BusinessTRENDING

നാലാം പാദത്തില്‍ വേള്‍പൂള്‍ ഓഫ് ഇന്ത്യയുടെ അറ്റാദായത്തില്‍ 35 ശതമാനം ഇടിവ്

ന്യൂഡല്‍ഹി: 2022 മാര്‍ച്ചില്‍ അവസാനിച്ച നാലാം പാദത്തില്‍ വേള്‍പൂള്‍ ഓഫ് ഇന്ത്യയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം 35.04 ശതമാനം ഇടിഞ്ഞ് 84.48 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ മാര്‍ച്ച് പാദത്തില്‍ കമ്പനി 130.06 കോടി രൂപ അറ്റാദായം നേടിയിരുന്നതായി വേള്‍പൂള്‍ കോര്‍പ്പറേഷന്റെ അനുബന്ധ സ്ഥാപനമായ വേള്‍പൂള്‍ ഓഫ് ഇന്ത്യ റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം, മുന്‍ സാമ്പത്തിക വര്‍ഷത്തെ ഇതേ കാലയളവിലെ 1,779.39 കോടി രൂപയില്‍ നിന്ന്, അവലോകന പാദത്തില്‍ 4.07 ശതമാനം ഇടിഞ്ഞ് 1,706.91 കോടി രൂപയായി.

2022 സാമ്പത്തിക വര്‍ഷം നാലം പാദത്തിലെ മൊത്തം ചെലവ് 1.15 ശതമാനം കുറഞ്ഞ് 1,607.47 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 1,626.20 കോടി രൂപയായിരുന്നു. 2022 സാമ്പത്തിക വര്‍ഷത്തില്‍, വേള്‍പൂള്‍ ഓഫ് ഇന്ത്യയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം 61.26 ശതമാനം ഉയര്‍ന്ന് 567.37 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 351.83 കോടി രൂപയായിരുന്നു അറ്റാദായം.

പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 2021-22ല്‍ 6,196.57 കോടി രൂപയായിരുന്നു. മുന്‍ വര്‍ഷം ഇതേ കാലയളവിലെ 5,899.89 കോടി രൂപയേക്കാള്‍ 5.02 ശതമാനം കൂടുതലാണിത്. 2022 സാമ്പത്തിക വര്‍ഷത്തില്‍ 10 രൂപ മുഖവിലയുള്ള ഓരോ ഓഹരിക്കും 5 രൂപ വീതം (50 ശതമാനം) ലാഭവിഹിതം നല്‍കാന്‍ കമ്പനിയുടെ ബോര്‍ഡ് ശുപാര്‍ശ ചെയ്തതായി വേള്‍പൂള്‍ ഓഫ് ഇന്ത്യ പ്രത്യേക ഫയലിംഗില്‍ പറഞ്ഞു.

Back to top button
error: