IndiaNEWS

മധ്യപ്രദേശിലെ ഷിയോപൂരിൽ 10 വയസുകാരനെ മുതല വിഴുങ്ങി. തിങ്കളാഴ്ച രാവിലെ ചമ്പൽ നദിയിൽ കുളിക്കാനിറങ്ങിയപ്പോഴാണ് കുട്ടിയെ മുതല ആക്രമിച്ചത്. സംഭവസ്ഥലത്ത് ഉണ്ടായിരുന്ന നാട്ടുകാർ വടിയും കയറും വലയും ഉപയോഗിച്ച് മുതലയെ പിടികൂടി കരയിൽ എത്തിച്ചു. ഉടൻ വീട്ടുകാരെയും ഇക്കാര്യം അറിയിച്ചു. അതിനിടെ, സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് അലിഗേറ്റർ വിഭാഗവും പൊലീസ് സംഘവും സ്ഥലത്തെത്തി. ഗ്രാമവാസികളുടെ പിടിയിൽ നിന്ന് മുതലയെ രക്ഷിക്കാൻ ഇരു കൂട്ടരും ശ്രമിച്ചു. എന്നാൽ വൈകുന്നേരമായിട്ടും കുട്ടിയുടെ വീട്ടുകാർ ഇതിന് സമ്മതിച്ചില്ല. മുതലയുടെ വയറ്റിൽ കുട്ടി ജീവനോടെയുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു 10 വയസ്സുകാരന്റെ കുടുംബാംഗങ്ങൾ. കുട്ടിയെ മുതല തുപ്പിയാൽ മാത്രമേ വിട്ടുകൊടുക്കൂ എന്നായിരുന്നു വീട്ടുകാരുടെ പ്രതികരണം.

രഘുനാഥ്പൂർ പൊലീസ് സ്‌റ്റേഷൻ ഇൻ ചാർജ് ശ്യാം വീർ സിംഗ് തോമർ പറയുന്നതനുസരിച്ച്, കുട്ടി കുളിക്കുന്നതിനിടെ നദിയിലേക്ക് ഇ റങ്ങുകയും  കുട്ടിയെ മുതല വിഴുങ്ങുകയായിരുന്നുവെന്ന് ഗ്രാമവാസികൾ പറഞ്ഞു. തുടർന്ന് വലയും വടിയും ഉപയോഗിച്ച് മുതലയെ അവർ പിടികൂടി. അലിഗേറ്റർ ഡിപ്പാർട്ട്‌മെന്റ് ഇക്കാര്യത്തിൽ നടപടി തുടങ്ങിയിട്ടുണ്ട്”. പൊലീസ് ഉദ്യോഗസ്ഥരുടെയും അലിഗേറ്റർ വിഭാഗത്തിന്റെയും അനുനയത്തിന് ശേഷം ഗ്രാമവാസികൾ മുതലയെ മോചിപ്പിച്ചു.

 

 

Back to top button
error: