ള വഴിവിട്ട ബന്ധം ബോധ്യപ്പെട്ടതോടെ അയാളെ വധിക്കാൻ വിനോദ് കുമാർ പദ്ധതി തയാറാക്കുകയായിരുന്നു എന്നു പൊലീസ് പറയുന്നു. തന്റെ നഗ്നചിത്രങ്ങൾ കാട്ടി പ്രകാശ് ഭീഷണിപ്പെടുത്തിയെന്നു നിത്യ മൊഴി നൽകിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

സെപ്റ്റംബർ 21 മുതൽ ഭർത്താവിനെ കാണാനില്ലെന്നു കാട്ടി പ്രകാശിന്റെ ഭാര്യ പരാതി നൽകിയിരുന്നു. അറസ്റ്റിലാകുമെന്ന് ഉറപ്പായതോടെ വിനോദും നിത്യയും കുറ്റം ഏറ്റുപറയുകയായിരുന്നുവത്രേ. മൃതദേഹത്തിനായി പൊലീസ് തിരച്ചിൽ തുടരുകയാണ്.

Back to top button
error: