തൃശൂര്‍ : ഏറെ വിവാദങ്ങൾക്കൊടുവിൽ ഗുരുവായൂരിലെ ഥാര്‍ ജീപ്പ് 43 ലക്ഷത്തിന് ഉറപ്പിച്ചു.വിദേശ മലയാളിയും അങ്ങാടിപ്പുറം സ്വാദേശിയുമായ വിഘ്‌നേഷ് വിജയകുമാറാണ് 43 ലക്ഷത്തിന് ലേലം ഉറപ്പിച്ച് വാഹനം സ്വന്തമാക്കിയത്.43 ലക്ഷത്തിന് പുറമെ ജിഎസ്ടിയും നല്‍കേണ്ടി വരും.
14 പേരാണ് പുനര്‍ ലേലത്തില്‍ പങ്കെടുത്തത്.15 ലക്ഷം രൂപ അടിസ്ഥാന വിലയ്ക്കാണ് ലേലം തുടങ്ങിയത്.രാവിലെ 11 മണിക്ക് ക്ഷേത്രം തെക്കേ നടപന്തലിലായിരുന്നു പുനര്‍ലേലം.
ഗുരുവായൂരില്‍ ആദ്യം നടത്തിയ ലേലത്തില്‍ വാഹനം സ്വന്തമാക്കിയത് എറണാകുളം സ്വദേശിയായ അമല്‍ മുഹമ്മദ് ആയിരുന്നു. എന്നാല്‍ ഒരാള്‍ മാത്രമായി ലേലം പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന പരാതിയിലാണ് ഇപ്പോഴത്തെ നടപടി.ഗുരുവായൂരില്‍ മഹീന്ദ്ര ഗ്രൂപ്പ് വഴിപാടായി നല്‍കിയതായിരുന്നു ഥാര്‍.