HealthLIFE

മങ്കിപോക്സ് വാക്‌സിനുകൾ 100 ശതമാനം ഫലപ്രദമല്ലെന്ന് ലോകാരോഗ്യ സംഘടന; അണുബാധ ഉണ്ടാകാതിരിക്കാന്‍ മുന്‍കരുതല്‍ എടുക്കണം

മങ്കിപോക്സിനെതിരായ വാക്സിനുകൾ 100 ശതമാനം ഫലപ്രദമല്ലെന്നും ആളുകൾ അണുബാധ ഉണ്ടാകാതിരിക്കാൻ മുൻകരുതൽ എടുക്കണമെന്ന് ലോകാരോഗ്യ സംഘടന. 92-ലധികം രാജ്യങ്ങളിലായി 35,000-ലധികം മിങ്കോപ്ക്സ് കേസുകൾ ലോകമെമ്പാടും റിപ്പോർട്ട് ചെയ്തു. മങ്കിപോക്സ് തടയുന്നതിന് ഈ വാക്‌സിനുകൾക്ക് ലോകാരോഗ്യ സംഘടന 100 ശതമാനം ഫലപ്രാപ്തി പ്രതീക്ഷിക്കുന്നില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ സാങ്കേതിക നേതാവ് റോസമണ്ട് ലൂയിസ് പറഞ്ഞു.

ഞങ്ങൾക്ക് കൃത്യമായ വിവരങ്ങളില്ല. വാക്‌സിൻ എടുക്കുമെങ്കിലും ഓരോ വ്യക്തിയും രോഗം വരാതിരിക്കാനുള്ള എല്ലാ മാർഗങ്ങളും സ്വീകരിക്കണമെന്നും അപകടസാധ്യത കുറയ്ക്കണമെന്നും ലൂയിസ് പറഞ്ഞു. കഴിഞ്ഞ ആഴ്ച ഏകദേശം 7,500 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇത് മുൻ ആഴ്ചയെ അപേക്ഷിച്ച് 20 ശതമാനം വർദ്ധനയാണ് സൂചിപ്പിക്കുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.

പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന പുരുഷന്മാരിലാണ് മങ്കിപോക്സ് കേസുകൾ ഭൂരിഭാഗവും റിപ്പോർട്ട് ചെയ്യുന്നതെന്നും ഡബ്ല്യുഎച്ച്ഒ മേധാവി പറഞ്ഞു. 92 രാജ്യങ്ങളിൽ നിന്നും പ്രദേശങ്ങളിൽ നിന്നുമായി 12 മരണങ്ങളോടെ 35,000-ലധികം മങ്കിപോക്സ് കേസുകൾ ഇപ്പോൾ ലോകാരോഗ്യ സംഘടനയ്ക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ആഴ്‌ച 7,500 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു, കഴിഞ്ഞ ആഴ്‌ചയെ അപേക്ഷിച്ച് 20 ശതമാനം വർദ്ധനവ്. ഇത് മുമ്പത്തെ ആഴ്‌ചയേക്കാൾ 20 ശതമാനം കൂടുതലാണെന്നും ഗെബ്രിയേസസ് പറഞ്ഞു.

മിക്ക ആളുകളും സാധാരണയായി മങ്കിപോക്സ് ബാധിച്ച് ചികിത്സയില്ലാതെ ഏതാനും ആഴ്ചകൾക്കുള്ളിൽ സുഖം പ്രാപിക്കുന്നു. പനി, വിറയൽ, ലിംഫ് നോഡുകൾ വീർക്കുക തുടങ്ങിയ രോഗലക്ഷണങ്ങൾ തുടക്കത്തിൽ പ്രകടമാകും. തുടർന്ന് വ്യാപകമായ ചുണങ്ങു പ്രത്യക്ഷപ്പെടുന്നു. ചെറിയ കുട്ടികൾ, ഗർഭിണികൾ, പ്രതിരോധശേഷി കുറഞ്ഞ വ്യക്തികൾ എന്നിവരിൽ ഈ രോഗം കൂടുതൽ ഗുരുതരമാകുന്നതായി ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു.

മങ്കിപോക്സ് വൈറസ് എളുപ്പത്തിൽ പകരില്ല. സാധാരണയായി രോഗബാധിതനായ വ്യക്തിയുമായുള്ള ലൈംഗിക ബന്ധം ഉൾപ്പെടെയുള്ള അടുത്ത ശാരീരിക സമ്പർക്കത്തിലൂടെയാണ് പടരുന്നത്. പൊട്ടിയ ചർമ്മം, ശ്വാസനാളം, കണ്ണുകൾ, മൂക്ക്, വായ എന്നിവയിലൂടെയും ശരീര സ്രവങ്ങളിലൂടെയും വൈറസിന് മനുഷ്യ ശരീരത്തിൽ പ്രവേശിക്കാം. മങ്കിപോക്സ് ഒരു സൂനോട്ടിക് രോഗമാണ്.

ആരോഗ്യമുള്ള മുതിർന്നവരുമായി താരതമ്യപ്പെടുത്തുമ്പോൾ മങ്കിപോക്സുമായി ബന്ധപ്പെട്ട സങ്കീർണതകൾ കുട്ടികളിലും രോഗപ്രതിരോധ ശേഷി കുറഞ്ഞ ആളുകളിലുമാണ് കൂടുതലായി കാണപ്പെടുന്നതെന്ന് ദ് ലാൻസെറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. പ്രസിദ്ധീകരിച്ചു. സൂപ്പർഇൻഫെക്ഷൻ, സെപ്സിസ്, കെരാറ്റിറ്റിസ്, ശ്വാസനാളത്തിലെ കുരു, ന്യുമോണിയ എന്നിവ മൂലമുണ്ടാകുന്ന ശ്വാസകോശ സംബന്ധമായ സങ്കീർണതകൾ ഉള്ളവരിലും മങ്കിപോക്സ് സങ്കീർണതകൾ കൂടുതലാകാമെന്നും ​ഗവേഷകർ പറയുന്നു.

Back to top button
error: