KeralaNEWS

ഗവര്‍ണര്‍ എന്ന് പറഞ്ഞാല്‍ രാജാവാണോ?. രാജാധിപത്യം മാറി ജനാധിപത്യം വന്നു:പി ജയരാജൻ

 

മനോനില തെറ്റിയ മട്ടിലാണ് ഗവര്‍ണര്‍ പലതും വിളിച്ചുപറയുന്നതെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജന്‍. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിന്റെ മേൽ ചാട്ടവാര്‍ പ്രയോഗിക്കാനുള്ള അധികാരവും പദവിയുമല്ല ഗവര്‍ണറുടെതെന്ന് മനസിലാക്കുന്നത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു. തൃശൂർ ചെറായി മങ്കുഴി ഗോപിയേട്ടൻ വായനശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പി ജയരാജൻ.

‘ഗവര്‍ണര്‍ എന്ന് പറഞ്ഞാല്‍ രാജാവാണോ?. രാജാധിപത്യം മാറി ജനാധിപത്യം വന്നു. പ്രായപൂര്‍ത്തി വോട്ടവകാശം വന്നു. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരാണ് കേരളത്തില്‍ അധികാരത്തിലുള്ളത്. 99 സീറ്റുകളുടെ പിന്‍ബലത്തോടെയാണ് പിണറായി വിജയന്‍ കേരളം ഭരിക്കുന്നത്. ഗവര്‍ണര്‍ക്ക് ഭരണഘടനപരമായ അംഗീകാരവും പദവിയുമുണ്ട്. പദവി കേരളത്തിലെ സര്‍ക്കാര്‍ അംഗീകരിക്കുന്നു. എന്നു കരുതി അത് തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനുമേല്‍ ചാട്ടവാര്‍ പ്രയോഗിക്കാനുള്ള പദവി വേണ്ട.

മൂന്ന് വര്‍ഷം മുന്‍പ് കണ്ണൂര്‍ സര്‍വ്വകലാശാലയിലെ സെമിനാറില്‍ നടന്ന പ്രതിഷേധം മുഖ്യമന്ത്രി നടത്തിയ ഗൂഢാലോചനയാണെന്നാണ് കണ്ടെത്തല്‍. സമനില തെറ്റിയതുകൊണ്ടാണ് തോന്നിപോലെ പലതും പറയുന്നത്.’ പി ജയരാജൻ പറഞ്ഞു.

 

Back to top button
error: