CrimeNEWS

വായ്പാ തിരിച്ചടച്ചടവ് മുടങ്ങിയതിന് ഗര്‍ഭിണിയെ ട്രാക്ടര്‍ കയറ്റി കൊലപ്പെടുത്തി

റാഞ്ചി: മൂന്ന് മാസം ഗര്‍ഭിണിയായ യുവതിയെ ട്രാക്ടര്‍ കയറ്റി ഇറക്കി കൊലപ്പെടുത്തി സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ ക്രൂരത. ഝാര്‍ഖണ്ഡിലെ ഹസാരിബാഗ് ജില്ലയിലാണ് ക്രൂരമായ സംഭവം അരങ്ങേറിയത്. ഇഷാക് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വ്യാഴാഴ്ചയാണ് സംഭവം.

ഭിന്നശേഷിക്കാരനായ കര്‍ഷകന്‍ സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് ട്രാക്ടര്‍ വാങ്ങുന്നതിനായി ലോണ്‍ എടുത്തിരുന്നു. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതുമായി ബന്ധപ്പെട്ട് വാഹനം കണ്ടുകെട്ടാന്‍ എത്തിയതായിരുന്നു പണമിടപാട് സ്ഥാപനത്തിന്റെ പ്രതിനിധി. കര്‍ഷകന്റെ ഗര്‍ഭിണിയായ മകളും ജീവനക്കാരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് ട്രാക്ടറുപയോഗിച്ച് ഇടിച്ച് വീഴ്ത്തി കൊലപ്പെടുത്തുകയുമായിരുന്നു.

യുവതിയെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. വാഹനം തിരിച്ചു പിടിക്കാന്‍ എത്തുന്ന കാര്യം പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാര്‍ പോലീസില്‍ അറിയിച്ചിരുന്നില്ലെന്നാണ് പോലീസും പറയുന്നത്. സംഭത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്നും കേസന്വേഷണവുമായി സഹകരിക്കുമെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.

 

 

Back to top button
error: