CrimeNEWS

ആദിവാസി വിദ്യാർഥിയെ മർദിച്ചെന്ന പരാതിയെത്തുടർന്ന് പ്രീ മെട്രിക് ഹോസ്റ്റലിലെ സുരക്ഷാ ജീവനക്കാരനെ സസ്പെൻഡ് ചെയ്തു

ആദിവാസി വിദ്യാർഥിയെ മർദിച്ചെന്ന പരാതിയെത്തുടർന്ന് വെറ്റിലപ്പാറ പ്രീ മെട്രിക് ഹോസ്റ്റലിലെ സുരക്ഷാ ജീവനക്കാരനെ സസ്പെൻഡ് ചെയ്തു. സംഭവത്തെക്കുറിച്ച് മന്ത്രി കെ. രാധാകൃഷ്ണൻ പട്ടിക വർഗ ഡയറക്ടറോട് വിശദീകരണം തേടി.

സംഭവത്തിൽ പോലീസിനോടും ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസറോടും റിപ്പോർട്ട് തേടിയതായി ബാലാവകാശ കമ്മീഷനും അറിയിച്ചു. അടിച്ചിൽതൊട്ടി ഊരുനിവാസിയായ പത്താം ക്ലാസുകാരനാണ് മർദനമേറ്റത്.

ഡെസ്കിലടിച്ച് താളമിട്ടതിന് സെക്യൂരിറ്റി ജീവനക്കാരനായ മധു മുളവടി കൊണ്ട് പുറത്ത് അടിക്കുകയായിരുന്നെന്ന് വിദ്യാർഥി പറഞ്ഞു. സംഭവത്തിൽ അതിരപ്പള്ളി പോലീസ് കുട്ടിയുടെ മൊഴിയെടുത്ത് അന്വേഷണം തുടങ്ങി

Back to top button
error: