KeralaNEWS

വിജയ് ബാബുവിനെ ആവശ്യമുള്ളപ്പോള്‍ ചോദ്യം ചെയ്യാം, ജാമ്യം റദ്ദാക്കുന്നില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: യുവനടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ വിജയ് ബാബുവിന് ഹൈക്കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കുന്നില്ലെന്ന് സുപ്രീംകോടതി. ജൂലൈ മൂന്ന് വരെ മാത്രമേ ചോദ്യം ചെയ്യാന്‍ പാടുള്ളു എന്ന ഹൈക്കോടതി വിധിയില്‍ ഭേദഗതി വരുത്തിയ കോടതി പ്രതിയെ ആവശ്യമുള്ളപ്പോള്‍ ചോദ്യം ചെയ്യാമെന്ന് വ്യക്തമാക്കി.

പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയത് അംഗീകരിക്കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. പ്രതിക്കും പരാതിക്കാരിക്കും ഇടയിലെ ബന്ധം ജാമ്യം തീരുമാനിക്കുമ്പോള്‍ പരിഗണിക്കാം. നടിക്കെതിരെ വിജയ് ബാബു സാമൂഹ്യമാധ്യമ പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. നടി ഇപ്പോഴും വിജയ് ബാബുവിനെ ബന്ധപ്പെടാന്‍ നോക്കുന്നു എന്ന് വിജയ്ബാബുവിന്റെ അഭിഭാഷകന്‍ ആരോപിച്ചപ്പോള്‍, അപമാനിക്കാന്‍ ശ്രമമമെന്ന് നടിയുടെ അഭിഭാഷകന്‍ വാദിച്ചു. പരാതി പിന്‍വലിക്കാന്‍ വന്‍ സമ്മര്‍ദ്ദമെന്നും നടിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ അപ്പീലില്‍ ശക്തമായ വാദപ്രതിവാദങ്ങള്‍ക്ക് ശേഷമാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ദുബായിലേക്ക് കടന്ന വിജയ് ബാബു പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയെന്ന് സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകന്‍ ആരോപിച്ചു.

ഹൈക്കോടതി ചോദ്യം ചെയ്യാനുള്ള സമയത്തിനു പോലും നിയന്ത്രണം ഏര്‍പ്പെടുത്തി, വിജയ് ബാബുവിനെ അറസ്റ്റു ചെയ്തില്ലെങ്കില്‍ തെളിവ് നശിപ്പിക്കും, വിജയ് ബാബു വാട്‌സാപ്പ് സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്തുവെന്നും സംസ്ഥാന സര്‍ക്കാര്‍ വാദിച്ചു. മറ്റൊരു രാജ്യത്തേക്ക് കടന്നയാള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്കിയത് തെറ്റായ സന്ദേശം നല്‍കും എന്നാല്‍, വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കുകയായിരുന്നു.

Back to top button
error: