NEWS

വ്യാജ അശ്ലീല വീഡിയോ: കൂടുതൽ അറസ്റ്റ്; പ്രതിരോധിക്കാൻ കഴിയാതെ കോൺഗ്രസ്

കൊച്ചി: തൃക്കാക്കരയിലെ ഇടതു സ്ഥാനാർഥി ഡോ. ജോ ജോസഫിനെതിരെ വ്യാജ അശ്ലീല ദൃശ്യം പ്രചരിപ്പിച്ചതിന് പിന്നിൽ ആസൂത്രണവും ഗൂഡാലോചനയുമാണ് എന്ന് പോലീസ് കണ്ടെത്തി.തൃക്കാക്കര മണ്ഡലത്തിലെ ചിറ്റേത്തുകരയിൽ ഹോട്ടൽ നടത്തുന്ന നസീറാണ് വ്യാജ ദൃശ്യങ്ങൾ പ്രചരിപ്പിക്കാമെന്ന ആശയം മുന്നോട്ട് വച്ചത്.കോൺഗ്രസ് പ്രവർത്തകനാണ് ഇയാൾ.
നസീർ വ്യാജ ദൃശ്യങ്ങളുണ്ടാക്കി യൂത്ത് കോൺഗ്രസ് പ്രവർത്തകനും സുഹൃത്തുമായ നൗഫലിന് കൈമാറി. നൗഫൽ ഇത് സുഹൃത്തായ അബ്ദുൾ ലത്തീഫിന് അയച്ചുകൊടുത്തു.2020-ൽ ഉണ്ടാക്കിയ ഗീത തോമസ് എന്ന വ്യാജ അക്കൗണ്ടാണ് വീഡിയോ പ്രചരിപ്പിക്കാൻ ഇവർ ഉപയോഗിച്ചതെന്നും പോലീസ് കണ്ടെത്തി. നസീറിനെയും നൗഫലിനെയും ലത്തീഫിനെയും ഒരുമിച്ച് ചോദ്യം ചെയ്തപ്പോഴാണ് നിർണ്ണായക വിവരങ്ങൾ പുറത്തുവന്നത്.സംഭവത്തിൽ കൂടുതൽ അറസ്റ്റിന് സാധ്യതയുണ്ട്.
നേരത്തെ ഈ കേസിൽ മൂന്നു പേർ അറസ്റ്റിലായിരുന്നു.പാലക്കാട് സ്വദേശികളായ ശിവദാസന്‍, ഷുക്കൂര്‍ എന്നിവരും കളമശ്ശേരി എച്ച്എംടി കോളനിയിലെ അരിമ്പാറ വീട്ടിൽ കെ ഷിബുവുമാണ്
അറസ്റ്റിലായത്. മൂന്നു പേരും കോണ്‍ഗ്രസ് ബന്ധമുള്ളവരാണ്.കേണ്‍ഗ്രസ് ആമയൂര്‍ മണ്ഡലം പ്രസിഡന്റാണ് അറസ്റ്റിലായ ഷുക്കൂര്‍.യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം ഭാരവാഹിയാണ് ശിവദാസന്‍.
കളമശേരി എച്ച്എംടി കോളനിയിലെ അരിമ്പാറ വീട്ടിൽ കെ ഷിബുവാണ് അറസ്റ്റിലായ മറ്റൊരാൾ.മെഡിക്കൽ കോളേജിൽ ക്ലീനിങ് വിഭാഗം ജീവനക്കാരനായ ഷിബു കോൺഗ്രസ് ഗ്രൂപ്പുകളിൽ നിന്ന് ലഭിച്ച വീഡിയോ മറ്റു ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുകയായിരുന്നു. മെഡിക്കൽ കോളേജിൽ ഐഎൻടിയുസി നേതാവായ ഷിബു പ്രദേശത്തെ മുൻനിര കോൺഗ്രസ് പ്രവർത്തകനുമാണ്.

Back to top button
error: