IndiaNEWS

പ്രായപൂര്‍ത്തിയകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പാസ്റ്റര്‍ അറസ്റ്റില്‍, പരാതിപ്പെട്ടപ്പോൾ മറ്റൊരു പളളിയിലേയ്ക്കു സ്ഥലം മാറ്റിയ പാസ്റ്റർ കുട്ടിയെ തട്ടിക്കൊണ്ടുപോയി സ്വന്തം വീട്ടില്‍വച്ചും പീഡിപ്പിച്ചു

പ്രായപൂര്‍ത്തിയകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പാസ്റ്റര്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍. ചെന്നൈയിലെ ഒരു പള്ളിയില്‍ ശുശ്രൂഷ ചെയ്തിരുന്ന കൃപാകരന്‍ എന്ന പാസ്റ്ററെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

പതിനേഴ് കാരിയായ പെണ്‍കുട്ടിയെ കഴിഞ്ഞ നാല് വര്‍ഷമായി ഇയാള്‍ പീഡിപ്പിച്ച്‌ വരികയായിരുന്നു. പള്ളിയിലെ സഹായിയായി ജോലി ചെയ്ത് വരികയായിരുന്നു ഇരയായ പെണ്‍കുട്ടി .

2018ല്‍ പെരിയാര്‍ നഗര്‍ വില്ലിവാക്കത്തെ ഒരു പള്ളിയില്‍ വച്ചാണ് പ്രതി പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. തുടര്‍ന്ന് ഇയാള്‍ ഭക്ഷണവും പുതുവസ്ത്രവും നല്‍കി കുട്ടിയെ പ്രലോഭിപ്പിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു.

പാസ്റ്റര്‍ക്കെതിരെ പെണ്‍കുട്ടി സഭയില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാളെ ഗുമ്മിഡിപൂണ്ടിയിലെ മറ്റൊരു പള്ളിയിലേക്ക് മാറ്റി. എന്നാല്‍ അതിന് ശേഷവും ഇയാള്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയി വീട്ടില്‍ തടഞ്ഞുവെച്ച്‌ ലൈംഗികമായി പീഡിപ്പിച്ചിരുന്നു. കൂടാതെ പെണ്‍കുട്ടിയുടെ മൊബൈലിലേക്ക് സന്ദേശങ്ങളും പോണ്‍ വീഡിയോ ക്ലിപ്പുകളും പ്രതി അയച്ചിരുന്നു.

സംഭവത്തില്‍ ലഭിച്ച പരാതിയില്‍ പോലീസ് കേസെടുക്കുകയും പ്രതിയായ പാസ്റ്ററെ അറസ്റ്റ് ചെയ്യുകയുമായിരുന്നു . പോക്‌സോ നിയമ പ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Back to top button
error: