CrimeNEWS

കൂട്ടബലാത്സംഗം ചെയ്ത് ലൈവ് സുഹൃത്തിന് അയച്ചു; യുവാക്കള്‍ക്കെതിരേ പരാതിയുമായി പെണ്‍കുട്ടി

പ്രതിശ്രുതവരന് ദൃശ്യങ്ങള്‍ അയച്ചു കൊടുത്തതിനെ തുടര്‍ന്ന് വിവാഹം മുടങ്ങി

ഭോപ്പാല്‍: പതിനെട്ടുകാരിയെ രണ്ടു യുവാക്കള്‍ കൂട്ടബലാത്സംഗം ചെയ്യുകയും ലൈംഗികാതിക്രമം ലൈവ് സ്ട്രീം ചെയ്ത് സുഹൃത്തിനെ കാണിക്കുകയും ചെയ്തതായി പരാതി. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. പ്രതികള്‍ പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിക്കുകയും അവളുടെ വിശ്വാസം നേടിയെടുത്ത ശേഷം ഹോട്ടലിലേക്ക് അവരെ കൊണ്ടുപോകുകയുമായിരുന്നു. പിന്നീട് അച്ഛനെയും സഹോദരനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് ബലാത്സംഗം ചെയ്തത്.

ബലാത്സംഗം ‘തത്സമയം’ സുഹൃത്തിനെ കാണാനായി വീഡിയോ കോള്‍ ചെയ്തുവെന്നും പൊലീസ് പറഞ്ഞു. പ്രതികള്‍ വീഡിയോ ഉപയോഗിച്ച് പെണ്‍കുട്ടിയെ ബ്ലാക്ക് മെയില്‍ ചെയ്യുകയും ഒരു വര്‍ഷത്തോളം തുടര്‍ച്ചയായി പീഡിപ്പിക്കുകയും ചെയ്തു. ബലാത്സംഗത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇരുവരും പീഡിപ്പിച്ചത്.

സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കെ 2021 ജൂണിലാണ് പെണ്‍കുട്ടി ആദ്യമായി ബലാത്സംഗത്തിനിരയായതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇരുവരും ബ്ലാക്ക്മെയില്‍ ചെയ്യാന്‍ തുടങ്ങിയപ്പോള്‍ അവര്‍ക്കെതിരെ ഝാന്‍സി റോഡ് പൊലീസ് സ്റ്റേഷനില്‍ പീഡന പരാതി നല്‍കിയെങ്കിലും ബലാത്സംഗത്തെ കുറിച്ച് പറഞ്ഞിരുന്നില്ല.

പെണ്‍കുട്ടിയുടെ വിവാഹം നിശ്ചയിച്ചതിന് ശേഷം പ്രതിശ്രുതവരന് ദൃശ്യങ്ങള്‍ അയച്ചു കൊടുത്തതിനെ തുടര്‍ന്ന് വിവാഹം മുടങ്ങി. തുടര്‍ന്ന് മാതാപിതാക്കളുടെ നിര്‍ബന്ധ പ്രകാരമാണ് പെണ്‍കുട്ടി പൊലീസിനെ സമീപിച്ചത്. രണ്ട് പ്രതികളും ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.

Back to top button
error: