IndiaNEWS

തീകണ്ട് ഭയന്നില്ല; ഒറ്റ എഞ്ചിനില്‍ വിമാനം നിലത്തറക്കിയ മോണിക്ക വേറെലെവല്‍ എന്ന് സ്‌പൈസ്‌ജെറ്റ്

പട്‌ന: പക്ഷിയിടിച്ച് തീപിടച്ച വിമാനം ഒറ്റ എഞ്ചിനില്‍ നിലത്തിറക്കിയ പെണ്‍ ധൈര്യത്തെ അഭിനന്ദിച്ച് സ്‌പൈസ് ജെറ്റ് അധികൃതരും യാത്രക്കാരും. ഞായറാഴ്ച്ച ഉച്ചയ്ക്ക് 12.10ന് പറ്റന് വിമാനത്താവളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് പറന്നുയര്‍ന്ന ബോയിങ്-737 വിമാനത്തിന്റെ എഞ്ചിനും ചിറകിനും തീപിടിച്ചിരുന്നു.

വന്‍ദുരന്തം മുന്നില്‍നിന്ന ഈ ഘട്ടത്തില്‍ ഒട്ടും പതറാതെ ആത്മധൈര്യം കൈമുതലാക്കി മോണിക്കഖന്നയും ഫസ്റ്റ് ഓഫീസറായ ബല്‍പ്രീത് സിങ്ങ് ഭാട്ടിയയും രക്ഷിച്ചത് 185 യാത്രക്കാരുടെ ജീവനായിരുന്നു. പറ്റ്നയില്‍ നിന്ന് ഡല്‍ഹിക്ക് പുറപ്പെട്ട വിമാനത്തിന്റെ ഇടതു ചിറകിലാണ് പക്ഷിയിടിച്ചത്. തുടര്‍ന്ന് അഗ്‌നിബാധയേറ്റ വിമാനം അടിയന്തരമായി നിലത്തിറക്കുകയായിരുന്നു.

പറ്റ്നയിലെ സംഭവത്തില്‍ ധീരതയോടെ വിമാനം നിയന്ത്രിച്ച വൈമാനികരാണ് തങ്ങളുടെ അഭിമാനമെന്ന് സ്പൈറ്റ് ജെറ്റ് കമ്പനി ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. സ്പൈറ്റ്ജെറ്റ് ഓപറേഷന്‍ തലവന്‍ ഗുരുചരണ്‍ അറോറയും പൈലറ്റിനെ പ്രകീര്‍ത്തിച്ചു രംഗത്തെത്തി.

‘പൈലറ്റുമാരെ കുറിച്ച് അഭിമാനിക്കാം. അവരില്‍ വിശ്വാസം അര്‍പ്പിക്കാം. അവര്‍ മികച്ച പരിശീലനം നേടിയവരാണ്.’ ഗുരുചരണ്‍ അറോറ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പ്രതികരിച്ചു. ഒരു സന്നിഗ്ധ ഘട്ടത്തില്‍ എങ്ങനെയാണ് സമചിത്തത കൈവിടാതെ വിമാനത്തിന് ഒരു കുലുക്കം പോലും സംഭവിക്കാതെ നിലത്തിറക്കുക എന്നതാണ് നാം കണ്ടതെന്നും അറോറ കൂട്ടിച്ചേര്‍ത്തു.

Back to top button
error: