അന്താരാഷ്ട്ര മറൈന്‍ ട്രാക്കറായ മറൈന്‍ ട്രാഫിക് പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് ലൈറ്റ് ഹൗസ് ചിത്രങ്ങളുടെ പട്ടികയില്‍ വിഴിഞ്ഞം ലൈറ്റ് ഹൗസ് സ്ഥാനം പിടിച്ചിട്ടുണ്ട്.1972 മേയ് 20നാണ് കോവളം ഹവ്വാ ബീച്ചിനോട് ചേര്‍ന്ന് വിഴിഞ്ഞം ലൈറ്റ് ഹൗസ് സ്ഥാപിച്ചത്. സിലിണ്ടര്‍ ആകൃതിയിലുള്ള വിളക്കുമാടത്തിന് 36 മീറ്റര്‍ (118 അടി) ഉയരമാണുള്ളത്.പുരാതന കാലത്ത് ലോകപ്രശസ്തമായിരുന്ന വിഴിഞ്ഞം തുറമുഖത്തിന്റെ പ്രതാപകാലത്തിന് ശേഷമാണ് ഈ വിളക്കുമാടം സ്ഥാപിച്ചത്.അതിന് മുമ്പ് ഇവിടെ ഒരു കൊടിമരം ഉണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്.
എട്ടാം നൂറ്റാണ്ട് മുതല്‍ 14-ാം നൂറ്റാണ്ട് വരെ ആയ് രാജവംശത്തിന്റെ ആഗോള പ്രശസ്തമായ ഒരു തുറമുഖമായിരുന്നു വിഴിഞ്ഞം.പിന്നീട് വിഴിഞ്ഞം തുറമുഖം ചോള രാജവംശത്തിന്റെയും പാണ്ട്യ രാജാക്കന്മാരുടെയും, വേണാടിന്റെയും, ഒടുവില്‍ തിരുവിതാംകൂറിന്റെയും ഭാഗമായി.ഇപ്പോള്‍ ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഈ ലൈറ്റ് ഹൗസ് കേന്ദ്രസര്‍ക്കാരിന്റെ കീഴിലാണ്.
മെറ്റല്‍ അലൈഡ് ലൈറ്റിംഗ് സംവിധാനവും ഒപ്റ്റിക്കല്‍ ലെന്‍സും ഉപയോഗിച്ചാണ് ഇവിടെ ലൈറ്റ് ഫ്ളാഷിംഗ് നടത്തുന്നത്. ലോകപ്രശസ്തമായ കോവളത്തെ ബീച്ചുകളായ ലൈറ്റ്ഹൗസ് ബീച്ച്, ഹവ്വാ ബീച്ച്, സമുദ്ര ബീച്ച് തുടങ്ങിയ തീരങ്ങള്‍ ലൈറ്റ് ഹൗസിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളാണ്.അപൂര്‍വ്വ കടല്‍ മത്സ്യങ്ങളുടെയും സമുദ്ര ജീവികളുടെയും ശേഖരമുള്ള മറൈന്‍ അക്വേറിയവും ഇവിടെ കാണാനുണ്ട്.
പാറ തുരന്ന് നിര്‍മിച്ച ഒരു അറ മാത്രമുള്ള ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും ചെറിയ ഗുഹാക്ഷേത്രമായ വിഴിഞ്ഞം ഗുഹാക്ഷേത്രം ഈ വിളക്കുമാടത്തിനടുത്താണ്.എട്ടാം നൂറ്റാണ്ടിലാണ് ഇത് നിര്‍മ്മിച്ചതെന്ന് കരുതുന്നു. കൂടാതെ, ഇവിടെ അടുത്തുള്ള 17-ാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാര്‍ നിര്‍മിച്ച സെന്റ് മേരിസ് ചർച്ച്, പുരാതനമായ മുസ്ലിം പള്ളി എന്നിവയുമുണ്ട്.
കോവളത്തെ ലൈറ്റ്ഹൗസ് ബീച്ച്, ഇടയ്ക്കല്ല് പാറക്കൂട്ടം, ഹവ്വാബീച്ചിനടുത്തായി പാറകൾക്ക് മുകളിലിരിക്കുന്ന കെട്ടിടസമുച് ചയങ്ങൾ, വിഴിഞ്ഞം തുറമുഖത്ത് നിർമ്മാണം പുരോഗമിക്കുന്ന പുലിമുട്ട്.. മനോഹരമാണ് വിഴിഞ്ഞം ലൈറ്റ് ഹൗസിന് മുകളില്‍ നിന്നുള്ള കാഴ്ചകള്‍.
വിഴിഞ്ഞം ലൈറ്റ് ഹൗസില്‍ നിന്ന് 15 കിലോമീറ്റര്‍ ദൂരത്തിലാണ് തിരുവനന്തപുരം നഗരവും സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനും സ്ഥിതി ചെയ്യുന്നത്.തിരുവനന്തപുരം അന്താരാഷ്ട്രവിമാനത്താവളത്തിലേ ക്ക് ഇവിടെ നിന്ന് 14 കി.മീ ദൂരമുണ്ട്.
രണ്ടുവര്‍ഷത്തിനുശേഷം കഴിഞ്ഞ ഞായറാഴ്ചയാണ് ലൈറ്റ്ഹൗസ് വീണ്ടും തുറന്നുകൊടുത്തത്. തിങ്കൾ ഒഴികെയുളള എല്ലാ ദിവസവും രാവിലെ 10 മുതൽ 12.45 വരെയും ഉച്ചയ്ക്കുശേഷം രണ്ട് മുതൽ വൈകിട്ട് 5.45 -വരെയുമാണ് സന്ദർശകർക്ക് പ്രവേശനം. കോവിഡ് വ്യാപനത്തെ തുടർന്ന് 2020 മാർച്ച് 11-നായിരുന്നു ലൈറ്റ്ഹൗസ് അടച്ചിട്ടത്.