CrimeNEWS

ജനനേന്ദ്രിയം മുറിച്ചുമാറ്റിയ നിലയില്‍ ആന്ധ്ര യുവാവ്; മുറിവിന് രണ്ട് ദിവസത്തെ പഴക്കം

കൂത്താട്ടുകുളം: ജനനേന്ദ്രിയം മുറിച്ചു മാറ്റിയ നിലയിൽ ആന്ധ്ര സ്വദേശിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുണ്ടൂർ ജില്ലയിൽ ഉപ്പലപ്പാട് പേടക്കാനം രാജേഷ് മാന്നെ എം.വെങ്കടേശ്വര റാവുവിനെയാണ് (32) നാട്ടുകാർ കൂത്താട്ടുകുളത്തെ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

സ്വകാര്യ ബസ് സ്റ്റാൻഡിനു സമീപമുള്ള പുരയിടത്തിൽ ഏറെ നേരം ഇരുന്ന ഇയാൾ അടുത്തുള്ള വീടിന്റെ പരിസരത്തേക്ക് നടന്നു വരുന്നതിനിടെ ബോധരഹിതനായി വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ച ശേഷം ബോധം തെളിഞ്ഞെങ്കിലും ഇയാൾ വിവരം പറഞ്ഞില്ല. ഇസിജി ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തിയ ശേഷമാണ് അരയ്ക്കു താഴെയുള്ള ഭാഗത്ത് വസ്ത്രത്തിൽ രക്തക്കറ കണ്ടത്.

തുടർന്നു നടത്തിയ പരിശോധനയിലാണ് ജനനേന്ദ്രിയം മുറിച്ചു മാറ്റിയിരിക്കുകയാണെന്ന് വ്യക്തമായത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മുറിവിന് 2 ദിവസത്തെ പഴക്കം ഉണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു. ഇയാൾ ഇവിടെ എങ്ങനെ എത്തിയെന്നു വ്യക്തമല്ല. പോക്കറ്റിൽനിന്ന് ലഭിച്ച ഡ്രൈവിങ് ലൈസൻസിൽ നിന്നാണ് വിലാസം കിട്ടിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

Back to top button
error: