IndiaNEWS

”അവനെ കഴുത്തില്‍ കയര്‍ കെട്ടി വലിച്ചെറിയണം”; പാര്‍ത്ഥ ചാറ്റര്‍ജിക്ക് നേര്‍ക്ക് ചെരുപ്പെറിഞ്ഞ് സ്ത്രീയുടെ രോഷപ്രകടനം

കൊല്‍ക്കത്ത: അധ്യാപക നിയമന കുംഭകോണത്തില്‍ അറസ്റ്റിലായ പശ്ചിമ ബംഗാള്‍ മുന്‍മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയെ ചെരുപ്പ് ഊരി എറിഞ്ഞ് സ്ത്രീയുടെ പ്രതിഷേധം. ഇ.ഡി. കസ്റ്റഡിയിലുള്ള പാര്‍ത്ഥയെ കൊല്‍ക്കത്തയ്ക്കു സമീപമുള്ള ആശുപത്രിയില്‍ കൊണ്ടുവന്നപ്പോഴാണ് സ്ത്രീ ചെരുപ്പേറ് നടത്തിയത്.

എന്തിനാണ് ചെരിപ്പ് എറിഞ്ഞതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് – ”നിങ്ങള്‍ക്കറിയില്ലേ? അവന്‍ എത്രയോ പാവപ്പെട്ടവരുടെ പണം വെളുപ്പിച്ചു, ഫ്‌ളാറ്റുകള്‍ വാങ്ങി, എന്തിനാണെന്ന് നിങ്ങള്‍ എന്നോട് ചോദിക്കുന്നു. അവനെ എയര്‍കണ്ടീഷനിലാണ് കാറിലാണ് കൊണ്ടുപോകുന്നത്, അവനെ കഴുത്തില്‍ കയര്‍ കെട്ടി വലിച്ചെറിയണം, ചെരിപ്പ് അവന്റെ തലയില്‍ തട്ടിയാല്‍ ഞാന്‍ കൂടുതല്‍ സന്തോഷിച്ചേനെ” യുവതി പറഞ്ഞു.

”പലര്‍ക്കും അവരുടെ പാത്രത്തില്‍ ഭക്ഷണമില്ല, ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങി. എന്നിട്ട് അവന്‍ ആസ്വദിച്ചു, പണം അടുക്കിവയ്ക്കാന്‍ ഫ്‌ളാറ്റുകള്‍ വാങ്ങി. ഇത് എന്റെ മാത്രമല്ല, ബംഗാളിലെ ലക്ഷക്കണക്കിന് ആളുകളുടെ ദേഷ്യമാണ്” -യുവതി കൂട്ടിച്ചേര്‍ത്തു. ചെരുപ്പിന് ഏറുകിട്ടിയതിനു പിന്നാലെ ചാറ്റര്‍ജിയുടെ ചുറ്റിനും വലയം തീര്‍ത്ത സുരക്ഷാ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

Back to top button
error: