ഹൈദരാബാദ്: സഹപാഠിയായ മുസ്ലിം യുവതിയെ വിവാഹം കഴിച്ച ഹിന്ദു യുവാവിനെ കുത്തിക്കൊന്നു. ഹൈദരാബാദിനു സമീപം സരൂര്‍നഗറില്‍ കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം.കാര്‍ ഷോറൂമിലെ ജീവനക്കാരനായ നാഗരാജ് എന്നായാളാണ് കൊല്ലപ്പെട്ടത്.
ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് മടങ്ങുമ്ബോഴായിരുന്നു ബൈക്കിലെത്തിയ അക്രമികള്‍ നാഗരാജിനെ കുത്തിവീഴ്ത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.യുവതിയുടെ ബന്ധുക്കളാണ് കൊലയ്ക്ക് പിന്നിലെന്ന് നാഗരാജിന്റെ കുടുംബവും സുഹൃത്തുക്കളും ആരോപിച്ചു.
രണ്ടുമാസം മുൻപാണ് 23 കാരിയായ സയ്യിദ് അഷ്രിന്‍ സുല്‍ത്താനയെ (പല്ലവി) നാഗരാജ് വിവാഹം കഴിച്ചത്.കോളേജ് കാലം മുതല്‍ പ്രണയത്തിലായിരുന്ന ഇരുവരും ഓള്‍ഡ് സിറ്റിയിലെ ആര്യസമാജ് മന്ദിറില്‍ വച്ചായിരുന്നു വിവാഹിരായത്. ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹം.തങ്ങളുടെ എതിര്‍പ്പവഗണിച്ച് വിവാഹം നടത്തിയതില്‍ പല്ലവിയുടെ ബന്ധുക്കള്‍ക്ക് അമര്‍ഷമുണ്ടായിരുന്നുവെന്നും ഇതാണ് കൊലപാതകത്തിന് കാരണമെന്നുമാണ് നാഗരാജിന്റെ ബന്ധുക്കള്‍ പറയുന്നത്.