CrimeNEWS

അഞ്ചുവയസുകാരിയെ അമ്മ എറിഞ്ഞു കൊന്നു; ബാല്‍ക്കണിയില്‍ അമ്മയോട് ചേര്‍ന്ന് നിന്നും ആഹ്‌ളാദത്തോടെ ഓടിനടന്നും കളിച്ച കുരുന്നിനെ താഴേക്കിടുന്ന ഭീകര ദൃശ്യങ്ങള്‍ സിസിടിവിയില്‍

ബംഗളൂരു: ബുദ്ധിമാന്ദ്യമുള്ള അഞ്ച് വയസുകാരിയെ നാലാം നിലയിലെ അപ്പാര്‍ട്ട്മെന്റില്‍ നിന്ന് എറിഞ്ഞുകൊന്നു. സംഭവത്തില്‍ ദന്തഡോക്ടര്‍കൂടിയായ അമ്മ സുഷമ അറസ്റ്റില്‍. കുഞ്ഞിനെ എറിഞ്ഞ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച സുഷമയെ സമീപവാസികള്‍ തടഞ്ഞു രക്ഷപ്പെടുത്തുകയായിരുന്നു. ബംഗളുരുവിലെ സമ്പംഗിരാമ നഗറിലെ അദ്വിത് അപ്പാര്‍ട്ട്മെന്റിലാണ് സംഭവം. നാലാം നിലയില്‍ നിന്നാണ് കുഞ്ഞിനെ സുഷമ താഴേക്ക് എറിഞ്ഞത്. കുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചു.

ദീതി എന്ന് പേരിട്ടിരുന്ന കുഞ്ഞിന് ജനനം മുതല്‍ ബുദ്ധിമാന്ദ്യമുണ്ടായിരുന്നു. കുട്ടിയുടെ ആരോഗ്യം മോശമായതിനാല്‍ സുഷമ ഏറെ നാളായി വിഷാദത്തിലായിരുന്നു. കുഞ്ഞിനെ സുഷമ താഴേക്കിടുന്നതിന്റെ ദാരുണമായ ദൃശ്യങ്ങള്‍ സിസിടിവിയില്‍നിന്ന് കണ്ടെടുത്തു.

കുഞ്ഞുമായി ബാല്‍ക്കണിയിലെത്തുന്ന യുവതി കുറച്ചു നേരം പരിസരം വീക്ഷിച്ചുകൊണ്ട് നടക്കുന്നതാണ് ദൃശ്യങ്ങളില്‍. പിന്നാലെ കുട്ടിയെ താഴെയിടാന്‍ ഒരു ശ്രമം നടത്തുന്നു. എന്നാല്‍ അമ്മയെ കെട്ടിപ്പിടിച്ച് ചേര്‍ന്ന് നില്‍ക്കുന്ന കുഞ്ഞിന് താഴേക്കിടാതെ വീണ്ടും അവര്‍ എടുത്ത് നടന്നു. കുറച്ചുനേരെ നിലത്ത് നിര്‍ത്തി നടന്നു. ഒന്നുമറിയാതെ കുഞ്ഞ് ആഹ്‌ളാദത്തില്‍ നടക്കുന്ന ഹൃദയഭദകമായ കാഴ്ചയും സിസിടിവി ദൃശ്യങ്ങളിലുണ്ട്.

പിന്നാലെ വീണ്ടും കുഞ്ഞിനെയെടുത്ത് അടുത്തൊന്നും ആരുമില്ലെന്ന് ഉറപ്പിച്ച് കുഞ്ഞിനെ താഴേക്കിടുകയായിരുന്നു. പിന്നാലെ താഴേക്ക് ചാടാന്‍ ആയുന്ന യുവതി എന്തോ ശബ്ദം കേട്ട് തിരിഞ്ഞുനോക്കുന്നതും പിന്നാലെ അയല്‍വാസികള്‍ അവരെ പിന്തിരിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

മൂന്ന് മാസം മുമ്പും കുഞ്ഞിനെ ഒഴിവാക്കാന്‍ അമ്മ ശ്രമിച്ചിരുന്നതായും വിവരമുണ്ട്. ഒരു റെയില്‍വേ സ്റ്റേഷനില്‍ കുട്ടിയെ അവര്‍ ഉപേക്ഷിച്ച് പോരുകയായിരുന്നു. എന്നാല്‍, ടിസിഎസില്‍ എന്‍ജിനീയറായിരുന്ന കുട്ടിയുടെ പിതാവ് കുഞ്ഞിനെ കണ്ടെത്തി വീട്ടില്‍ തിരികെ എത്തിക്കുകയായിരുന്നു.

Back to top button
error: