
രാഷ്ട്രീയ ചേരിമാറ്റം ചിലര്‍ക്ക് ഗുണം ചെയ്യും. ചിലര്‍ക്കത് നഷ്ടമാകാറുമുണ്ട്. നേട്ടമുണ്ടാകണമെങ്കില് പോകുന്ന ചേരിക്ക് എന്തെങ്കിലും ഗുണമുണ്ടാകണം. മലപ്പുറം ഡി.സി.സി പ്രസിഡന്റായിരുന്ന ടി.കെ ഹംസ നിലമ്ബൂര്‍ സീറ്റ് പിടിച്ചുകൊടുത്തുകൊണ്ട് ഇടതുമുന്നണിയിലേക്ക് മാസ് എന്‍ട്രിയാണ് നടത്തിയത്.അതുകൊണ്ട് അദ്ദേഹം മന്ത്രിയും ചീഫ് വിപ്പുമൊക്കെയായി. ചരിത്രത്തിലാദ്യമായി മഞ്ചേരി ലോക്സഭാ സീറ്റ് എല്‍.ഡി.എഫിനു പിടിച്ചുകൊടുത്ത് വീണ്ടും കരുത്തുകാട്ടി.അതുകൊണ്ട് ഹംസ ഇപ്പോഴും സി.പി.എമ്മിന് ഏറെ വേണ്ടപ്പെട്ട നേതാവാണ്.കെ ടി ജലീലും ഇത്തരത്തിൽ ഒരാളാണ്.
തിരിച്ച് എല്‍.ഡി.എഫ് ചേരി വിട്ടുവന്ന എം.വി രാഘവന്, കെ.ആര് ഗൗരിയമ്മ എന്നിവര്‍ക്ക് യു.ഡി.എഫില്‍ മികച്ച ഇടംകിട്ടിയതും അവരുടെ മിടുക്കുകൊണ്ടാണ്.എം.വി.ആര് എല്‍.ഡി.എഫിന്റെ കൈവശമായിരുന്ന അഴീക്കോട് പിടിച്ചെടുത്ത് മറുവശത്തെത്തിച്ചു.അതുപോലെ ഗൗരിയമ്മ അരൂര്‍ സീറ്റും. ഏറ്റവുമൊടുവില്‍ വടകര സീറ്റ് എല്‍.ഡി.എഫില്‍നിന്ന് പിടിച്ചെടുത്ത കെ.കെ രമ യു.ഡി.എഫില്‍ ചേര്‍ന്നില്ലെങ്കിലും മുന്നണി അവര്‍ക്ക് വലിയ സ്ഥാനമാണ് നല്‍കുന്നത്.
കോണ്‍ഗ്രസില്‍നിന്ന് ഒറ്റയ്ക്കു പോയ ചെറിയാന് ഫിലിപ്പ് 20 വര്‍ഷത്തിലേറെ എ.കെ.ജി സെന്ററില്‍ കാത്തുകിടന്നിട്ടും കാര്യമായ പരിഗണന കിട്ടാതെ ഒടുവില്‍ ഒറ്റയ്ക്കു തന്നെ മടങ്ങി.ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റുകിട്ടാത്തതിനാല്‍ കോണ്‍ഗ്രസ് വിട്ട് മറുകണ്ടം ചാടിയ പലരെയും എല്‍.ഡി.എഫ് കാര്യമായി മൈന്‍ഡ് ചെയ്യുന്നില്ല.ശരത് പവാര്‍ എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് സ്ഥാനം കൊടുത്തതിനാല്‍ പി.സി ചാക്കോയ്ക്ക് ഇടയ്ക്ക് പത്രസമ്മേളനം നടത്താനുള്ള അവസരമെങ്കിലും കിട്ടുന്നു.
തോമസ് മാഷ് ഇതെല്ലാം സൂക്ഷിച്ചു നിരീക്ഷിക്കുന്നുണ്ടാവുമെന്നു തന്നെ കരുതാം.ഗുണം കിട്ടാത്ത ഒരിടത്തേക്കും അദ്ദേഹം പോകുമെന്ന് കരുതാനും വയ്യ . രാഷ്ട്രീയത്തില്‍ തന്റെ ആചാര്യനായ കരുണാകരന് കോണ്‍ഗ്രസ് വിട്ട് വേറെ പാര്ട്ടിയുണ്ടാക്കിയപ്പോള് മാഷ് കൂടെ പോകാതിരുന്നത് ആ പാര്‍ട്ടി ഗുണംപിടിക്കില്ലെന്ന് മുന്‍കൂട്ടി അറിഞ്ഞു തന്നെയാണ്.അതുതന്നെ സംഭവിച്ചു. ഇത്രയേറെ ദീര്‍ഘവീക്ഷണമുള്ള മാഷ് ഒന്നും കാണാതെ മറുകണ്ടം ചാടില്ലെന്നാണ് തൃക്കാക്കരക്കാരുടെ സംസാരം.
കേരള രാഷ്ട്രീയത്തില്‍ തന്റെ പ്രസക്തി തെളിയിക്കാന്‍ മാഷിനു കിട്ടിയ മികച്ചൊരു അവസരമാണ് തൃക്കാക്കര നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ്. എല്‍.ഡി.എഫ് ജയിക്കാത്തൊരു സീറ്റാണത്.അതു പിടിച്ചുകൊടുക്കുക എന്നൊരു വെല്ലുവിളി മാഷിനു മുന്നിലുണ്ട്. ഒരു സീറ്റ് പിടിക്കാന്‍ അവിടെ മത്സരിക്കണമെന്നൊന്നുമില്ല. ജനപിന്തുണയുള്ളവരാണെങ്കില് ചുമ്മാ പ്രചാരണത്തിന് ഇറങ്ങിയാലും മതി.
കനത്ത ജനപിന്തുണയുള്ളയാളും എറണാകുളം ജില്ലക്കാരനുമായ മാഷ് തൃക്കാക്കരയില്‍ പ്രചാരണത്തിനിറങ്ങിയാല്‍ വന്‍തോതില്‍ കോണ്‍ഗ്രസ് വോട്ടുകള്‍ ഇടത്തോട്ടു മറിയുമെന്നും മണ്ഡലം ചുവക്കുമെന്നുമൊക്കെ പലരും പറഞ്ഞുനടക്കുന്നുണ്ട്.അങ്ങനെ സംഭവിച്ചാല്‍ എല്‍.ഡി.എഫില്‍ മാഷ് പുലിയായി മാറും.മുന്നണിക്ക് ഇനിയും തുടര്‍ഭരണം കിട്ടിയാല്‍ മുഖ്യമന്ത്രിക്കു തൊട്ടുതാഴെയുള്ള രണ്ടാമന് മന്ത്രി തന്നെയെങ്കിലുമാകും.മുഖ്യമന്ത്
മറിച്ചാണ് സംഭവിക്കുന്നതെങ്കില്‍… മാഷാ അല്ലാഹ്.അല്ലാതെന്തുപറയാൻ !!
-
പത്തടിപ്പാലത്ത് കാര്‍ 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; നടിയും സുഹൃത്തും അദ്ഭുതകരമായി രക്ഷപ്പെട്ടു -
ഹര് ഘര്‍ തിരംഗ റാലിയിലേക്ക് ഓടിക്കയറി ഗുജറാത്ത് മുന്‍ ഉപമുഖ്യമന്ത്രിക്കുനേരേ പശുവിന്റെ ആക്രമണം: കാലിനു പരുക്ക് -
സോണിയ ഗാന്ധിക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു -
ഒമാനില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു -
സർക്കാരിനെതിരെ തിരിയാൻ കേരളത്തിലെ യുഡിഎഫ് നേതാക്കൾ ബിജെപി നേതൃത്വത്തെ സമീപിച്ചു: പിണറായി വിജയൻ -
ഒമാനിലെ ഇന്ത്യന്‍ എംബസിയില്‍ അറബിക് ട്രാന്സ്ലേറ്റര് ഒഴിവ് -
അറേബ്യൻ കുഴിമന്തി ഇനി വീട്ടിൽ തന്നെ ഉണ്ടാക്കാം -
ലോൺ അടവ് മുടങ്ങിയാൽ അന്യായമായ മാര്‍ഗങ്ങള്‍ സ്വീകരിക്കരുത്; ബാങ്കുകൾക്ക് മുന്നറിയിപ്പുമായി റിസർവ് ബാങ്ക് -
യന്ത്രത്തില്‍ ഷാള്‍ കുടുങ്ങി യുവതിക്ക് ദാരുണാന്ത്യം -
മന്ത്രിയാകണം; ബീഹാറിൽ കോൺഗ്രസ് പണി തുടങ്ങി -
ജാഗ്രത കൈവിടരുത്; കഴിഞ്ഞ 11 ദിവസത്തിനിടെ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത് 119 കോവിഡ് മരണങ്ങൾ -
ആഭരണങ്ങള്‍കൊണ്ട് മാറിടം മറച്ച് ഫോട്ടോ ഷൂട്ട്, ജാനകി സുധീറിന്റെ ചിത്രങ്ങള്‍ ചര്‍ച്ചയാകുന്നു -
അമിതരക്ത സമ്മർദ്ദത്തിന് മുരിങ്ങയില; അറിയാം ഗൃഹവൈദ്യ മുറകൾ -
തമ്പുരാട്ടിക്കാവ് എന്ന സ്വയംഭൂ ക്ഷേത്രം -
മകളുടെ വിവാഹത്തിന് മുൻപ് അച്ഛനെ തീകൊളുത്തി കൊന്നു