CrimeNEWS

ഗര്‍ഭിണിയാണെന്ന് പറഞ്ഞ് പണം തട്ടി, വധുവിന്റെ വീട്ടിലെത്തി പ്രശ്‌നമുണ്ടാക്കി; തലവേദനയായ മുന്‍കാമുകിയെ കഴുത്തറുത്തുകൊന്ന യുവാവ് അറസ്റ്റില്‍

താനെ: മുന്‍ കാമുകിയുടെ കഴുത്ത് അറുത്ത് കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. മഹാരാഷ്ട്രയിലെ മുംബ്രയില്‍ നിന്നുള്ള 23 കാരനാണ് പൊലീസിന്റെ പിടിയിലായത്. നാദിയ മുല്ല എന്ന മുസ്‌കാനാണ് കൊല്ലപ്പെട്ടത്. ഫാക്ടറിയില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുന്ന അല്‍തമാഷ് ദല്‍വിയാണ് പ്രതി. ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനും 5.30 നും ഇടയില്‍ വിരാണി എസ്റ്റേറ്റിന് സമീപം മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് പ്രതി മുല്ലയുടെ കഴുത്തറുക്കുകയായിരുന്നുവെന്ന് അസി. പൊലീസ് ഇന്‍സ്പെക്ടര്‍ കൃപാലി ബോര്‍സെ അറിയിച്ചു. മുംബ്രയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ താനെ റെയില്‍വേ സ്റ്റേഷനു സമീപത്തുനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് മുംബ്ര പൊലീസ് അറിയിച്ചു.

താനും യുവതിയും രണ്ട് വര്‍ഷമായി പ്രണയത്തിലായിരുന്നെന്നും മാതാപിതാക്കള്‍ എതിര്‍ത്തതിനാല്‍ കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് വേര്‍പിരിഞ്ഞതായും പ്രതി ചോദ്യം ചെയ്യലില്‍ പറഞ്ഞു. നേരത്തെ യുവതി ഗര്‍ഭച്ഛിദ്രം നടത്തിയിരുന്നു. അതിനുശേഷം തമ്മില്‍ കണ്ടിട്ടില്ലെന്നും സംസാരിച്ചില്ലെന്നും ഇയാള്‍ പറഞ്ഞു. വേര്‍പിരിഞ്ഞ ശേഷം വീട്ടുകാര്‍ പ്രതിക്ക് മറ്റൊരു വിവാഹം ഉറപ്പിച്ചു. എന്നാല്‍ മുല്ല അവളുടെ വീട്ടില്‍ പോയി പ്രശ്‌നമുണ്ടാക്കി. ഇത് പ്രതിയെ പ്രകോപിപ്പിച്ചെന്ന് പൊലീസ് ഓഫീസര്‍ പറഞ്ഞു.

പിന്നീട് താന്‍ വീണ്ടും ഗര്‍ഭിണിയാണെന്ന് പറഞ്ഞ് പെണ്‍കുട്ടി പ്രതിയോട് പണം ആവശ്യപ്പെടാന്‍ തുടങ്ങി. ഏകദേശം 1.5 ലക്ഷം രൂപ അയാള്‍ അവള്‍ക്ക് നല്‍കി. വീണ്ടും പണം ചോദിക്കുമോ എന്ന സംശയത്തെ തുടര്‍ന്ന് പ്രതി യുവതിയെ വിളിച്ചുവരുത്തി കഴുത്തറുക്കുകയായിരുന്നുവെന്നും ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു. പെണ്‍കുട്ടിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ ഗര്‍ഭിണിയാണോ എന്ന് സ്ഥിരീകരിക്കാന്‍ സാധിക്കൂവെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

 

Back to top button
error: