KeralaNEWS

മരണത്തിലും അണയാൻ പോകുന്ന അഞ്ചു പ്രാണനകൾക്ക് പുതു ജീവന്‍ നല്‍കി ചാലക്കുടി സ്വദേശി ഗോപകുമാര്‍

മരണത്തിലും അഞ്ചു പേര്‍ക്ക് പുതു ജീവന്‍ നല്‍കി ചാലക്കുടി സ്വദേശിയായ ഗോപകുമാർ എന്ന യുവാവ്. പരിയാരം പഞ്ചായത്ത് മുന്‍ പ്രസിഡന്റ് മോതിരക്കണ്ണി ഊരേക്കാട്ട് വീട്ടില്‍ യു ജി വേലായുധന്റെ മകനാണ് ഗോപകുമാര്‍.

തിങ്കളാഴ്ച ആന്ത്രക്കാപ്പാടത്ത് വച്ച് ബൈക്കുകള്‍ കൂട്ടിയിടിച്ച് ഗോപകുമാറിന് ഗുരുതരമായി പരിക്കേറ്റു. തലയുടെ പരിക്ക് അതീവ ഗുരുതരമായിരുന്നു ഗോപകുമാറിനെ ഉടൻ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിദഗ്ധ ചികിസക്കായി രാജഗിരി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു . ന്യൂറോ സര്‍ജറി വിഭാഗം കിണഞ്ഞു ശ്രമിച്ചിട്ടും 13ന് അര്‍ധരാത്രിയോടെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു.

പിന്നീട് ആശപത്രി അധികൃതര്‍ അവയവദാനത്തിനു ബന്ധുക്കലെ സമീപിച്ചു. ഇവര്‍ സമ്മതം അറിയിച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍ നേതൃത്വം നല്‍കുന്ന കേരള നെറ്റ് വര്‍ക്ക് ഫോര്‍ ഓര്‍ഗന്‍ ഷെയറിംഗില്‍ വിവരം അറിയിച്ചു. മഞ്ഞപിത്തം ബാധിച്ചു ചികിത്സയില്‍ കഴിഞ്ഞിരുന്ന സാനിയ എന്ന രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിക്കാണ് ഗോപകുമാറിന്റെ കരള്‍ മാറ്റി വെച്ചത്

രാജഗിരി ആശുപത്രിയില്‍ തന്നെ ചികിത്സയില്‍ കഴിയുന്ന മലപ്പുറം സ്വദേശിയാണു വൃക്ക സ്വീകരിച്ചത്. രണ്ടാമത്തെ വൃക്ക കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്ന രോഗിയ്ക്കു ദാനം ചെയ്തു. ഹൃദയവും കോര്‍ണിയയും വിവിധ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലിരിക്കുന്ന രോഗികള്‍ക്കും ദാനം ചെയ്തു. ഒരുമാസം മുമ്പ് ഗള്‍ഫില്‍ നിന്നും അവധിക്കെത്തിയ ഗോപകുമാര്‍ 19ന് തിരിച്ച് പോകാനിരിക്കെയായിരുന്നു ബൈക് അപകടം.

ഡി വൈ എഫ് ഐ മോതിരക്കണ്ണി യൂണിറ്റ് പ്രവര്‍ത്തകനായിരുന്നു ഗോപകുമാര്‍.

Back to top button
error: