KeralaNEWS

ഡി.ജി.പി അനിൽ കാന്ത് 15 കാരി പെൺകുട്ടിയെ പീഡിപ്പിച്ചതിന് സസ്പെൻഷൻ ലഭിച്ച വ്യക്തി, ഗുരുതര ആരോപണവുമായി റിട്ട. എസ്.പി സക്കറിയ ജോര്‍ജ്

കൊച്ചി: സംസ്ഥാനത്തെ പൊലീസ് മേധാവി ഡി.ജി.പി അനില്‍ കാന്തിനെതിരെ ഗുരുതരമായ ആരോപണവുമായി റിട്ട. എസ്.പി സക്കറിയ ജോര്‍ജ്. ഇപ്പോഴത്തെ സംസ്ഥാന പൊലീസ് മേധാവി 15കാരി പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന ആരോപണത്തേത്തുടര്‍ന്ന് ശിക്ഷാ നടപടി ഏറ്റുവാങ്ങിയ ആളാണെന്ന് സക്കറിയ ജോര്‍ജ് പറഞ്ഞു. 1991ല്‍ കല്‍പറ്റ എ.എസ്.പിയായിരുന്ന കാലത്താണ് അനില്‍ കാന്തിനെ സസ്‌പെന്‍ഡ് ചെയ്തതെന്ന് സക്കറിയ ജോര്‍ജ് ചൂണ്ടിക്കാട്ടി. അന്നത്തെ മാനന്തവാടി ഡിവൈ.എസ്.പിയുടെ മകളെ അനില്‍കാന്ത് പീഡിപ്പിച്ചതായി ആരോപണമുയർന്നെന്നും മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. നടി ആക്രമിക്കപ്പെട്ട കേസില്‍ നീതി നടപ്പാകണം എന്നാവശ്യപ്പെട്ട് എറണാകുളം വഞ്ചി സ്‌ക്വയറില്‍ നടന്ന ‘അതിജീവിതയ്‌ക്കൊപ്പം’ ജനകീയ കൂട്ടായ്മയില്‍ വെച്ചാണ് സക്കറിയ ജോര്‍ജിന്റെ പ്രതികരണം.

‘‘പെണ്‍കുട്ടിയുടെ പിതാവായ ഡിവൈ.എസ്.പി എന്റെ എസ്പിയായി വന്നു. അദ്ദേഹം നിസ്സഹായനായിരുന്നു. അതിന് ശേഷം മദ്യപാനിയായിപ്പോയി. മുന്‍ ഐ.ജി രമേഷ് ചന്ദ്രഭാനു അനില്‍കാന്തിനെ ശാസിക്കുന്നത് കണ്ടിട്ടുണ്ട്. 15 വയസുള്ള കുട്ടിയെ അനില്‍ കാന്ത് കൂടെ താമസിപ്പിച്ചെന്ന് മേലുദ്യോഗസ്ഥന്‍ എന്നോട് പറഞ്ഞു. സര്‍ക്കാരുകള്‍ക്ക് വേണ്ടത് ഏറ്റവും കുഴപ്പക്കാരായ ഡി.ജി.പിമാരെയാണ്. എന്തുകാര്യവും ചെയ്തുകൊടുക്കാന്‍ വേണ്ടിയാണത്… ” അദ്ദേഹം പറഞ്ഞു.

അനില്‍ കാന്ത് മുമ്പ് പൊലീസ് ട്രെയ്‌നിംഗ് കോളജിന്റെ പ്രിന്‍സിപ്പളായിരുന്നു. എ.എസ്.പി ട്രെയ്‌നിങ്ങിനു വന്ന യുവ ഐപിഎസുകാരെ ഐജി രമേശ് ചന്ദ്രഭാനു സാറിന്റെ അടുത്ത് പരിചയപ്പെടുത്താനായി പ്രിന്‍സിപ്പൾ കൊണ്ടുവന്നു. ട്രെയ്‌നിംഗ് പ്രോഗ്രാമിന്റെ ഭാഗമാണത്. വനിതാ കമ്മീഷന്‍, മനുഷ്യാവകാശ കമ്മീഷന്‍, ലോകായുക്ത, എസ്‌.സി, എസ്.ടി കമ്മീഷന്‍, ലോകായുക്ത ഇങ്ങനെയുള്ള എല്ലാ ഭരണഘടനാ പദവികളിലും പരിചയപ്പെടുത്തണം.

ഞാന്‍ രമേശ് ചന്ദ്രഭാനു സാറിന്റെ ഓഫീസിൽ കേസിനെക്കുറിച്ച് ആലോചിക്കായി ചെന്നപ്പോള്‍ സര്‍ എന്നോട് അവിടെ ഇരിക്കാന്‍ പറഞ്ഞു. പിന്നീട് വന്നോളാം എന്ന് പറഞ്ഞ് ഞാന്‍ അവിടെ നിന്നും പോയി. ഞാന്‍ തിരിച്ചു വരുമ്പോള്‍ അനിൽ കാന്ത് അവിടെ നില്‍പ്പുണ്ട്. രണ്ട് ഐ.പി.എസ് ട്രെയ്‌നീസ് ഇടവും വലവും നില്‍ക്കുന്നു. രമേശ് ചന്ദ്രഭാനു സാറിന്റെ മുന്നില്‍ നിന്ന് ഇയാളിങ്ങനെ വിറയ്ക്കുവാണ്. ഞാനിതിന്റെ ഇടയ്ക്കൂടെ ഇറങ്ങി പോന്നു. അത് കഴിഞ്ഞ് ഇവര്‍ പോയ ശേഷം ഞാന്‍ വീണ്ടും മുറിയിലേക്ക് വന്നു.

നിങ്ങള്‍ക്ക് ഇയാളെ അറിയാവോ എന്ന് രമേശ് ചന്ദ്രഭാനു സാറ് ചോദിച്ചു. ഞാന്‍ ഇയാളെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെന്ന് സാര്‍ എന്നോട് പറഞ്ഞു. 15 വയസ്സുള്ള പെണ്‍കുട്ടിയെ കൂടെ കൊണ്ടു വന്ന് താമസിപ്പിച്ചിരിക്കുവാ. ഇന്ത്യന്‍ പൊലീസ് സര്‍വീസിന്റെ മൂല്യം അയാള്‍ക്ക് അറിയില്ല എന്ന് സാർപറഞ്ഞു. അതിന്റെ നൊബലിറ്റി അറിയില്ലെന്ന് പറഞ്ഞു. ഇത് ഞാന്‍ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞതാണ്. പക്ഷേ, നമ്മുടെ ഭരണ നേതൃത്വം ഇത് കേട്ടില്ല. അവര്‍ ഡിജിപിയാക്കാന്‍ കണ്ടുപിടിക്കുന്നത് ഏറ്റവും കുഴപ്പക്കാരനെ… സക്കറിയ ജോര്‍ജ് പറയുന്നു.

Back to top button
error: