NEWS

ലഹരിയുടെ തലസ്ഥാനമായി കൊച്ചി

കൊച്ചി: സംസ്ഥാനത്ത് മയക്കുമരുന്ന് കേസുകളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന നഗരമാണ് കൊച്ചി.

ലഹരിക്കടിമയായവര്‍ തമ്മിലുള്ള ചെറിയ തര്‍ക്കം പോലും കൊലപാതകത്തിലാണ് കലാശിക്കുന്നത്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ നഗരത്തില്‍ ജീവന്‍ നഷ്ടമായത് മൂന്ന് പേര്‍ക്കാണ്.

കോടികളുടെ ലഹരിക്കച്ചവടമാണ് നഗരത്തിന്‍റെ അകത്തും പുറത്തും നടക്കുന്നതെന്നാണ് അനൗദ്യോഗിക വിവരം. കാമ്ബസുകള്‍, ഫ്ലാറ്റുകള്‍, മാളുകള്‍, മള്‍ട്ടിപ്ലക്സ് തിയറ്ററുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് ലഹരിവില്‍പന. വാഹന പരിശോധനക്കിടയിലോ അപൂര്‍വമായി ലഹരി സംഘങ്ങള്‍ ഒറ്റുമ്ബോഴോ ആണ് ലഹരി ഉപയോഗിക്കുന്നവരും ചെറുകിട വില്‍പനക്കാരും വലയിലാകുന്നത്. ഇതിനപ്പുറം ലഹരി മരുന്നിന്‍റെ ഉറവിടവും സംഘത്തിലെ പ്രധാനികളെയും വലയിലാക്കാനാകാത്തതാണ് എക്സൈസ്-പൊലീസ് സംഘത്തിന് തലവേദനയാകുന്നത്.

21 വയസ്സിന് താഴെ ലഹരി ഉല്‍പന്നങ്ങള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുകയും വില്‍ക്കുകയും ചെയ്യുന്നവരുടെ എണ്ണത്തില്‍ മുന്‍പന്തിയില്‍ എറണാകുളം ജില്ലയാണ്. 917 യുവാക്കള്‍ക്കെതിരെയാണ് 2020ല്‍ ജില്ലയില്‍ മാത്രം കേസുകള്‍ എടുത്തത്. ആ വര്‍ഷം 151 കേസുകള്‍ എടുത്ത കോട്ടയവും 150 കേസുകള്‍ എടുത്ത തൃശൂരുമാണ് രണ്ടും മൂന്നും സ്ഥാനത്ത്. 2021ല്‍ കേസുകളുടെ എണ്ണത്തില്‍ വലിയ ഇടിവുണ്ടായി. 605 കേസുകളാണ് സംസ്ഥാനത്ത് മാത്രം എടുത്തത്. 122 കേസുകളാണ് എറണാകുളം ജില്ലയില്‍ എടുത്തത്.

ഫ്ലാറ്റുകള്‍ കേന്ദ്രീകരിച്ചാണ് ലഹരിവില്‍പന സംഘങ്ങള്‍ വ്യാപകമായി ഇടപാടുകള്‍ നടത്തുന്നത്. കഴിഞ്ഞ ദിവസം യുവാവിനെ കൊന്ന് കാക്കനാട് ഫ്ലാറ്റില്‍ ഒളിപ്പിച്ച സംഭവത്തിന് പിന്നില്‍ ലഹരിയെച്ചൊല്ലിയുള്ള തര്‍ക്കമാണെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ആഗസ്റ്റ് 19ന് കാക്കനാട്ട് ഫ്ലാറ്റില്‍നിന്ന് ഒന്നേകാല്‍ കിലോ എം.ഡി.എം.എ.യുമായി അ‍ഞ്ച് പേരെ എക്സൈസും കസ്റ്റംസും ചേര്‍ന്ന് അറസ്റ്റ് ചെയ്തിരുന്നു.

ജോലിക്കും പഠനത്തിനും കൊച്ചിയിലെത്തുന്നവരാണ് ലഹരി സംഘങ്ങളുടെ കെണിയില്‍ ആദ്യം പെടുന്നത്.ഇക്കൂട്ടത്തിൽ വർദ്ധിച്ചുവരുന്ന യുവതികളുടെ സാന്നിധ്യവും ശ്രദ്ധേയമാണ്.കഴിഞ്ഞദിവസം തൃക്കാക്കരയില്‍ ലഹരിമരുന്നുകളുമായി അഞ്ച് യുവാക്കള്‍ക്കൊപ്പം യുവതിയെ പൊലീസ് പിടികൂടിയിരുന്നു.

 

 

ഇതിന് പുറമെ ലഹരി ഉപയോഗിച്ച്‌ അബോധാവസ്ഥയിലായ രണ്ട് പെണ്‍കുട്ടികളെ കഴിഞ്ഞ മാസമാണ് പൊലീസ് ആശുപത്രിയിലെത്തിച്ചത്. കാക്കനാട് നിന്ന് കഴിഞ്ഞ ദിവസം ട്രാന്‍സ്ജെന്‍ഡറിനെയും മാരകമയക്കുമരുന്നുമായി പിടിച്ചിരുന്നു.

Back to top button
error: