IndiaNEWS

പെൺകുട്ടിയുടെ പിതാവ് മകളെയും ഭർത്താവിനെയും വെട്ടിക്കൊന്നു, വീട്ടുകാർക്ക് ഇഷ്ടമില്ലാത്ത വിവാഹം കഴിച്ചതാണ് കാരണം

അച്ഛന്റെയും അമ്മയുടെയും അഭിപ്രായം പരിഗണിക്കാതെ സ്വന്തം ഇഷ്ടപ്രകാരം വിവാഹിതരായ യുവതിയേയും യുവാവിനേയും പെൺകുട്ടിയുടെ പിതാവ് വെട്ടിക്കൊലപ്പെടുത്തി. രേഷ്മ, മാണിക് രാജ് എന്നിവരാണ് കൊല്ലപ്പെട്ടത്. തമിഴ്നാട്ടിലെ തൂത്തുക്കുടിയിലാണ് സംഭവം.

മാണിക് രാജും രേഷ്മയും വിവാഹിതരായതിന് പിന്നാലെ രേഷ്മയെ കാണാനില്ലെന്ന് കുടുംബം പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് ദമ്പതിമാർ മധുര പോലീസ് സ്റ്റേഷനിൽ ഹാജരായി. പ്രായപൂർത്തിയായവരാണ് തങ്ങളെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹിതരായതെന്നും ഇരുവരും മൊഴി നൽകി. സ്റ്റേഷനിൽ നിന്നുതന്നെ രേഷ്മയുടെ ബന്ധുക്കളുമായി ഇവർ വീഡിയോ കോൾ വഴി സംസാരിക്കുകയും ചെയ്തു.

പക്ഷേ ദമ്പതിമാർ പോലീസ് സംരക്ഷണം ആവശ്യപ്പെട്ടിരുന്നില്ലെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. ദമ്പതിമാരെ തിരയാനോ പെൺകുട്ടിയെ മടക്കിക്കൊണ്ടുവരാനോ ശ്രമിക്കേണ്ടതില്ലെന്ന് ഗ്രാമത്തിലെ മുതിർന്ന വ്യക്തികൾ വീട്ടുകാരെ ഉപദേശിക്കുകയും ചെയ്തു.

ഒരേ സമുദായക്കാരായ രേഷ്മയും മാണിക് രാജും അകന്ന ബന്ധുക്കൾ കൂടിയാണ്. രേഷ്മ കോളജ് വിദ്യാർഥിനിയാണ്. മാണിക് രാജ സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം പഠനം ഉപേക്ഷിച്ചിരുന്നു. ഇതാണ് പെൺകുട്ടിയുടെ കുടുംബത്തിന്റെ എതിർപ്പിന് കാരണമെന്നു പറയുന്നു.

രേഷ്മയും മാണിക് രാജും വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലാണ് കൊലപാതകം നടന്നത്. ഇവരെ കൊലപ്പെടുത്തിയ ശേഷം പൊലീസ് സ്റ്റേഷനിൽ കീഴങ്ങിയ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

Back to top button
error: