CrimeNEWS

ഇരട്ട സഹോദരങ്ങളിൽ ഒരാൾ മറ്റെയാളെ കഴുത്ത് ഞെരിച്ച് കൊന്നു, കണ്ണൂരിലെ കേളകത്താണ് സംഭവം

ണ്ണൂർ: കേളകം വെണ്ടേക്കുംചാലിൽ ഇരട്ട സഹോദരനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. പള്ളിപ്പാട്ട് അഖിലേഷാണ് തന്റെ ഇരട്ട സഹോദരനായ (31) അഭിനേഷിനെ(31) കൊലപ്പെടുത്തിയത്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം.

ഉടുത്തിരുന്ന മുണ്ട് അഴിച്ച് അഭിനേഷിന്‍റെ കഴുത്തിൽ കുരുക്കിയാണ് കൊലപാതകം നടത്തിയത്. പിന്നീട് സഹോദരനെ കൊന്ന വിവരം അഖിലേഷ് തന്നെയാണ് പൊലീസില്‍ വിളിച്ച് അറിയിച്ചത്. തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് പുഴയരികില്‍ മൃതദേഹം കണ്ടത്.

കേളകം കമ്പിപ്പാലത്തിന് സമീപത്തെ പുഴയരികില്‍ ഇരുവരും സംസാരിച്ചിരിക്കുന്നത് ചിലര്‍ കണ്ടിരുന്നു. പിന്നീട് വാക്കു തര്‍ക്കമുണ്ടാവുകയും അഖിലേഷ് സഹോദരന്‍ അഭിനേഷിനെ കൊലപ്പെടുത്തുകയുമായിരുന്നു എന്ന് പൊലീസ് പറയുന്നു.

പേരാവൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഇവര്‍ തമ്മില്‍ നേരത്തെ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ അഖിലേഷിനെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് പറഞ്ഞു.

കുടുംബ വഴക്കാണ് കൊലപാതകത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. കൊലപാതക സമയത്ത് അഖിലേഷ് മദ്യലഹരിയിലായിരുന്നു.
പള്ളിപ്പാട്ട് രവീന്ദ്രനും സുലേഖയുമാണ് മാതാപിതാക്കൾ. അഭിനേഷിന്റെ ഭാര്യ: സിനി, മകൾ:ദിയ.
കേളകം പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കണ്ണൂർ ഗവ.മെഡിക്കൽ കോളജ് മോർച്ചറിയിൽ.

Back to top button
error: