NEWS

ശ്മശാനങ്ങള്‍ക്കും ജിഎസ്ടി; പാർലമെന്റിൽ വാക്ക്പോര്

ന്യൂഡല്‍ഹി: ജി.എസ്.ടി സംബന്ധിച്ച വിവാദങ്ങളിൽ പ്രതികരിച്ച് ധനമ​ന്ത്രി നിര്‍മ്മല സീതാരാമന്‍.ശ്മശാനങ്ങള്‍ക്കും ജിഎസ്ടി ഏർപ്പെടുത്തിയ നടപടിക്കെതിരെ പ്രതിപക്ഷ പാർട്ടികളുടെ ആക്ഷേപത്തിന് പാർലമെന്റിൽ മറുപടി പറയുകയായിരുന്നു അവർ.
ശശ്മാശനത്തിനും ആശുപത്രികളിലെ കിടക്കകള്‍ക്കും ജി.എസ്.ടിയുണ്ടാവില്ലെന്ന്  പറഞ്ഞ നിർമ്മല സീതാരാമൻ പുതിയ ശ്മശാനങ്ങള്‍ നിര്‍മ്മിക്കുമ്ബോഴും 5000 രൂപക്ക് മുകളിൽ പ്രതിദിന വാടകയുള്ള ആശുപത്രി മുറികള്‍ക്കും മാത്രമാണ് ജി.എസ്.ടി ഈടാക്കുക എന്നും കൂട്ടിച്ചേർത്തു.
ബാങ്ക് അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കു​മ്ബോഴും ചെക്ക്ബുക്കുകള്‍ക്കും ജി.എസ്.ടി ഈടാക്കുന്നില്ല. ചെക്കുബുക്കുകള്‍ പ്രിന്റിങ് സ്ഥാപനങ്ങളില്‍ നിന്നും ബാങ്കുകള്‍ വാങ്ങുമ്ബോഴാണ ജി.എസ്.ടി ഈടാക്കുക. ഇത് ഉപഭോക്താക്ക​ളെ ബാധിക്കില്ല എന്നും അവർ പറഞ്ഞു.പണപ്പെരുപ്പം തടയുന്നതിലും കേന്ദ്രസര്‍ക്കാറിന് വീഴ്ചപ്പറ്റിയിട്ടില്ലെന്നും നിര്‍മ്മല സീതാരാമൻ പറഞ്ഞു.
പാര്‍ലമെ​ന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ സഭ ഏറ്റവും പ്രക്ഷുബ്ധമായത് ജി.എസ്.ടിയുടെ പേരിലായിരുന്നു.പാക്ക് ചെയ്ത ഭക്ഷ്യവസ്തുകള്‍ക്ക് ജി.എസ്.ടി ഈടാക്കാനുള്ള തീരുമാനം വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു.അതിന് പിന്നാലെയായിരുന്നു ശ്മശാന വിവാദം.

Back to top button
error: