NEWS

തിരുവനന്തപുരത്ത് വീട്ടമ്മയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയിൽ

തിരുവനന്തപുരം :കേശവദാസപുരത്ത് വീട്ടമ്മയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. പ്രതിയായ ആദം അലിയെ ചെന്നൈയില്‍ നിന്നാണ് പോലീസ് പിടികൂടിയത്.
ചെന്നൈയിൽനിന്ന് ആർപിഎഫാണ് ഇയാളെ പിടികൂടിയത്.ഇയാളെ കേരളത്തിലേക്കെത്തിക്കാൻ പൊലീസ് സംഘം ചെന്നൈയിലേക്ക് തിരിച്ചിട്ടുണ്ട്.ഇന്നലെ വൈകിട്ട് 4.50ന് ആദം അലി തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെത്തിയതായി കണ്ടെത്തിയിരുന്നു.തുടർന്ന് ഇതര ഇതരസംസ്ഥാനങ്ങളിലെ പൊലീസിനും സുരക്ഷാ സേനകൾക്കും വിവരം കൈമാറുകയായിരുന്നു.

വീട്ടമ്മയെ കൊലപ്പെടുത്തിയത് കഴുത്ത് ഞെരിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം പരിശോധനയില്‍ വ്യക്തമായിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട നിര്‍ണായക സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു.
ഇവരുടെ വീടിന് തൊട്ടടുത്തുള്ള മറ്റൊരു വീട്ടിലെ സിസിടിവിയിലാണ് കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞത്. പ്രതിയായ ആദം അലി കൊല്ലപ്പെട്ട മനോരമയുടെ മൃതദേഹം കല്ല് കെട്ടി കിണറ്റില്‍ താഴ്ത്തുന്നതാണ് ദൃശ്യം. ദൃശ്യത്തില്‍ ഇയാള്‍ ഒറ്റയ്ക്കാണ് ഈ കൃത്യം നിര്‍വഹിക്കുന്നത്. എന്നാല്‍ പ്രതിക്ക് സഹായം ലഭിച്ചിരുന്നോയെന്നത് വ്യക്തമല്ല.
ആദം അലിക്കൊപ്പം താമസിച്ചിരുന്ന അഞ്ചുപേരെ നേരത്തെ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.ഇന്നലെ മകളുടെ വര്‍ക്കലയിലെ വീട്ടില്‍ നിന്നും മടങ്ങിയെത്തിയ മനോരമയുടെ ഭര്‍ത്താവാണ് ഭാര്യയെ കാണാനില്ലെന്ന വിവരം പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ കഴിഞ്ഞ അയല്‍വീട്ടില്‍ ഒരാളെ കാണാനില്ലെന്ന് വ്യക്തമായി. നാല് മണിയോടെ അടുപ്പിച്ച്‌ വീട്ടില്‍ നിന്നും കരച്ചില്‍ കേട്ടെന്ന നാട്ടുകാരുടെ മൊഴി കൂടെ ആയപ്പോള്‍ മനോരമയെ ആരെങ്കിലും അപായപ്പെടുത്തിയോ എന്നായിരുന്നു സംശയം.
തുടര്‍ന്ന് തിരച്ചില്‍ നടത്തിയപ്പോഴാണ് തൊട്ടടുത്ത മറ്റൊരു വീട്ടിലെ കിണറ്റില്‍ മനോരമയുടെ മൃതദേഹം കണ്ടെത്തിയത്. പട്ടാപ്പകല്‍ തലസ്ഥാന നഗരത്തിന്റെ മധ്യത്തില്‍ നടന്ന കൊലപാതകം ഞെട്ടിപ്പിക്കുന്നതായി.

Back to top button
error: