KeralaNEWS

സാക്ഷി വിസ്‌താരം പൂർത്തിയായ പോക്‌സോ കേസ് പ്രതി ജീവനൊടുക്കി, മാനസിക വെല്ലുവിളി നേരിടുന്ന പത്തുവയസ്കാരിയെ പീഡിപ്പിച്ചു എന്നതാണ് കേസ്

    മഞ്ചേരി: മാനസിക വെല്ലുവിളി നേരിടുന്ന ബാലികയെ പീഡിപ്പിച്ച കേസിൽ വിചാരണ നടപടികൾ അവസാനിക്കാനിരിക്കെ പോക്‌സോ കേസ് പ്രതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. നഗരസഭാ മുസ്ലിംലീഗ് മുൻ കൗൺസിലർ കാളിയാർതൊടി കുട്ടനെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സംഭവം. കേസിൽ സാക്ഷി വിസ്‌താരം പൂർത്തിയാക്കി.

വിചാരണ നടപടികൾ ബുധനാഴ്ച്ച അവസാനിക്കാൻ ഇരിക്കുകയായിരിന്നു. കുട്ടിയുടെ ബുന്ധുക്കൾ ഉൾപ്പെടെ 14 സാക്ഷികളെ വിസ്‌തരിച്ചു. 10 രേഖകളും 4 തൊണ്ടിമുതലും ഹാജരാക്കി. അന്വേഷണ ഉദ്യോഗസ്ഥർ, കുട്ടിയെ പരിചരിച്ച ഡോക്‌ടർ, അധ്യാപകർ ഉൾപ്പെടെയുള്ളവർക്ക് ബുധനാഴ്ച്ച ഹാരജാകാൻ കോടതി നിർദേശം നൽകി. പ്രതി മരിച്ചതറിഞ്ഞതോടെ കോടതി നടപടികൾ നിർത്തിവെച്ചു.

മാനസിക വെല്ലുവിളി നേരിടുന്ന ബാലികയെ വീട്ടിലേക്ക് വിളിച്ചുവരുത്തി ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് കേസ്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ ഒരുമാസം കഴിഞ് ഗൂഡല്ലൂർ മൈസൂരു റോഡിലെ സ്വകാര്യ ലോഡ്‌ജിൽനിന്നാണ് പിടികൂടിയത്. ബാലപീഡനം, ലൈംഗികാതിക്രമം എന്നീ വകുപ്പ് ചുമത്തിയാണ് കേസ്. അമ്മ ഒപ്പമില്ലാത്ത കുട്ടി മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പമാണ് താമസിച്ചിരുന്നത്. മുത്തശ്ശി ജോലിക്കുപോകുന്ന സമയംനോക്കി പത്തുവയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടിയെ ടി.വി കാണാനെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് അറുപതുവയസ്സു കഴിഞ്ഞ കുട്ടൻ പീഡിപ്പിച്ചത്. ഡിസംബർ മുതൽ പലപ്പോഴായി ഇയാൾ കുട്ടിയെ പീഡനത്തിനിരയാക്കി.

Back to top button
error: