CrimeNEWS

മൂന്നുവര്‍ഷത്തെ പീഡന പരമ്പര: പോക്സോ കേസില്‍ പ്രതിക്ക് 15 വര്‍ഷം കഠിനതടവ്

പാലക്കാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിക്ക് 15 വര്‍ഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ. കല്ലമല പൊറ്റശ്ശേരി മച്ചിങ്ങല്‍ വീട്ടില്‍ തങ്കപ്പനാണ് (50) ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ പോക്‌സോ കോടതി സഞ്ജു ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ മൂന്നുവര്‍ഷം അധിക കഠിനതടവനുഭവിക്കണം. പിഴത്തുക അതിജീവിതയ്ക്ക് നല്‍കണം. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതിയെന്നതിനാല്‍ അഞ്ചുവര്‍ഷം കഠിനതടവ് അനുഭവിച്ചാല്‍ മതി.

2014 മുതല്‍ 2017 വരെയുള്ള കാലയളവിലാണ് സംഭവം. പെണ്‍കുട്ടിയെ അഞ്ചാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള കാലയളവില്‍ പലതവണയായി തങ്കപ്പന്‍ പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷന്‍ കേസ്.

2018-ല്‍ മണ്ണാര്‍ക്കാട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് അന്നത്തെ എസ്.ഐ. ജെ.പി. അരുണ്‍കുമാര്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ടി. ശോഭന ഹാജരായി. എ.എസ്.ഐ. ടി.ആര്‍. സതി കോടതിനടപടികള്‍ ഏകോപിപ്പിച്ചു.

 

Back to top button
error: