KeralaNEWS

താനും സ്വപ്‌നയും ക്രൈം നന്ദകുമാറും കൂടിക്കാഴ്ച നടത്തി, പക്ഷേ ഗൂഢാലോചനയില്ല: പി.സി. ജോര്‍ജ്

സ്വപ്നയുടെ 164 സ്റ്റേറ്റ്‌മെന്റില്‍ മുഖ്യമന്ത്രി ഭയക്കുന്ന കാര്യങ്ങളുണ്ട്.

കോട്ടയം: ക്രൈം നന്ദകുമാറുമായും സ്വപ്‌നയുമായും താന്‍ കൂടിക്കാഴ്ച നടത്തിയിരുന്നെന്നും എന്നാല്‍ അതില്‍ ഗൂഢാലോചനയില്ലെന്നും ജനപക്ഷം നേതാവ് പി.സി. ജോര്‍ജ്. സരിതയും മുഖ്യമന്ത്രിയും തമ്മിലാണ് ഗൂഢാലോചന നടന്നതെന്നും പി.സി.ജോര്‍ജ് ആരോപിച്ചു. കൊച്ചി പിഡബ്‌ള്യുഡി റസ്റ്റ് ഹൗസിലായിരുന്നു സ്വപ്‌നയുമായും നന്ദകുമാറുമായും കൂടിക്കാഴ്ച നടത്തിയത്. സമീപ ദിവസങ്ങളിലാണ് ഈ കൂടിക്കാഴ്ച നടന്നതെന്നും തീയതി കൃത്യമായി ഓര്‍ക്കുന്നില്ലെന്നും പി.സി.ജോര്‍ജ് പറഞ്ഞു. അഞ്ച് മിനിട്ട് മാത്രമാണ് കൂടിക്കാഴ്ച നീണ്ടത്. എന്നാല്‍ ഇത് ഗൂഢാലോചനയുടെ ഭാഗമായിരുന്നില്ല എന്നും ജോര്‍ജ് വ്യക്തമാക്കി.

മുഖ്യമന്ത്രി രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണം. സ്വപ്നയുടെ 164 സ്റ്റേറ്റ്‌മെന്റില്‍ മുഖ്യമന്ത്രി ഭയക്കുന്ന കാര്യങ്ങളുണ്ട്. സിപിഎം നേതാക്കള്‍ ഒന്നും മിണ്ടുന്നില്ലെന്നും പിണറായിയുടെ കപ്പം വാങ്ങ

ിയാണ് സിപിഎം നേതാക്കള്‍ നില്‍ക്കുന്നതെന്നും പി.സി.ജോര്‍ജ് ആരോപിച്ചു. സരിതയുടെ കയ്യില്‍ നിന്ന് പരാതി എഴുതി വാങ്ങിയത് പിണറായി വിജയനാണ്. സരിതയും മുഖ്യമന്ത്രിയുമായി കച്ചവടം തുടങ്ങിയത് ഇന്നും ഇന്നലെയുമല്ല. സോളാര്‍ കേസില്‍ സിബിഐക്ക് മൊഴി നല്‍കാത്തതാണ് സരിതയ്ക്ക് തന്നോടുള്ള ദേഷ്യത്തിന് കാരണമെന്നും പിസി.ജോര്‍ജ് പറഞ്ഞു. റെക്കോര്‍ഡ് ചെയ്യുമെന്ന് അറിഞ്ഞു കൊണ്ടു തന്നെയാണ് സരിതയുമായി സംസാരിച്ചത്. അനാവശ്യമായി ഒന്നും ഫോണ്‍ സംഭാഷണത്തില്‍ താന്‍ പറഞ്ഞിട്ടില്ലെന്നും പി.സി.ജോര്‍ജ് വ്യക്തമാക്കി.

Back to top button
error: