NEWS

മധ്യപ്രദേശിൽ ആദിവാസി സ്ത്രീയെ  ജീവനോടെ തീ കൊളുത്തി

ഭോപ്പാല്‍: ഭൂമി കയ്യേറാനുള്ള ശ്രമം ചെറുത്ത 38കാരിയായ ആദിവാസി സ്ത്രീയെ ഒരു സംഘം ആളുകള്‍ ജീവനോടെ തീ കൊളുത്തി.ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ് ഇവർ ഇപ്പോൾ.

മൂന്ന് പേര്‍ ചേര്‍ന്ന് തീ കൊളുത്തിയ ശേഷം വീഡിയോ പകര്‍ത്തിയതായി ഭര്‍ത്താവ് പറഞ്ഞു.വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

 

 

ഗുണ ജില്ലയില്‍ നിന്നുള്ള റാംപ്യാരി സഹരിയ എന്ന ആദിവാസി യുവതിക്കാണ് ദുരവസ്ഥ ഉണ്ടായിരിക്കുന്നത്.സര്‍ക്കാരിന്റെ ക്ഷേമപദ്ധതി പ്രകാരം സഹരിയയുടെ കുടുംബത്തിന് അനുവദിച്ച 6 സെന്റ് ഭൂമി കയ്യേറി കൃഷി ചെയ്യാൻ ശ്രമിച്ചവരെ തടയുമ്പോഴാണ് സംഭവം.അതേസമയം അര്‍ജുന്‍ സഹരിയയുടെ പരാതിയില്‍ മൂന്ന് പേര്‍ക്കെതിരെ കേസെടുത്തതായും രണ്ടുപേരെ അറസ്റ്റ് ചെയ്തതായും പൊലീസ് ഓഫീസര്‍ പങ്കജ് ശ്രീവാസ്തവ അറിയിച്ചു.

Back to top button
error: