NEWS

പറയാതെ വയ്യ, ഇത് താലിബാൻ മോഡല്‍ കാടത്തം തന്നെ

രാജ്യത്തെ നടുക്കിയ സംഭവമാണ് ഇന്നലെ രാജസ്ഥാനിലെ ഉദയ്‌പൂരിൽ നടന്നത്.ഐസിസ് മോഡല്‍ കാടത്തം എന്നുതന്നെ പറയേണ്ടിവരും.
ബിജെപി മുന്‍ വക്താവ് നൂപുര്‍ ശര്‍മയെ പിന്തുണച്ചു ഫേസ്ബുക്കിൽ പോസ്റ്റിട്ടുവെന്നാരോപിച്ചാണ്  കനയ്യ ലാല്‍ എന്ന തയ്യൽക്കാരനെ അതി നിഷ്ഠൂരമായ രീതിയിൽ കൊന്നത്.
റാഫിഖ് മുഹമ്മദ്, അബ്ദുള്‍ ജബ്ബാര്‍ എന്നീ രണ്ടു പേരാണ് ആ അരും കൊല നടത്തിയത്.ഇരുവരും ഉദയ്പുര്‍ സൂരജ്പൂർ സ്വദേശികളാണ്.കനയ്യ ലാലിന്റെ ടെയ്‌ലർ ഷോപ്പിൽ കയറി വെട്ടി കൊലപ്പെടുത്തിയ ശേഷം തല അറുത്തുമാറ്റി റോഡിൽ പ്രദർശിപ്പിക്കുകയായിരുന്നു.ശേഷം അതിന്റെ വീഡിയോ യുദ്ധം ജയിച്ച യോദ്ധാക്കളുടെ മാതിരി സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.
അഭിപ്രായ സ്വാതന്ത്ര്യമുള്ള നാട്ടിൽ, അതിന്റെ പേരിൽ പട്ടാപ്പകല്‍ നിരപരാധിയായ ഒരു യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല.ഇത് താലിബാൻ മോഡലാണ്.ഒരുകൂട്ടം മത തീവ്രവാദികളുടെ ഇനിയും ബുദ്ധിയുറയ്ക്കാത്ത ആ പ്രവർത്തിയുടെ പേരിൽ പ്രതിരോധത്തിലായിരിക്കുന്നത് രാജസ്ഥാനിലെ എന്നല്ല, രാജ്യത്തെ തന്നെ ന്യൂനപക്ഷങ്ങളാണ്.
ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്ക് ഒരുപക്ഷേ സ്വർഗ്ഗം കിട്ടുമായിരിക്കും.അവിടെ ഹൂറിമാരും മദ്യപ്പുഴയും ഉണ്ടായിരിക്കും.പക്ഷെ സ്വർഗ്ഗം നേടുന്നത് രാജ്യത്ത് ചോരപ്പുഴ ഒഴുക്കിക്കൊണ്ടാവരുത്.നിരപരാധികളെ കൊലയ്ക്ക് കൊടുത്തും!

Back to top button
error: