NEWS

അയോധ്യയില്‍ പന്ത്രണ്ടാം ക്ലാസുകാരന്‍ സ്കൂള്‍ ടീച്ചറെ കൊലപ്പെടുത്തി 

ലക്‌നൗ: ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ പന്ത്രണ്ടാം ക്ലാസുകാരന്‍ സ്കൂള്‍ ടീച്ചറെ കൊലപ്പെടുത്തി.വിവാഹിതയായ ടീച്ചറും വിദ്യാര്‍ഥിയും തമ്മിലുണ്ടായിരുന്ന വഴിവിട്ട ബന്ധമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നു പൊലീസ് പറഞ്ഞു.സിസിടിവിയുടെ സഹായത്താലാണ് പ്രതിയെ അറസ്റ്റ്‌ ചെയ്തത്.
അറസ്റ്റിലായ വിദ്യാര്‍ഥിയും കൊല്ലപ്പെട്ട ടീച്ചറും തമ്മില്‍ ബന്ധമുണ്ടായിരുന്നു.ഒരു ഘട്ടത്തില്‍ ഈ വിവരം പുറത്തറിയുമെന്നു ഭയപ്പെട്ട വിദ്യാര്‍ഥി ബന്ധം അവസാനിപ്പിക്കാന്‍ ആഗ്രഹിച്ചിരുന്നു. എന്നാൽ ടീച്ചർ സമ്മതിച്ചില്ല.ഇത് വിദ്യാര്‍ഥിയെ ചൊടിപ്പിച്ചു.ബന്ധം തുടരണമെന്ന് ആവശ്യപ്പെട്ട് ടീച്ചര്‍ നിരന്തരം വിദ്യാര്‍ഥിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.ഇതേ തുടര്‍ന്നാണ് ടീച്ചറെ കൊലപ്പെടുത്താന്‍ വിദ്യാര്‍ഥി തീരുമാനിച്ചത്.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ടി-ഷര്‍ട്ട് തിരിച്ചറിഞ്ഞാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് ഡിഐജി എ.പി.സിങ് പറഞ്ഞു.കൊലയ്ക്ക് ഉപയോഗിച്ച കത്തിയും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

Back to top button
error: