KeralaNEWS

ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ കാണാൻ പോയ യുവാവ് ദുരൂഹ സാഹചര്യത്തിൽ അപ്രത്യക്ഷനായി, സംഭവത്തിൽ ഒരാള്‍ അറസ്റ്റില്‍

മൊട്ടമൂട് സ്വദേശി കിരൺ ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാണാനാണ് അവളുടെ വീട്ടിലെത്തിയത്. രണ്ട് സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു. പക്ഷേ അവിടെ ചില അസ്വാരസ്യങ്ങളും പ്രശ്നങ്ങളും ഉടലെടുത്തു. പെൺകുട്ടിയുടെ ചേച്ചിയുടെ ഭർത്താവായ രാജേഷും മറ്റ് രണ്ട് പേരും ചേർന്ന് കിരണിനെ മർദ്ദിക്കുകയും ബൈക്കിൽ കയറ്റി എങ്ങോട്ടോ കൊണ്ടു പോവുകയും ചെയ്‌തു. പിന്നീട് കിരണിനെ ആരും കണ്ടിട്ടില്ല. ബൈക്കിൽ കയറിയ കിരൺ ആഴിമലയിൽ എത്തിയില്ലെന്നും ബൈക്കിൽ നിന്ന് ഇറങ്ങി ഓടിയെന്നുമാണ് പിടിച്ച് കൊണ്ടുപോയവര്‍ പറഞ്ഞതെന്ന് ഒപ്പം പോയ കൂട്ടുകാർ പൊലീസിനു മൊഴി നൽകി.

കിരണിന്‍റെ തിരോധാനവുമായി ബന്ധപ്പെട്ട കേസില്‍ ഇന്ന് ഒരാളെ അറസ്റ്റ് ചെയ്തു. കിരണിനെ ബൈക്കിൽ കയറ്റി കൊണ്ടുപോയ രാജേഷാണ് അറസ്റ്റിലായത്. രാജേഷ് കൊണ്ടുപോയ ശേഷമാണ് കിരണിനെ കാണാതാകുന്നത്. ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാണാൻ വന്ന കിരണിനെ പെൺകുട്ടിയുടെ ചേച്ചിയുടെ ഭർത്താവായ രാജേഷും മറ്റ് രണ്ട് പേരും ചേർന്ന് മർദ്ദിച്ചതിന് ശേഷം തട്ടി കൊണ്ടു പോവുകയായിരുന്നു.

രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പമാണ് കിരണ്‍ ആഴിമലയിലെ ഫേസ്ബുക്ക് സുഹൃത്തിനെ കാണാനെത്തിയത്. വീടിന് മുന്നിലെത്തി മടങ്ങുന്നതിനിടെ കിരണിനെയും സുഹൃത്തുക്കളെയും പെൺകുട്ടിയുടെ സഹോദരനും രണ്ട് ബന്ധുക്കളും പിന്തുടര്‍ന്ന് പിടികൂടി. കിരണിനെ ബൈക്കിലും സുഹൃത്തുക്കളെ കാറിലും കയറ്റി ആഴിമല ഭാഗത്തേക്ക് കൊണ്ടുപോകുകയായിരുന്നു. പക്ഷേ കൂട്ടുകാർ രക്ഷപെട്ട് വീട്ടിലെത്തിയെങ്കിലും കിരൺ എവിടെ എന്ന കാര്യം അജ്ഞാതമായി തുടരുന്നു.

Back to top button
error: