CrimeNEWS

16കാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ ക്രിസ്ത്യന്‍ പുരോഹിതൻ അറസ്റ്റിൽ, സ്വന്തം ഉടമസ്ഥതയിലുള്ള അനാഥാലയത്തിലെ പെണ്‍കുട്ടിയെയാണു പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയത്

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ ക്രിസ്ത്യന്‍ പുരോഹിതന്‍ അറസ്റ്റില്‍. ചെങ്കല്‍പേട്ട് ജില്ലയിലെ മഹാബലിപുരത്ത് അനാഥാലയം നടത്തിയിരുന്ന ചാര്‍ളിയെന്ന 58കാരനാണു അറസ്റ്റിലായത്. സ്വന്തം ഉടമസ്ഥതയിലുള്ള അനാഥമന്ദിരത്തിലെ പെണ്‍കുട്ടിയെയാണു പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയതിനുശേഷം ചാര്‍ളി മുങ്ങുകയായിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന സംഭവത്തില്‍ ഈയിടെയാണു പെണ്‍കുട്ടി പൊലീസ് സഹായം തേടിയത്.

അനാഥാലയത്തില്‍ താമസിച്ചിരുന്ന പതിനാറുകാരിയെ ചാര്‍ളി വശീകരിച്ചു പീഡിപ്പിക്കുകകയായിരുന്നു. നിരന്തര പീഡനത്തെ തുടര്‍ന്നു പെണ്‍കുട്ടി ഗര്‍ഭിണിയായി. ഇക്കാര്യം അറിഞ്ഞതോടെ വിവാഹം കഴിക്കാമെന്നു വിശ്വസിപ്പിച്ചു പെണ്‍കുട്ടിയെ രാജമംഗലത്തെ ഒരു സ്ത്രീയുടെ വീട്ടിലെത്തിച്ചു.

പ്രസവശേഷം വീട്ടിലേക്കു കൊണ്ടുപോകാം എന്നാണ് ഇയാള്‍ പെണ്‍കുട്ടിക്കു വാഗ്ദാനം നൽകിയത്. മാസങ്ങള്‍ കഴിഞ്ഞിട്ടും പുരോഹിതന്‍ തിരികെ വന്നില്ല. ഫോണില്‍ ബന്ധപ്പെടാനും കഴിഞ്ഞില്ല. തുടര്‍ന്നു മഹാബലിപുരം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ചാർളിയെ ഒളിയടത്തില്‍ നിന്ന് അറസ്റ്റ് ചെയ്തു. ഇയാള്‍ അനാഥാലയത്തിലെ മറ്റു കുട്ടികളെ ഉപദ്രവിച്ചിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

ഇതിനിടെ ഇന്ത്യയിലെ ക്രിസ്​ത്യൻ പുരോഹിതൻമാരുടെ ലൈംഗിക പീഡനങ്ങൾ പ്രത്യേകമായി അന്വേഷിക്കണമെന്ന്​ ആർ.എസ്​.എസ്​ വാരികയായ പാഞ്ചജന്യം ആവശ്യപ്പെട്ടു. ഇത്തരം പരാതികൾ വ്യാപകമായി ഉയർന്നു വരുന്ന സാഹചര്യത്തിലാണ് അന്വേഷണം ആവശ്യപ്പെട്ടത്​.

Back to top button
error: