NEWS

ഉദയ്പൂര്‍ കൊലപാതകക്കേസിലെ മുഖ്യപ്രതിയുടെ ബി.ജെ.പി ബന്ധം പുറത്ത്

ന്യൂഡല്‍ഹി: ഉദയ്പൂര്‍ കൊലപാതകക്കേസിലെ മുഖ്യപ്രതിയുടെ ബി.ജെ.പി ബന്ധവുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ്.

ഉദയ്പൂരില്‍ തയ്യല്‍തൊഴിലാളി കനയ്യലാലിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി റിയാസ് അത്താരിയെ ബി.ജെ.പി വേദിയില്‍ ആദരിക്കുന്ന ചിത്രമാണ് കോണ്‍ഗ്രസ് പുറത്തുവിട്ടിരിക്കുന്നത്.

എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജയറാം രമേശാണ് ട്വിറ്ററില്‍ കൂടി ചിത്രം പുറത്തുവിട്ടത്.ബിജെ.പിയുടെ ദേശസ്‌നേഹത്തിന്റെ യാഥാര്‍ത്ഥ്യം ഈ ചിത്രത്തില്‍ വ്യക്തമാണെന്ന് അദ്ദേഹം പരിഹസിച്ചു.മുസ്ലീങ്ങളെ ആക്രമിക്കാൻ ബി.ജെ.പി സഖ്യം എന്തെല്ലാം മാർഗ്ഗങ്ങൾ സ്വീകരിക്കുമെന്ന് ഇതിലൂടെ വ്യക്തമായിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു.

ഉദയ്പൂര്‍ കേസില്‍ അറസ്റ്റിലായ റിയാസ് അത്താരി, മുഹമ്മദ് ഗൗസ് എന്നിവര്‍ മൂന്നുവര്‍ഷത്തോളമായി ബി.ജെ.പിയില്‍ പ്രവര്‍ത്തിക്കുന്നതിന്റെ തെളിവുകള്‍ കഴിഞ്ഞ ദിവസം ചില ദേശീയ മാധ്യമങ്ങളും പുറത്തുവിട്ടിരുന്നു.

 

 

 

2019ല്‍ സൗദി അറേബ്യയില്‍ തീര്‍ഥാടനം കഴിഞ്ഞ് മടങ്ങിയെത്തിയ റിയാസിനെ രാജസ്ഥാനിലെ ബി.ജെ.പിയുടെ ന്യൂനപക്ഷ മോര്‍ച്ച നേതാവായ ഇര്‍ഷാദ് ചെയിന്‍വാല സ്വീകരിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ബി.ജെ.പി പരിപാടികളില്‍ നേതാക്കള്‍ക്കൊപ്പമുള്ള റിയാസിന്‍റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്.

Back to top button
error: