CrimeNEWS

പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച ക്ഷേത്ര പൂജാരിയെ പിതാവ് തല്ലിച്ചതച്ചു, അറസ്റ്റ് ചെയ്യാന്‍ പൊലീസ് എത്തിയപ്പോൾ പൂജാരി നാടുവിട്ടു

ചെന്നൈയിലെ മധുരവോയലില്‍ പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച ക്ഷേത്ര പൂജാരിയെ രോഷാകുലനായ പിതാവ് പൊതിരെ തല്ലി. മര്‍ദ്ദനമേറ്റ പൂജാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പക്ഷേ പൊലീസ് പിടികൂടാനെത്തിയപ്പോൾ ഇയാൾ നാടുവിട്ടു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

ചെന്നൈയിലെ മധുരവോയലില്‍ ആണ് സംഭവം. ഗംഗായമ്മന്‍ ക്ഷേത്രത്തിലെ പൂജാരി ചന്ദ്രശേഖര്‍ എന്ന 55കാരനാണ് കേസിലെ പ്രതി. രണ്ട് വ്യത്യസ്ത അവസരങ്ങളില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ചതിന് ഇയാള്‍ക്കെതിരെ പരാതിയുണ്ട്.

ക്ഷേത്രത്തിലെത്തിയിരുന്ന പെണ്‍കുട്ടിയെ പൂജാരി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് ആളുകള്‍ കണ്ടെത്തിയതോടെയാണ് വിഷയം പുറത്തായത്. ഇക്കാര്യത്തെ കുറിച്ച് മകളോട് പിതാവ് ചോദിച്ചപ്പോള്‍ ക്ഷേത്ര പൂജാരി തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് അവള്‍ സമ്മതിച്ചു.

ആക്രമണം വെളിപ്പെടുത്തിയാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് പൂജാരി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. 2018ല്‍ പെണ്‍കുട്ടി 11-ാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നപ്പോള്‍ ദുരാത്മാക്കളില്‍ നിന്ന് രക്ഷനേടാന്‍ പൂജ നടത്താനെന്ന വ്യാജേന പുരോഹിതന്‍ കുടുംബത്തെ സമീപിച്ചിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെയും അമ്മയെയും 15 ദിവസം ക്ഷേത്രപരിസരത്ത് താമസിപ്പിച്ചു. അവിടെ വച്ചാണ് പീഡപ്പിച്ചത്.

സംഭവം അറിഞ്ഞ പിതാവ് പൂജാരിയെ തിരഞ്ഞുപിടിച്ച് മര്‍ ദിച്ചു. തുടര്‍ന്ന് ഇയാളെ ചികിത്സയ്ക്കായി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൂജാരിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്ത പൊലീസ് അറസ്റ്റ് ചെയ്യാന്‍ ആശുപത്രിയിലെത്തി. എന്നാല്‍ അവര്‍ എത്തുമ്പോഴേക്കും ചന്ദ്രശേഖര്‍ മുങ്ങി. ഇയാള്‍ക്കായി അന്വേഷണം തുടരുകയാണ്.

Back to top button
error: