NEWS

ശവസംസ്കാരത്തിനിടയിൽ കത്തിക്കുത്ത്; രണ്ടുപേർക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം: കഴക്കൂട്ടത്ത് ശവസംസ്കാരത്തിനിടയിൽ ബന്ധുക്കൾ തമ്മിൽ കത്തിക്കുത്ത്.ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.
തമിഴ്നാട് തെങ്കാശി സ്വദേശികളായ മുരുകന്‍ (27), മണികണ്ഠന്‍ (27) എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്ക് പറ്റിയത്.ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇവരുടെ ബന്ധുവായ അന്തോണി (65) എന്ന സ്ത്രീ കഴിഞ്ഞ ദിവസം മുരുക്കുപുഴ റെയില്‍വേ ക്രോസില്‍വെച്ച്‌ ട്രെയിന്‍ തട്ടി മരിച്ചിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം നാട്ടില്‍ കൊണ്ടുപോകാതെ മുട്ടത്തറയിലെ ശ്മശാനത്തിലാണ് സംസ്കരിച്ചത്. ഇതിനിടെയുണ്ടായ തര്‍ക്കത്തെതുടര്‍ന്ന് കഴക്കൂട്ടം കരിയില്‍ വാടകക്ക് താമസിക്കുന്ന സത്യരാജിനെ ബന്ധു മണികണ്ഠന്റെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ചു. തുടര്‍ന്ന് ആറു മണിയോടെ സത്യരാജിന്റെ സംഘം പ്രത്യാക്രമണം നടത്തി. പ്രദേശവാസികള്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ പോലീസാണ് ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റിയത്.സംഭവത്തില്‍ കഴക്കൂട്ടം പോലീസ് കേസെടുത്തു.

Back to top button
error: