CrimeNEWS

വിവാഹവാഗ്ദാനം നല്‍കി 2018 മുതല്‍ പീഡിപ്പിച്ചു, ഇപ്പോള്‍ മറ്റൊരു യുവതിയുമായി വിവാഹം നിശ്ചയിച്ചു; യുവതിയുടെ പരാതിയില്‍ യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം: വിവാഹ വാഗ്ദാനം നല്‍കി നിരവധി തവണ പീഡിപ്പിച്ചെന്നും പോലീസ് സ്‌റ്റേഷനില്‍ രേഖാമൂലം നല്‍കിയ ഉറപ്പ് ഉള്‍പ്പെടെ ലംഘിച്ച് മറ്റൊരു യുവതിയുമായി വിവാഹം ഉറപ്പിച്ചെന്നുമുള്ള യുവതിയുടെ പരാതിയില്‍ യുവാവ് അറസ്റ്റില്‍. വര്‍ക്കല ഇലകമണ്‍ വി.കെ. ഹൗസില്‍ പ്രണബ് (28) ആണ് പിടിയിലായത്.

അടുപ്പത്തിലായിരുന്ന യുവാവ് വിവാഹ വാഗ്ദാനം നല്‍കി 2018 മുതല്‍ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി. ഇരുവരുടെയും ബന്ധം ഇരുവീട്ടുകാര്‍ക്കും അറിയാമായിരുന്നെന്നും വിവാഹം നടത്തിക്കൊടുക്കാമെന്ന് വീട്ടുകാര്‍ സമ്മതിച്ചിരുന്നതായും യുവതിയുടെ പരാതിയില്‍ പറയുന്നു.

പ്രണബ് ബന്ധത്തില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചതോടെ യുവതി 2021 സെപ്റ്റംബറില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് ഇരുകൂട്ടരെയും സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി ചര്‍ച്ച നടത്തി. രണ്ടുവര്‍ഷത്തിനകം യുവതിയുമായുള്ള വിവാഹം നടത്താമെന്ന് പൊലീസിനു രേഖാമൂലം എഴുതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് അന്ന് പ്രണബിനെ വിട്ടയച്ചത്.

ഇതിനുശേഷം പ്രണബ് മറ്റൊരു യുവതിയുമായി വിവാഹനിശ്ചയം നടത്തുകയും ഇതറിഞ്ഞ യുവതി പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. അയിരൂര്‍ പൊലീസ് പിടികൂടിയ പ്രണബിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

Back to top button
error: