NEWS

അനുജനെ വെട്ടിയിട്ട് ഓടിയ ജേഷ്ഠൻ കാൽവഴുതി വീണ് മരിച്ചു

തിരുവല്ല:  മദ്യലഹരിയിലുണ്ടായ വാക്കുതര്‍ക്കത്തിനൊടുവില്‍ അനുജനെ വെട്ടി രക്ഷപ്പെട്ടോടിയ ജ്യേഷ്ഠൻ മതില്‍ ചാടിക്കടക്കാനുളള ശ്രമത്തിനിടെ കാല്‍ വഴുതി വീണു മരിച്ചു.

പെരിങ്ങര ചിറയില്‍ വീട്ടില്‍ സന്തോഷ് (43) ആണ് മരിച്ചത്. ഇളയ സഹോദരന്‍ സജീവനെ (39) വെട്ടുകത്തി ഉപയോഗിച്ച്‌ വെട്ടിയ ശേഷം ഓടുമ്ബോള്‍ പെരിങ്ങര പഞ്ചായത്ത് ഓഫീസിന്റെ അഞ്ചരയടിയോളം പൊക്കമുള്ള മതില്‍ ചാടിക്കടക്കാന്‍ ശ്രമിക്കുന്നതിനിടയിൽ കാല്‍വഴുതി മുഖമടിച്ച്‌ പഞ്ചായത്ത് ഓഫീസിന്റെ കോമ്ബൗണ്ടിലേക്ക് വീഴുകയായിരുന്നു. ഇവിടെ മുട്ടറ്റമുള്ള വെള്ളക്കെട്ടിലേക്കാണ് സന്തോഷ് വീണത്.  വീഴ്ചയുടെ ആഘാതത്തിൽ മുഖത്തുണ്ടായ പരുക്കോ മുങ്ങിയോ ആകാം മരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

 

 

ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30ഓടെയായിരുന്നു സംഭവം.

Back to top button
error: